Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വികസനത്തിന് കേഴുന്ന അകത്തുമുറി റെയില്‍വേ സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 10:54 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: ചോര്‍ന്നൊലിക്കുന്ന, കാടും പടലും കയറിയ ദുര്‍ഗന്ധം വമിക്കുന്ന റെയില്‍വേ സ്റ്റേഷന്‍. ഇതാണ് അകത്തുമുറി റെയില്‍വേസ്റ്റേഷന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ വികസന നാമ്പുകള്‍ മുളയ്‌ക്കാത്ത അകത്തുമുറി റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കണമെന്ന് യാത്രക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല.

കാടുമൂടിയ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇഴജന്തുക്കളുടെയും തെരുവ് നായ്‌ക്കളുടെയും ശല്യം അതിരൂക്ഷമാണ്. യാത്രക്കാര്‍ക്ക് പല പ്രാവശ്യം പാമ്പുകടിയും തെരുവ് നായ്‌ക്കളില്‍ നിന്നുള്ള ആക്രമണം നേരിടേണ്ടിവന്നിട്ടും കാടും പടര്‍പ്പും വെട്ടിത്തെളിക്കുവാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. വര്‍ക്കലയ്‌ക്കും കടയ്‌ക്കാവൂരിനും ഇടയിലുള്ള ഹാള്‍ട്ട് സ്റ്റേഷനാണ് അകത്തുമുറി. പാസഞ്ചര്‍ ട്രെയിനുകള്‍ക്കും മെമു ട്രെയിനുകള്‍ക്കും മാത്രമാണ് സ്റ്റോപ്പുള്ളത്.

സ്റ്റേഷന്റെ സംരക്ഷണത്തിന് റെയില്‍വേ പോലീസോ മറ്റ് ചുമതലപ്പെട്ടവരോ ഇല്ല. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി വിളക്കുകള്‍ കത്തിയിട്ട് മാസങ്ങളായി. ഫ്‌ളാറ്റ് ഫോമിന്റെ ഉയരക്കുറവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് ഇവിടെ ടിക്കറ്റ് വിതരണം നടക്കുന്നത്. റെയില്‍വേ കെട്ടിടത്തില്‍ സാമൂഹ്യവിരുദ്ധര്‍ താവളമാക്കി ഭിത്തികളില്‍ അറപ്പുളവാക്കുന്ന ദൃശ്യങ്ങള്‍ വരച്ചും എഴുതിയും പിടിപ്പിച്ചിരിക്കുന്നു. കെട്ടിടത്തില്‍ വെള്ള പൂശിയാല്‍ തല്‍ക്കാലം ഇത് മായ്‌ക്കാമെങ്കിലും അധികൃതര്‍ അതിനും തുനിഞ്ഞിട്ടില്ല. റെയില്‍വേ ഇന്‍സ്‌പെക്ഷന്റെ ഭാഗമായി വര്‍ഷാവര്‍ഷ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥര്‍ സ്റ്റേഷനിലെത്തും. അപ്പോള്‍ എംപിയും എംഎല്‍എയും പാഞ്ഞെത്തി ഇവര്‍ ഒരുമിച്ച് പൊള്ളയായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നതല്ലാതെ വികസനപദ്ധതികള്‍ ആവിഷ്‌ക്കരിക്കാറില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

വക്കം, ചെറുന്നിയൂര്‍, വെന്നികോട്, കവലയൂര്‍, താന്നിമൂട്, മണനാക്ക്, വെട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് അകത്തുമുറി. ഈ ഭാഗങ്ങളിലെ ഉദേ്യാഗസ്ഥരും കൂലിത്തൊഴിലാളികളും വിദ്യാര്‍ത്ഥികളും കിലോമീറ്റര്‍ സഞ്ചരിച്ച് വര്‍ക്കലയിലോ കടയ്‌ക്കാവൂരിലോ എത്തിയാല്‍ മാത്രമേ മറ്റു പ്രദേശങ്ങളിലേയ്‌ക്കുള്ള യാത്ര തുടങ്ങുവാന്‍ കഴിയുകയുള്ളൂ. ഇതില്‍ ശാശ്വത പരിഹാരം കാണുകയും ഏതാനും ചില എക്‌സ്പ്രസ് ട്രെയിനുകള്‍ക്കെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.