Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഗീതയില്‍ ഒന്നാമതായ നിമിഷ എങ്ങനെ ഫാത്തിമയായി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 05:09 pm IST
in Lifestyle

നിമിഷയുടെ കഥ നിങ്ങൾക്കറിയാമോ… കുറച്ച് ദിവസങ്ങളായി പത്രങ്ങൾ ആഘോഷിച്ച് കൊണ്ടിരിക്കുന്ന നിമിഷ. മതം മാറി ഫാത്തിമയായ നിമിഷ. ഐഎസിൽ ചേർന്നു എന്ന് സംശയിക്കപ്പെടുന്ന നിമിഷ. നിങ്ങളറിയണം. നിമിഷ ഒരു സാധാരണ കുട്ടിയായിരുന്നില്ല. നിമിഷ പഠിച്ചത് തിരുവനന്തപുരം ചിന്മയ സ്കൂളിലാണ്. പഠിക്കുമ്പോൾ പുരാണങ്ങളിലും മറ്റും അപാരമായ താല്‍‌പര്യം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനതലത്തിൽ ഗീതാ പാരായണത്തിന്ന് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. കൃത്യമായ ഹൈന്ദവ പശ്ചാത്തലത്തിലാണ് നിമിഷ വളർന്നത്. എന്നിട്ടും ഇങ്ങനെയുള്ള ഒരു പെൺകുട്ടി എങ്ങനെ മതം മാറി ഫാത്തിമയായി എന്ന ചോദ്യം പ്രസക്തമാണ്.

ആദ്യം കരുതിയത് ഇസയോടുള്ള പ്രണയമാണു നിമിഷയുടെ മതം മാറ്റത്തിലേക്ക് നയിച്ചത് എന്നാണ്. എന്നാൽ യാഥാർത്ഥ്യം അമ്പരപ്പിക്കുന്നതാണ്. ഇസയെ കല്ല്യാണം കഴിക്കുന്നതിന്ന് രണ്ടു വർഷം മുന്നേ നിമിഷ മതം മാറിയിരുന്നു.

ബിഡിഎസിനു പഠിക്കുമ്പോഴാണു നിമിഷ ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലാവുന്നത്. പ്രണയം കടുത്തപ്പോൾ കാമുകൻ പറയുന്നതെന്തും വേദ വാക്യമാവുന്ന പെൺകുട്ടികളിൽ നിന്ന് ഒട്ടും വ്യത്യസ്തയായിരുന്നില്ല നിമിഷയും. മത പാഠശാലയിലേക്കാണു കാമുകൻ നിമിഷയെ നയിച്ചത്. പതിയെ പതിയെ അവർ അവളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി. ഇസ്ലാം ആണു കൂടുതൽ ശരി എന്ന് നിമിഷ ചിന്തിക്കാൻ തുടങ്ങി. ഹിന്ദു ധർമ്മത്തിലുള്ള പലതിലും അവൾ സംശയിക്കാൻ തുടങ്ങി. മൗലവിമാർ ഹിന്ദു ധർമ്മത്തെ കുറിച്ച് ഉന്നയിച്ച ചോദ്യങ്ങൾ അവളെ ആശയക്കുഴപ്പത്തിലാക്കി. ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിടാതെ കയറുന്നതും വ്യത്യസ്ത ആചാരങ്ങളും ഒക്കെ തെറ്റാണെന്ന് അവൾ വാദിക്കാൻ തുടങ്ങി.

ഹിന്ദു ധർമ്മത്തെ കുറിച്ച് ആഴത്തിൽ അറിവില്ലാത്തതും മൗലവിമാരുടെ തന്ത്രവും ഫലിച്ചു. നിമിഷ കടുത്ത ഹിന്ദു വിരോധിയായി. നിമിഷ കടുത്ത ഇസ്ലാം മത വിശ്വാസിയായി എന്ന് ഉറപ്പായി. ഇതോടെ നിമിഷയുടെ കാമുകൻ നിമിഷയെ കയ്യൊഴിഞ്ഞു. അയാൾ ലൗ ജിഹാദിന്റെ അടുത്ത ഇരയെ തേടി പുറപ്പെട്ടു. കാമുകൻ കയ്യൊഴിഞ്ഞിട്ടും ഇസ്ലാം മതത്തെ കയ്യൊഴിയാൻ നിമിഷ തയ്യാറായില്ല. അത്രക്ക് കടുത്തതായിരുന്നു മൗലവിമാർ അവളുടെ മസ്തിഷ്കത്തിൽ കടത്തിവിട്ട വിഷാണുക്കൾ. പിന്നീട് അവൾ തിരുവനന്തപുരത്തെത്തി മതം മാറി. മതം മാറ്റം എന്ന് അതിനെ വിളിക്കാൻ പോലും അവൾ സമ്മതിച്ചില്ല. സ്വന്തം മതത്തിലേക്കുള്ള തിരിച്ച് പോക്ക് എന്നാണ് അവൾ പറഞ്ഞത്. കാരണം എല്ലാവരും ജനിക്കുന്നത് മുസ്ലീം ആയിട്ടാണത്രേ.

പിന്നീടാണു നിമിഷയെ മതം മാറ്റിയ സംഘടന വഴി ഇസയെ പരിചയപ്പെടുന്നത്. അവൾ അയാളെ വിവാഹം കഴിച്ചു. പിന്നീട് നടന്നതൊക്കെ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നു. ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും നല്ല കുടുംബ പശ്ചാത്തലമുണ്ടായിട്ടും ചതി മനസ്സിലാക്കാൻ നിമിഷക്കായില്ല. അങ്ങനെ എത്രയെത്ര നിമിഷമാർ. നിമിഷക്കുണ്ടായ അപകടത്തിനു ഞാനും നിങ്ങളും കാരണക്കാരല്ലേ? ആചാരങ്ങളിലും അനാചാരങ്ങളിലും മയങ്ങി ഹിന്ദു ധർമ്മത്തെ ആഴത്തിലറിയാതെ നമ്മളൊക്കെ ഹിന്ദുക്കളാണെന്ന് പറഞ്ഞ് നടക്കുന്നു. ഒന്നോർക്കുക നാളെ ഒരു മൗലവിയുടേയോ പാതിരിയുടേയോ ചോദ്യങ്ങൾക്ക് മുന്നിൽ ഒലിച്ച് പോകാനുള്ളതേ ഉള്ളൂ എന്റേയും നിങ്ങളുടേയും ഹിന്ദുത്വം.

ഉപരിപ്ലവമായ ആചാരങ്ങൾ മാത്രമാണ് മതമെന്ന് വിശ്വസിക്കുന്ന ആർക്കും പറ്റാവുന്നതേ ഉള്ളൂ ഇതൊക്കെ. ഭക്തന്മാരുടെ അജ്ഞത മുതലെടുക്കുകയാണു ഇപ്പോൾ ക്ഷേത്രം ഭാരവാഹികളുടെ ലക്ഷ്യം. ക്ഷേത്രങ്ങൾ തമ്മിൽ ഭക്ത ജനങ്ങളെ പിടിക്കാൻ ചെറിയ മൽസരം പോലുമുണ്ട്. ഓരോരുത്തരും ഓഫർ ചെയ്യുന്ന വഴിപാട് കണ്ടാൽ നമ്മൾ ഞെട്ടിപ്പോവും. ഇപ്പോൾ അടുത്ത് ഒന്ന് കണ്ടു. പാപമുക്തി പൂജ. 200 രൂപ കൊടുത്താൽ സകല പാപവും നീക്കും. ഫാമിലി പാക്കേജുമുണ്ട്. അപ്പോൾ റേറ്റ് കുറയും. ഇതിനൊക്കെ ഗ്രന്ഥങ്ങളുടെ അടിസ്ഥാനവും പറയും. ശത്രു സംഹാരം മുതൽ കല്ല്യാണം വരെ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കും എന്നാണ് ഓഫർ. ഇതിനോട് മൽസരിക്കാൻ മറ്റൊരു കൂട്ടർ ഇനി സ്വർഗ്ഗസ്ഥ പൂജ സംഘടിപ്പിക്കും. 1000 രൂപ കൊടുത്താൽ സ്വർഗ്ഗം ഗ്യാരന്റി. ഇത് കൂടാതെ പൂരം വെടിക്കെട്ട് ആന തുടങ്ങി സകല ലൊട്ട് ലൊടുക്ക് പരിപാടികളുടെ ചുറ്റും കിടന്ന് തിരിയുകയാണു ഹിന്ദു സമൂഹം. ഇതിന്റെ പൊരുൾ അറിയണമെന്നില്ല ആർക്കും. അറിയിക്കാനുള്ള സംവിധാനവുമില്ല.

അമ്പലങ്ങളിൽ കയ്യിട്ട് വാരാനാണു ദേവസ്വം ബോർഡിനും രാഷ്‌ട്രീയ പാർട്ടികൾക്കും താല്പര്യം. ലൗ ജിഹാദിനെതിരെ സമരം ചെയ്യുന്നതിനൊപ്പം യഥാർത്ഥ ധർമ്മം പഠിക്കാൻ അവസരമുണ്ടാകണം. അല്ലെങ്കിൽ നിമിഷമാർ ഫാത്തിമമാരാവും നമ്മളൊക്കെ അപ്പോഴും ക്ഷേത്രം സ്വർണ്ണം പൂശിയും കൊടിമരം സ്വർണം പൂശിയും ആനന്ദ നിർവൃതി അടയും. ഏതെങ്കിലും ഒരു മൊല്ലയോ പാതിരിയോ ഒരു ചോദ്യം ചോദിക്കുന്നത് വരെ. ചോദ്യം കേട്ടാൽ നമുക്കും തോന്നും ഇത് ശരിയാണല്ലോ എന്ന്. നമ്മൾ ഒരു കുമിള പോലെ പൊട്ടി പോവും. അതുണ്ടാവരുത്. കടൽ പോലെ കിടക്കുന്ന ഭാരത ഭൂവിന്റെ ദർശനം നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ സംവിധാനമുണ്ടാവട്ടെ. സ്വധർമ്മത്തെ പറ്റി ബോധമുണ്ടാവട്ടെ. മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചൂളാതിരിക്കട്ടെ…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

Kerala

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

പുതിയ വാര്‍ത്തകള്‍

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.