തിരുവനന്തപുരം: ഫോണ്‍ കെണിവിവാദത്തില് മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ചാനല്‍ പ്രവര്‍ത്തക കൂടുതല്‍ സാക്ഷികളെ ഹാജരാക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് സാക്ഷി ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അഭിമുഖത്തിനെത്തിയ തന്നോട് മുന്‍ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണ് ഹര്‍ജിയിലെ ആരോപണം. ചാനല്‍ പ്രവര്‍ത്തകയാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: