Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കള്ളുചെത്തു വ്യവസായം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 09:34 pm IST
in Palakkad

പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ പാലക്കാടിന്റെ തനിമ വിളിച്ചോതുന്ന കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേരളത്തിനാവശ്യമായ കള്ളിന്റെ 90 ശതമാനവും ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ് ചെത്തുന്നത്. ഇതാകട്ടെ അഞ്ചുപഞ്ചായത്തുകളില്‍ നിന്നും.

എരുത്തേമ്പതി, വടകരപതി, നല്ലേപ്പിള്ളി, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ നിന്നാണ ഏറ്റവും കൂടുതല്‍ കള്ള് ചെത്തുന്നത്. ആേേരാഗ്യത്തിനാവശ്യമായ ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ശീതളപാനീയമാണിത്. എന്നാല്‍ പിന്നീടത് ഷാപ്പുകളിലേക്കെത്തുമ്പോള്‍ വീര്യംകൂട്ടുന്നതിന് പലവിധ വസ്തുക്കളും ഉപയോഗിക്കുന്നുവെന്നുമാത്രം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പഞ്ചായത്തുകളായ എരുത്തേമ്പതിയിലും, വടക്കരപതിയിലുമാണ് കള്ളുത്പാദനം കൂടുതലെന്നതും വൈരുധ്യമാണ്. 1968-ലെ ഇഎംഎസ് മന്ത്രിസഭയാണ് കേരളത്തിലാദ്യമായി കള്ളുകൊണ്ടുവന്നതെന്ന് പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.

തെങ്ങ്, പന, എന്നിവയില്‍ നിന്നാണ് പ്രധാനമായി കള്ള് ഉത്പാദിപ്പിക്കുന്നത്. ഇവയുടെ വളര്‍ച്ചക്കാവശ്യമായ പതിനേഴുതരം മൂലകങ്ങള്‍ ഉള്ളത് ചിറ്റൂര്‍ താലൂക്കിലെ മണ്ണിലാണെന്നാണ് ഗവേഷകര്‍ തെളിയിച്ചിട്ടുള്ളത്. വരള്‍ച്ചകൂടുതലാണെങ്കിലും ഇളനീര്‍ ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നതും ഈ പ്രദേശത്താണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ് മിക്ക ചെത്തുതൊഴിലാളികളും. ഏകദേശം 5000ത്തില്‍ പരം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണിത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ഇതുമായിബന്ധപ്പെട്ട് ജീവിക്കുന്നു.

രണ്ടുതരത്തിലുള്ള ചെത്തുകളാണ് ഇവിടെയുള്ളത് പാണ്ടിചെത്തും, ചെളിചെത്തും. തമിഴ്‌നാട്ടില്‍ നിന്നും വന്ന തൊഴിലാളികാളാണ് പ്രധാനമായും പാണ്ടിചെത്തു നടത്തുന്നത്. അളവ് കൂടുതലുള്ളതും വീര്യം കുറഞ്ഞതുമായ കള്ളാണ് ഇതില്‍ നിന്ന് ലഭിക്കുക, രാവിലെയും വൈകുന്നേരവുമായി നിത്യേന ഒരു തൊഴിലാളി 30 മുതല്‍ 50വരെ തെങ്ങുകളില്‍ കയറും ഇവയില്‍ നിന്നും 150നും 200നു മിടയില്‍ ലിറ്റര്‍ കള്ളും ലഭിക്കും.

തെക്കന്‍ ജില്ലകളില്‍ നിന്നും വന്ന തൊഴിലാളികളാണ് ചെളിചെത്തുനടത്തുന്നത്. അളവ് കുറവും വീര്യം കൂടിയതുമായ കള്ളാണ് ഇതില്‍ നിന്നും ലഭിക്കുക. മൂന്നുനേരങ്ങളില്‍ നിന്നായി 70 മുതല്‍ 100ലിറ്റര്‍ വരെ മാത്രമെ കള്ള് ലഭിക്കുകയുള്ളു. തൊഴിലാളികള്‍ക്ക് 12 തെങ്ങുകളെ കയറാന്‍ കഴിയു. പാണ്ടിചെത്തിന് 15രൂപയും, ചെളിചെത്തിന് 25രൂപയുമാണ്. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരു തെങ്ങിന്റെ ഉത്പാദന ക്ഷമത ഒന്നര ലിറ്ററാണ്. ഒരു തെങ്ങിന് 30രൂപയാണ് നികുതി. ആറുമാസം കഴിയുമ്പോള്‍ ലൈസന്‍സ് പുതുക്കണം.

കായികാധ്വാനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മേഖലയാണിത്. ചെളിചെത്താണ് ഏറ്റവും കൂടുതല്‍ പ്രയാസകരമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ആറുമാസം തുടര്‍ച്ചയായി തെങ്ങില്‍ ചെളിചെത്തുപ്രയോഗിച്ചാല്‍ അതിന്റെ സ്വാഭാവിക ഉത്പാദനശേഷി നഷ്ടപ്പെടും. അതെ സമയം പാണ്ടിചെത്തില്‍ തെങ്ങിന്റെ പ്രത്യുത്പാദനശേഷി വര്‍ദ്ധിക്കുമെന്നും പറയുന്നു.

കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ കള്ളുത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി മഴകാലങ്ങളില്‍ കള്ളുത്പാദനം കൂടുകയും വേനല്‍ക്കാലത്ത് കുറയുകയുംചെയ്യും. എന്നാല്‍ ഇത്തവണയുണ്ടായ കടുത്ത വേനല്‍ കള്ളുത്പാദനം കുറയാന്‍ കാരണമായിട്ടുണ്ട്.

കരിമ്പനകളില്‍ നിന്നാണ് പനങ്കള്ള് ഉത്പാദിപ്പിക്കുന്നത്. തെങ്ങിന്‍കള്ളിനെ അപേക്ഷിച്ച് പനങ്കള്ളിന ഔഷധമൂല്യം കൂടുതലാണ്. ഇരുപതടിമുതല്‍ മുപ്പതടിവരെയാണ് പനയുടെ ശരാശരി ഉയരം. ദിനംപ്രതി പത്തുപരെ പനകളില്‍ മാത്രമെ ഒരു തൊഴിലാളികള്‍ക്ക് കയറാന്‍ കഴിയു കാലാവസ്ഥ അനുകൂലമാണെങ്കില്‍ 50ലിറ്റര്‍ വരെ കള്ളുലഭിക്കും ദിനംപ്രതി ഒന്നരലക്ഷം ലിറ്റര്‍ കള്ളാണ് മറ്റു ജില്ലകളിലേക്ക് ഇവിടെ നിന്നും കയറ്റികൊണ്ടുപോകുന്നത്. പുലര്‍ച്ചേ ചെത്തിയെടുക്കുന്ന കള്ള് എത്രയും വേഗം കൊണ്ടുപോകുന്നത് ഒരു പ്രത്യേക വൈദഗ്ധ്യമാണ്. ചിറ്റൂര്‍ മേഖലയില്‍ 88ഷാപ്പുകളാണ് ഇപ്പോഴുള്ളത് സുപ്രീംകോടതി വിധി വന്നതോടെ 38 എണ്ണവും അടച്ചുപൂട്ടി. 250ചെത്തുതൊഴിലാളികളും 126 ഷാപ്പുതൊഴിലാളികളും 500 താത്കാലിക ജീവനക്കാരുമാണ് ഇതോടെ ഈ പ്രദേശത്തുമാത്രം തൊഴില്‍രഹിതരായത.

നിലവില്‍ കണക്കുപ്രകാരം 1060രജിസ്‌ട്രേഡ് തൊഴിലാളികളാണ് വിവിധ യൂണിയനുകളിലായി ഉള്ളത്. മൂന്നുമാസം സ്ഥിരമായി ചെത്തുകയും കള്ളിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്ന തൊഴിലാളിക്ക് സര്‍ക്കാരില്‍ നിന്നും രജിസ്‌ട്രേഷന്‍ ലഭിക്കും. തൊഴിലാളിയൂണിയനുകളില്‍ ഉള്‍പ്പെടുന്ന രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമനിധിയില്‍ നിന്ന് ചികിത്സ ചിലവ് അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, പെണ്‍മക്കളുടെ വിവാഹ ചിലവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ചെത്തുമേഖലയിലുള്ള യുവജനങ്ങളുടെ അഭാവം, വേതനകുറവ്, കരിമ്പനകളുടെ തുടര്‍ച്ചയായ നിര്‍മ്മാര്‍ജ്ജനം എന്നിവയാണ് മേഖല നേരിടുന്ന പ്രധാനവെല്ലുവിളികള്‍ മുതല്‍ മുടക്കില്ലാതെ സര്‍ക്കാരിന് സാമ്പത്തികനേട്ടം കൈവരിക്കാവുന്ന മേഖലകൂടിയാണിത്. സാമ്പത്തിക ഉയര്‍ച്ച കൊണ്ടുവരിക, തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക, അത്യുല്‍പാദന ശേഷിയുള്ള തെങ്ങ്, പനകള്‍ വച്ചു പിടിപ്പിക്കുക എന്നിവയിലൂടെ ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയും. കാര്യമായ ഇടപെടലുകളൊന്നും സര്‍ക്കാര്‍ ഈ മേഖലയില്‍ നടത്തുന്നിലെന്ന് പരാതിയുണ്ട്. തൊഴില്‍ സംരക്ഷണത്തില്‍ പൊതുവെ സര്‍ക്കാരിന്റെ അശ്രദ്ധയും കണ്ടുവരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.