Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അണ്ടര്‍ 17 ഫിഫ ലോക കപ്പ്: വേദി സമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 07:01 pm IST
in Sports

കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം സന്ദര്‍ശിക്കാന്‍ കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ എത്തിയപ്പോള്‍. ടി.പി.ദാസന്‍, കെ.എം.എ. മേത്തര്‍, സി.എന്‍. മോഹനന്‍, മുഹമ്മദ് ഹനീഷ് , മേഴ്‌സിക്കുട്ടന്‍ സമയം

കൊച്ചി: അണ്ടര്‍ 17 ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദിയും പരിശീലന കേന്ദ്രങ്ങളും സമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ താക്കീത്. 15 ന് മുമ്പ് പണി തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. മെയ് 15നകം പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെയും മറ്റു മൂന്നു പരിശീലനകേന്ദ്രങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിച്ചാല്‍ വീഴ്ചവരുത്തുന്നവരില്‍ നിന്ന് പിഴയീടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെ കലൂര്‍ ജവഹാര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കേണ്ട പദ്ധതി ഏറെ വൈകി. ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. പരിശീലന കേന്ദ്രങ്ങളായ മഹാരാജാസ് കോളേജ് ഗ്രൗണ്ട്, പമ്പിള്ളി നഗര്‍ സ്‌റ്റേഡിയം, ഫോര്‍ട്ട് കൊച്ചി സ്‌റ്റേഡിയം എന്നിവയുടെ നിര്‍മ്മാണത്തിന് മെയ് 31വരെ സമയം അനുവദിക്കണമെന്ന് ഉദ്യോഗസ്ഥരും കരാറുകാരും അഭ്യര്‍ത്ഥിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല. മെയ് 15നകം തന്നെ ഈ നിര്‍മ്മാണങ്ങളും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

രാത്രി ആലുവ ഗസ്റ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ മെയ് 15 ന് മുമ്പുതന്നെ പണി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി കേന്ദ്ര മന്ത്രിക്ക് ഉറപ്പുനല്‍കി.

സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ്, സുരക്ഷാ സംവിധാനങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജനത്തിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയുടെ ജോലികള്‍ വൈകുന്നതിലുള്ള അതൃപ്തിയും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. പരിശോധിക്കാന്‍ ഇനിയുമെത്തും. ലോക കപ്പ് ഫുട്‌ബോള്‍ എന്നത് കേന്ദ്രത്തെപ്പോലെ തന്നെ കേരളത്തിന്റെയും അഭിമാനമാണ്. വേഗത്തില്‍ നിര്‍മ്മാണം തീര്‍ക്കണം, മന്ത്രി പറഞ്ഞു.

മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. എം. എ. മേത്തര്‍, കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, നോഡല്‍ ഓഫീസര്‍ എ. പി. എം. മുഹമ്മദ് ഹനീഷ്, സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യു, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, ബിജെപി നേതാവ് വി. മുരളീധരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഗ്രൗണ്ട് തയ്യാറാക്കിക്കോളൂ; 16ന് കളിക്കാന്‍ ഞാന്‍

എത്തും: ഗോയല്‍

കൊച്ചി: ‘മെയ് 15ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഫുട്‌ബോള്‍ കളിക്കാന്‍ സജ്ജമായിരിക്കണം. 16ന് ഞാന്‍ ഇവിടെ ഫുട്‌ബോള്‍ കളിക്കാനെത്തും’. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റേതാണ് വാക്കുകള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് പറഞ്ഞ ഉദ്യോഗസ്ഥരോടാണ മന്ത്രി ഇങ്ങനെ പറഞ്ഞത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്റ്റേഡിയത്തില്‍ പ്രദര്‍ശനമത്സരം സംഘടിപ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ കായികവിനോദങ്ങളെയും ഇഷ്ടപ്പെടുന്നയാളാണ്. നമുക്ക് കിട്ടിയ ലോകകപ്പ് നല്ല രീതിയില്‍ നടത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.