കോട്ടയം: എം.സി. റോഡ് നവീകരണത്തിന്റെ പേരിലുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാതെ തുടരുന്നു. ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ ഭാഗത്തിന്റെ നിര്‍മാണം 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടതാണ്. എന്നാല്‍ ചങ്ങനാശേരി നഗരത്തില്‍ ഉള്‍പ്പെടെ റോഡ് പണി പൂര്‍ത്തിയായിട്ടില്ല.
ചെങ്ങന്നൂര്‍ ഇറപ്പുഴ പാലത്തിന്റെ നിര്‍മാണവും നടക്കുകയാണ്. പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ചില്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കരാറുകാരുടെ മെല്ലെപ്പോക്കും നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും മൂലം നിര്‍മാണം മന്ദഗതിയിലായി. പ്രധാനമായും മണ്ണിന്റെ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് നിര്‍മാണം ഇഴയാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.ചെങ്ങന്നൂര്‍- ഏറ്റുമാനൂര്‍ ഭാഗം 293 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. എന്നാല്‍ പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തീകരണത്തിന് പ്രധാനമായും വെല്ലുവിളിയായിരിക്കുന്നത്. ഇറപ്പുഴപാലത്തിന് പകരമുള്ള പുതിയപാലമായെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം തടസ്സപ്പെട്ടുരിക്കുകയാണ്. വീതി കുറവായിരുന്ന പാലത്തിന് പകരം പുതിയ പാലമാണ് നിര്‍മിക്കുന്നത്. റോഡിന് സ്ഥലം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നില നില്ക്കുന്ന തര്്ക്കമാണ് പ്രധാനമായും തടസ്സമായിരിക്കുന്നത്. ചങ്ങനാശേരി നഗരത്തില്‍ ദിവസങ്ങളായി റോഡ് പണി നടക്കുകയാണ്്.
നിലവിലുള്ള റോഡ് കുത്തിപൊളിച്ചിട്ടിരിക്കുന്നതിനാല്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുരിക്കുകയാണ്. നിശ്ചയിച്ച സമയത്ത് റോഡ് പണി പൂര്‍ത്തിയാകാത്തതില്‍ വ്യാപാരികളും പ്രതിഷേധത്തിലാണ്. റോഡ് പണിമൂലം നഗരം പലപ്പോഴും ഗതാഗതക്കുരുക്കിലാണ്. ലോകബാങ്ക് വായ്പ ഉപയോഗിച്ചാണ് കെഎസ്ടിപിയുടെ റോഡ് നവീകരണം നടക്കുന്നത്. എന്നാല്‍ നിര്‍മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം ലോക ബാങ്ക് സഹായം കൊടുക്കുന്നത് പുന:പരിശോധിച്ചേക്കുമെന്ന് പറയപ്പെടുന്നു.
കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. കരാറുകാരെ വഴിവിട്ട് ചില പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സഹായിച്ചതയായിട്ടാണ് ആരോപണം. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
അതേസമയം ഏറ്റുമാനൂര്‍- ചെങ്ങന്നൂര്‍ ഭാഗത്തിന്റെ ടാറിംങ് മേയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കെഎസ്ടിപി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: