Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കര്‍ഷക പ്രതിഷേധം ഇരമ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 10:29 pm IST
in Kottayam

കോട്ടയം: കുട്ടനാട്, അപ്പര്‍കുട്ടനാട് പാടശേഖരങ്ങളിലെ നെല്‍ സംഭരണം സ്്്തംഭിച്ചതോടെ കര്‍ഷകരുടെ പ്രതിഷേധമിരമ്പുന്നു. മുഴുവന്‍ നെല്ലും ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മില്ലുകാര്‍ തള്ളി. ദിവസങ്ങളായി കൊയ്‌തെടുത്ത നെല്ല് ഏറ്റെടുക്കുന്നതിനായി സപ്ലൈക്കോ ചുമതലപ്പെടുത്തിയ സ്വകാര്യ മില്ലുകാരെ കര്‍ഷകര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ മില്ലുകാര്‍ പൂര്‍ണ്ണമായി നെല്‍ സംഭരണത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് മാത്രമാണ് നെല്‍ എടുക്കാന്‍ മുന്നോട്ട് വന്നത്. സ്വകാര്യ മില്ലുകാര്‍ അവര്‍ ആവശ്യപ്പെടുന്ന കിഴിവ് നല്‍കാതെ നെല്‍ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്. സപ്ലൈക്കോയും മില്ലുകാരും ഒത്തു കൊണ്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനെതിരെ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കാര്‍ഷിക ഹര്‍ത്താല്‍ ആചരിച്ചു.

പത്ത് മുതല്‍ പതിനാല് ദിവസമായി കൊയ്‌തെടുത്ത നെല്ലാണ് പാടശേഖരങ്ങളില്‍ കൂട്ടിയിട്ടുരിക്കുന്നത്. ഇത് സംഭരിക്കണമെങ്കില്‍ ഒരു ക്വിന്റലിന് 28 മുതല്‍ 30 കിലോ വരെ കിഴിവാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്. നെല്ലിലെ ഈര്‍പ്പം കണക്കാക്കിയാണ് മില്ലുകാര്‍ കിഴിവ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് കണക്കാക്കുന്നതിനുള്ള യന്ത്രത്തിന്റെ വിശ്വസ്യതയെ കര്‍ഷകര്‍ ചോദ്യം ചെയ്യുകയാണ്. കടുത്ത വേനലില്‍ നന്നായി ഉണക്കിയെടുത്ത നെല്ലിന് ഈര്‍പ്പമുണ്ടെന്ന മില്ലുകാരുടെ വാദം കര്‍ഷകര്‍ അംഗീകരിക്കുന്നില്ല. നെല്ല് പാടത്ത് കൂട്ടിയിട്ട് നശിച്ച് പോകുന്നത് കാണാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ ക്വിന്റലിന് 12 കിലോ വരെ കിഴിവ് കൊടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നിട്ടും മില്ലുകാര്‍ നെല്ല് എടുക്കാന്‍ തയ്യാറായിട്ടില്ല. മില്ലുകാര്‍ ആവശ്യപ്പെടുന്ന പ്രകാരം് 30 കിലോ പ്രകാരം കിഴിവ് കൊടുത്താല്‍ ഒരു ക്വിന്റലിന് 660 രൂപയാണ് നഷ്ടമാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

കര്‍ഷകരുടെ നിസാഹയവസ്ഥയെയാണ് മില്ലുകാര്‍ ചൂഷണം ചെയ്യുന്നത്്. നെല്ല് പാടത്ത് കിടക്കുമ്പോള്‍ ഗത്യന്തരമില്ലാതെ മില്ലുകാര്‍ ആവശ്യപ്പെടുന്ന പ്രകാരം വില്‍ക്കുമെന്നാണ് അവര്‍ കണക്കാക്കുന്നത്. സംഭരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതും ഈ തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. അയ്‌മനം പഞ്ചായത്തില്‍ മാത്രം 10,000 ക്വിന്റല്‍ നെല്ല് പാടത്ത് കിടക്കുകയാണ്. സ്വര്‍ണം പണയം വച്ചും പാടം പാട്ടത്തിനെടുത്തും കൃഷി ചെയ്തവരാണ് വലയുന്നത്. വേനല്‍ മഴയെ പേടിച്ച് പകലും രാത്രിയും പാടത്ത് തന്നെ കര്‍ഷകര്‍ കഴിച്ച് കൂട്ടിയാണ് നെല്ല് സംരക്ഷിക്കുന്നത്. നെല്ല് മറിച്ചും തിരിച്ചും ഇടണമെങ്കില്‍ തൊഴിലാളിക്ക് ദിവസം 1000 രൂപ കൂലി കൊടുക്കണം. ഇത് കൊടുക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കര്‍ഷകര്‍ തന്നെയാണ് ചെയ്യുന്നത്. കടുത്ത ചൂടിലും ഏക്കറിന് 17-18 ക്വിന്റല്‍ നെല്ല് ശരാശരി വിളവ് ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.