Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കര്‍ഷക പ്രതിഷേധം ഇരമ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 10:29 pm IST
in Kottayam

കോട്ടയം: കുട്ടനാട്, അപ്പര്‍കുട്ടനാട് പാടശേഖരങ്ങളിലെ നെല്‍ സംഭരണം സ്്്തംഭിച്ചതോടെ കര്‍ഷകരുടെ പ്രതിഷേധമിരമ്പുന്നു. മുഴുവന്‍ നെല്ലും ഏറ്റെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മില്ലുകാര്‍ തള്ളി. ദിവസങ്ങളായി കൊയ്‌തെടുത്ത നെല്ല് ഏറ്റെടുക്കുന്നതിനായി സപ്ലൈക്കോ ചുമതലപ്പെടുത്തിയ സ്വകാര്യ മില്ലുകാരെ കര്‍ഷകര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ മില്ലുകാര്‍ പൂര്‍ണ്ണമായി നെല്‍ സംഭരണത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് മാത്രമാണ് നെല്‍ എടുക്കാന്‍ മുന്നോട്ട് വന്നത്. സ്വകാര്യ മില്ലുകാര്‍ അവര്‍ ആവശ്യപ്പെടുന്ന കിഴിവ് നല്‍കാതെ നെല്‍ ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്. സപ്ലൈക്കോയും മില്ലുകാരും ഒത്തു കൊണ്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനെതിരെ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കാര്‍ഷിക ഹര്‍ത്താല്‍ ആചരിച്ചു.

പത്ത് മുതല്‍ പതിനാല് ദിവസമായി കൊയ്‌തെടുത്ത നെല്ലാണ് പാടശേഖരങ്ങളില്‍ കൂട്ടിയിട്ടുരിക്കുന്നത്. ഇത് സംഭരിക്കണമെങ്കില്‍ ഒരു ക്വിന്റലിന് 28 മുതല്‍ 30 കിലോ വരെ കിഴിവാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്. നെല്ലിലെ ഈര്‍പ്പം കണക്കാക്കിയാണ് മില്ലുകാര്‍ കിഴിവ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് കണക്കാക്കുന്നതിനുള്ള യന്ത്രത്തിന്റെ വിശ്വസ്യതയെ കര്‍ഷകര്‍ ചോദ്യം ചെയ്യുകയാണ്. കടുത്ത വേനലില്‍ നന്നായി ഉണക്കിയെടുത്ത നെല്ലിന് ഈര്‍പ്പമുണ്ടെന്ന മില്ലുകാരുടെ വാദം കര്‍ഷകര്‍ അംഗീകരിക്കുന്നില്ല. നെല്ല് പാടത്ത് കൂട്ടിയിട്ട് നശിച്ച് പോകുന്നത് കാണാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ ക്വിന്റലിന് 12 കിലോ വരെ കിഴിവ് കൊടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നിട്ടും മില്ലുകാര്‍ നെല്ല് എടുക്കാന്‍ തയ്യാറായിട്ടില്ല. മില്ലുകാര്‍ ആവശ്യപ്പെടുന്ന പ്രകാരം് 30 കിലോ പ്രകാരം കിഴിവ് കൊടുത്താല്‍ ഒരു ക്വിന്റലിന് 660 രൂപയാണ് നഷ്ടമാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

കര്‍ഷകരുടെ നിസാഹയവസ്ഥയെയാണ് മില്ലുകാര്‍ ചൂഷണം ചെയ്യുന്നത്്. നെല്ല് പാടത്ത് കിടക്കുമ്പോള്‍ ഗത്യന്തരമില്ലാതെ മില്ലുകാര്‍ ആവശ്യപ്പെടുന്ന പ്രകാരം വില്‍ക്കുമെന്നാണ് അവര്‍ കണക്കാക്കുന്നത്. സംഭരണത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതും ഈ തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. അയ്‌മനം പഞ്ചായത്തില്‍ മാത്രം 10,000 ക്വിന്റല്‍ നെല്ല് പാടത്ത് കിടക്കുകയാണ്. സ്വര്‍ണം പണയം വച്ചും പാടം പാട്ടത്തിനെടുത്തും കൃഷി ചെയ്തവരാണ് വലയുന്നത്. വേനല്‍ മഴയെ പേടിച്ച് പകലും രാത്രിയും പാടത്ത് തന്നെ കര്‍ഷകര്‍ കഴിച്ച് കൂട്ടിയാണ് നെല്ല് സംരക്ഷിക്കുന്നത്. നെല്ല് മറിച്ചും തിരിച്ചും ഇടണമെങ്കില്‍ തൊഴിലാളിക്ക് ദിവസം 1000 രൂപ കൂലി കൊടുക്കണം. ഇത് കൊടുക്കാന്‍ ശേഷിയില്ലാത്തതിനാല്‍ കര്‍ഷകര്‍ തന്നെയാണ് ചെയ്യുന്നത്. കടുത്ത ചൂടിലും ഏക്കറിന് 17-18 ക്വിന്റല്‍ നെല്ല് ശരാശരി വിളവ് ലഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

പുതിയ വാര്‍ത്തകള്‍

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.