തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലില്‍ ഭൂമി കൈയേറിയ കേസില്‍ മന്ത്രി എം.എം. മണിയുടെ സഹോദരന് എം.എം. ലംബോദരന് എതിരെ വിജിലന്‍സ് കുറ്റപത്രം. ലംബോരനെ രണ്ടാംപ്രതിയാക്കിയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇയാളുടെ ഭാര്യാസഹോദരന്‍ രാജേന്ദ്രന് മൂന്നാംപ്രതിയാണ്.
ചിന്നക്കനാല്‍ വില്ലേജ് ഓഫീസറായിരുന്ന സ്റ്റുവര്‍ട്ട് ജേക്കബാണ് കേസിലെ ഒന്നാംപ്രതി. ഇയാള്‍ അടുത്തിടെ മരണപ്പെട്ടിരുന്നു. വില്ലേജ് ഓഫീസര്‍മാരായിരുന്ന രാധാകൃഷ്ണന്, ഇഷാ ദേവി, വില്ലേജ് അസിസ്റ്റന്റായിരുന്ന എം.വി. സാബു, രാജകുമാരി സബ്രജിസ്ട്രാറായിരുന്ന മോഹന്‍ദാസ്, ഇവിടത്തെ ജീവനക്കാരന് സെബാസ്റ്റ്യന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ഗുരുതരമായ കുറ്റങ്ങളാണ് ലംബോദരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ വിജിലന്‍സ് ചുമത്തിയിരിക്കുന്നത്. 2012ല്‍ ഇടുക്കിലെ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന പി.ടി. കൃഷ്ണന്‍കുട്ടിയാണ് കുറ്റപത്രം നല്‍കിയത്. ഇതുസംബന്ധിച്ച രേഖകള്‍ ഒരു മാധ്യമമാണ് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത്.
ചിന്നക്കനാലിലെ വേണാട് താവളത്തില്‍ പ്രതികള്‍ വ്യാജ പട്ടയമുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: