കൊച്ചി കോര്‍പ്പറേഷനിലേക്ക് തുടര്‍ച്ചയായ ആറാം ജയം
യുഡിഎഫ് മൂന്നാമതും, എല്‍ഡിഎഫ് നാലാമതും
കൊച്ചി: തുടര്‍ച്ചയായ ആറാം വിജയത്തിന്റെ തിളക്കവുമായാണ് ബിജെപി നേതാവ് ശ്യാമള .എസ്. പ്രഭു ഇത്തവണ കൊച്ചി കോര്‍പ്പറേഷനിലെത്തുന്നത്.
ഏഴാം ഡിവിഷനായ ചെറളായിയില്‍ നിന്നും 410 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയം. രണ്ടാമതെത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഗായത്രി ഭട്ടിന് 1418 വോട്ടുകള്‍ ലഭിച്ചു. ഇവിടെ യുഡിഎഫ് (483) മൂന്നാമതും എല്‍ഡിഎഫ് (191) നാലാമതുമായി. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും വിജയമാണെന്നും തുടര്‍ച്ചയായ വിജയത്തില്‍ അഭിമാനമുണ്ടെന്നും ശ്യാമള പറഞ്ഞു.
നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ഇത്തവണ വിജയം നേടാനായത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ് ഇവര്‍.
1988 ലാണ് ഇവര്‍ ആദ്യമായി മട്ടാഞ്ചേരി ചെറളായി ഡിവിഷനില്‍ നിന്നും ബിജെപി പ്രതിനിധിയായി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ച് തവണ കൂടി. തന്റെ
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരമെന്നാണ് വിജയമെന്ന് ശ്യാമള പ്രഭു.
കോര്‍പ്പറേഷനിലെ എറണാകുളം സെന്‍ട്രല്‍ ഡിവിഷനില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി സ്ഥാനാര്‍ത്ഥി സുധ ദിലീപ് കുമാര്‍ വിജയിച്ചു. മുന്‍ കെപിസിസി പ്രസിഡണ്ടും മന്ത്രിയുമായിരുന്ന എ.എല്‍. ജേക്കബിന്റെ മകന് ലിനോ ജേക്കബിനെയാണ് സുധ
പ്രതികരിക്കാൻ ഇവിടെ എഴുതുക: