Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വീട്ടിലേക്കുള്ള വെള്ളവും വൈദ്യുതിയും മുടക്കി: പോലീസുകാരനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 03:17 pm IST
in Kasargod
കാസര്‍കോട്: വീട്ടിലേക്കുള്ള വൈദ്യുതിയും വെള്ളവും മുടക്കിയും ജീവന് ഭീഷണിയുയര്‍ത്തിയും പോലീസുകാരന്‍ ഒരു കുടുംബത്തെ നിരന്തരം പീഡിപ്പിക്കുന്നതായി പരാതി. വിദ്യാനഗറിലെ അജീഷും ഭാര്യ ഹര്‍ഷയും രണ്ട് പിഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തെയാണ് പോലീസ് നിരന്തരം വേട്ടയാടുന്നത്.
ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്നലെ കാസര്‍കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹര്‍ഷ പൊട്ടിക്കരഞ്ഞു. അജീഷും ഹര്‍ഷയും ആറുവയസുള്ള മകള്‍ ജിഷ്ണയും ഏഴുമാസം പ്രായമുള്ള മകന്‍ അരുഷും രണ്ടര വര്‍ഷത്തോളമായി വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ്കുമാര്‍ ചവറയുടെ വീടിന്റെ മുകള്‍ നിലയില്‍ താമസിച്ചു വരികയാണ്.
അജീഷ് മുമ്പ് പ്രദീപിന്റെ കോഴി വണ്ടിയുടെ ഡ്രൈവറും ബിസിനസ് പാര്‍ട്ട്ണറുമായിരുന്നു. ഈ ബിസിനസില്‍ പോലീസുകാരന് കുറെ ലാഭം കിട്ടിയെങ്കിലും അജീഷിന് ജോലി ചെയ്തതിന്റെ ശമ്പളമോ പാര്‍ട്ട്ണര്‍ഷിപ്പിനുള്ള വിഹിതമോ കിട്ടിയില്ല. അജീഷ് പണം ചോദിച്ചപ്പോഴൊക്കെ പോലീസുകാരന്‍ ഭീഷണി മുഴക്കുകയായിരുന്നുവെന്ന് ഹര്‍ഷ ആരോപിച്ചു.
ഹര്‍ഷയുടെ മാനസികാസ്വാസ്ഥ്യമുള്ള പിതാവിന്റെ പേരില്‍ ചേനക്കോടിലുള്ള അഞ്ച് സെന്റ് സ്ഥലത്തിന്റെ പ്രമാണം പ്രദീപ് കൈവശപ്പെടുത്തുകയും ചെയ്തു. ഹര്‍ഷ രണ്ടാമത്തെ പ്രസവത്തിന് വീട്ടില്‍ പോയപ്പോള്‍ കൃത്രിമ രേഖകളുണ്ടാക്കി ഹര്‍ഷയുടെ പിതാവിനെക്കൊണ്ട് ഉളിയത്തടുക്കയില്‍ കാറിനകത്തുവെച്ച് പല പേപ്പറുകളിലും ചുണ്ടൊപ്പ് ഇടുവിപ്പിച്ചിരുന്നു.
ഭര്‍ത്താവ് ജോലി ചെയ്തതിന്റെ പണവും സ്ഥലത്തിന്റെ പ്രമാണവും ആവശ്യപ്പെട്ടപ്പോള്‍ അതൊന്നും നല്‍കില്ലെന്നും ഒരു മന്ത്രിയും എസ്പിയും വിചാരിച്ചാല്‍ പോലും തന്നെ ഒന്നും ചെയ്യാനാകില്ലെന്നും ധൈര്യമുണ്ടെങ്കില്‍ വാങ്ങിച്ചു നോക്കെന്നും പറഞ്ഞ് പ്രദീപ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഹര്‍ഷ പറഞ്ഞു.
ഇതിനെതിരെ കുടുംബം എസ് എസ് ബിയില്‍ പരാതി നല്‍കി. ഇതോടെ പ്രദീപ് അജീഷിനെ ഫോണില്‍ വിളിക്കുകയും വീട് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പണവും പ്രമാണവും നല്‍കിയാല്‍ വീട് ഒഴിഞ്ഞു തരാമെന്നായിരുന്നു അജീഷിന്റെ മറുപടി. ഒരുമണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞു നല്‍കിയില്ലെങ്കില്‍ വിവരമറിയുമെന്ന് പ്രദീപ് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വിദ്യാനഗര്‍ സ്‌റ്റേഷനില്‍ നിന്നും ഒരു പോലീസുദ്യോഗസ്ഥന്‍ അജീഷിനെ അന്വേഷിച്ചെത്തി. ഹര്‍ഷ കാര്യം തിരക്കിയപ്പോള്‍ ഈ പോലീസുദ്യോഗസ്ഥന്‍ അസഭ്യം പറയുകയായിരുന്നു. ഇതിനുശേഷം കൂടുതല്‍ പോലീസുകാരെത്തി അജീഷും കുടുംബവും താമസിക്കുന്ന മുറിയില്‍ റെയ്ഡ് നടത്തി. ഇതിനെതിരെ ഹര്‍ഷ എസ്പിക്കും ഡിജിപിക്കും മനുഷ്യാവകാശകമ്മീഷും പരാതി നല്‍കി.
ഇതിനുശേഷം വിദ്യാനഗര്‍ സ്‌റ്റേഷനിലേക്ക് അജീഷിനെയും ഭാര്യയെയും വിളിപ്പിച്ചുവെങ്കിലും പ്രദീപിന് അനുകൂലമായ നിലപാടാണ് പിന്നെയും പോലീസ് സ്വീകരിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. ഹര്‍ഷയുടെ പിതാവിനെക്കൊണ്ട് സ്‌റ്റേഷനില്‍വെച്ച് ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പുവെപ്പിക്കുകയും ചെയ്തു. അജീഷിന്റെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും വിഛേദിച്ചിട്ടുണ്ട്.
രാത്രികാലങ്ങളില്‍ അജീഷും കുടുംബവും കഴിയുന്ന മുറിയുടെ വാതില്‍ ആരോക്കെയോ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നു. ഇതുമൂലം കുട്ടികളെയും കൊണ്ട് പേടിച്ച് വിറച്ചാണ് കഴിയുന്നത്. തങ്ങളുടെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും പ്രദീപിന്റെ ഉപദ്രവങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നതിനാല്‍ നീതി തേടി തങ്ങള്‍ ഇനി എങ്ങോട്ടു പോകുമെന്നുമാണ് കണ്ണീരോടെ ഹര്‍ഷ ചോദിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അജീഷും കുട്ടികളും ഹര്‍ഷക്കൊപ്പമുണ്ടായിരുന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

പുതിയ വാര്‍ത്തകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.