തിരുവനന്തപുരം: ആശാന് അക്കാഡമി മഹാകവി കുമാരനാശാന് ജയന്തി ആഘോഷിച്ചു. മഹാകവി കുമാരനാശാന്റെ കൃതികളെ വേണ്ട രീതിയില്‍ പഠനങ്ങള്‍ക്കു വിധേയമാക്കാതിരുന്നത് അദ്ദേഹത്തിന്റെ കൃതികളില്‍ അന്തര്‍മണ്ഡലം സങ്കീര്ണമായിരുന്നതുകൊണ്ടാണെന്ന് കവി പി. നാരായണക്കുറുപ്പ് പറഞ്ഞു. ആശാന് അക്കാഡമി സംഘടിപ്പിച്ച മഹാകവി കുമാരനാശാന് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭൗതികതയും ആത്മീയതയും അഖിലേന്ത്യാ പ്രവണതകളും നേരിട്ടു പഠിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. ഈ സാമൂഹ്യ പശ്ചാത്തലത്തിലായിരുന്നു ആശാന് കവിതകള്‍ എഴുതിയത്.
ഭൗതിക ദാരിദ്യം, വൈദേശിക ആധിപത്യം മൂലമുള്ള അടിമത്തം തുടങ്ങിയ പശ്ചാത്തലത്തില്‍ ആര്‍ജിച്ച ദര്‍ശനം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.സൂക്ഷ്മമായ മനശ്ശാസ്ത്ര നിരീക്ഷണത്തിന്റെ അവസ്ഥയിലായിരുന്നു ആശാന് കവിതകള്‍ രചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശാന് അക്കാഡമി പ്രസിഡന്റ് പ്രൊഫ. കെ.പി. വിശ്വനാഥന് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പെരുമ്പുഴ ഗോപാലകൃഷ്ണന്, പ്രൊഫ. എം. ആര്. സഹൃദയന് തമ്പി,ഡോ. ജോളി വര്‍ഗീസ്,ആശാന് അക്കാഡമി സെക്രട്ടറി പൂതംകോട് ടി.വി. ഹരികുമാര്‍,ജോയിന്റ് സെക്രട്ടറി ഒ.പി. വിശ്വനാഥന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: