Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎമ്മിലെ ഡ്രാക്കുള കൂട്ടത്തിന് ചോരക്കൊതി മാറുന്നില്ല : വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:53 pm IST
in Kannur

തലശ്ശേരി: മാര്‍ക്‌സിസിറ്റ് പാര്‍ട്ടിയിലെ ചോരക്കൊതി തീരാത്ത ഡ്രാക്കുളകൂട്ടം കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ അക്രമത്തിനും അസഹിഷ്ണുതക്കുമെതിരെ തലശ്ശേരി പഴയബസ്റ്റാന്റില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അണ്ടലൂരിലെ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ ഉറങ്ങിക്കിടക്കവെ വാതില്‍ ചവിട്ടിപ്പൊളിച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒറ്റപ്പെട്ടുപോയ സിപിഎം മുഖം രക്ഷിക്കാനായി വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷി സമാധാന യോഗത്തിലെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ലംഘിച്ചതിന്റെ പരസ്യമായ തെളിവാണ് കഴിഞ്ഞ ദിവസം കതിരൂരിലും എരഞ്ഞോളിയിലും നടന്നിട്ടുള്ളത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി കതിരൂര്‍ ഡയമണ്ട് മുക്കില്‍ വെച്ച് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരനെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢശ്രമവും എരഞ്ഞോളിയിലെ പെരുന്താറ്റില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത കേശവ സ്മൃതി സേവാലയം എന്ന കെട്ടിടം 24 മണിക്കുറിനുള്ളില്‍ നശിപ്പിച്ചതും തുടര്‍ന്ന് ആര്‍എസ്എസിന്റെ കാലും വെട്ടും കയ്യും വെട്ടും തലയും വെട്ടുമെന്നുമൊക്കെ ആക്രോശിച്ചുകൊണ്ട് നടത്തിയ പ്രകടനവും സിപിഎം സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്. അക്രമവും കൊലപാതകവും നടത്തുന്നത് സംസ്ഥാനത്തെ ഭരിക്കുന്ന സര്‍ക്കാരിലെ പ്രധാനകക്ഷിയായ സിപിഎമ്മുകാരാണ്.

അതിനാല്‍ ഇത്തരം അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. പകരം സിപിഎം നിയന്ത്രണത്തിലുള്ളക്ലബ്ബുകളും മറ്റും ഉദ്ഘാടനം ചെയ്യുവാനാണ് തലശ്ശേരിയിലെ ഡിവൈഎസ്പിപോലും സമയം കണ്ടെത്തുന്നത്. അങ്ങനെയുള്ള ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസില്‍നിന്ന് നീതിലഭിക്കാന്‍ സാധ്യതയില്ലെന്ന് പറയേണ്ടിവരുതില്‍ തെറ്റുണ്ടാവില്ല.

ഇന്ത്യയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രം കേരളമാണ്. കേരളത്തില്‍ കണ്ണൂര്‍ ജില്ലയാണ്, കണ്ണൂരില്‍ തലശ്ശേരിയാണ്. ഇവിടെ ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായി. സമാധാന യോഗങ്ങളില്‍ കൊന്നും അക്രമിച്ചും ആര്‍എസ്എസിനെ നശിപ്പിക്കണമെന്ന് കരുതുന്നില്ലെന്നാണ് പിണറായി പറയുന്നുണ്ട്. എന്നാല്‍ മുഹമ്മദ് ഗുസ്‌നി എന്ന കാട്ടറബിയുടെ നയമാണ് പതിനേഴ് തവണ പെരുന്താറ്റിലെ സേവാലയത്തിന് നേരെ നടത്തിയ അക്രമങ്ങളിലൂടെ വ്യക്തമാകുന്നത്.

എന്നാല്‍ എഴുപത് വര്‍ഷമായി സിപിഎമ്മിന്റെ കേന്ദ്ര ആസ്ഥാനമായ എകെജി സെന്റര്‍ സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ പോലും സിപിഎമ്മിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം സിപിഎം തിരിച്ചറിയണം. അവിടെ ജയിച്ചത് ബിജെപിയാണ്. കാരണം ബിജെപിക്ക് ഒരു ലക്ഷ്യമുണ്ട്. അത് ഭാരതത്തെ ഉന്നതിയിലെത്തിക്കുക എന്നതാണ്.

അതിന്റെ പ്രവര്‍ത്തനങ്ങളാണ് ഭാരതത്തിലങ്ങോളമിങ്ങോളം നടക്കുന്നത്. അതിന്റെ ഭാഗംതന്നെയാണ് പെരുന്താറ്റിലെ സേവാലയവും. സിപിഎം ശക്തികേന്ദ്രമെന്ന് അവകാശപ്പെട്ടുന്ന തലശ്ശേരിയില്‍ തന്നെ കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ആറ് വാര്‍ഡില്‍ ജയിക്കുകയും പതിമൂന്ന് വാര്‍ഡില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തിരിക്കുന്നത് ബിജെപിയുടെ ലക്ഷ്യസാക്ഷാത്കാരത്തിന്റെ മുന്നോടിതന്നെയാണ്.

ഇന്ത്യയില്‍ ഇട്ടാവട്ടത്തിലുള്ള സിപിഎം കള്ളപ്രചരണം നടത്തുന്നതില്‍ വളരെ മുന്നിലാണ്. എന്നാല്‍ ഈ പ്രചരണത്തെ അതിജീവിക്കാന്‍ ഭാരതത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഗൃഹസമ്പര്‍ക്കം നടത്തി മുന്നേറാന്‍ ബിജെപിക്കു കഴിയും. അതിന്റെ ഉദാഹരണമാണ് അടിത്തറയിട്ടപ്പോള്‍ മുതല്‍ ഉദ്ഘാടനം ചെയ്യുന്നതുവരെ പതിനേഴ് തവണ അക്രമിച്ചിട്ടും പെരുന്താറ്റില്‍ കേശവസ്മൃതി സേവാലയം ഉയര്‍ന്നുവരാന്‍ കാരണം. കുരങ്ങിന് പൂമാല കിട്ടിയത് പോലെയാണ് പിണറായിക്ക് മുഖ്യ മന്ത്രിപദം ലഭിച്ചതോടെ കാണാന്‍ കഴിയുന്നതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ പ്രസംഗിച്ചു. ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹ് പി.വി.ശ്യാം മോഹന്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

പുതിയ വാര്‍ത്തകള്‍

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.