Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കപ്പ് ജന്മനാട്ടില്‍ തിരിച്ചെത്തുമ്പോള്‍ വിളിപ്പുറത്തുണ്ടായിട്ടും ശില്‍പ്പിക്ക് ക്ഷണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:56 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ സ്വര്‍ണ്ണക്കപ്പ് ജന്മനാട്ടിലേക്ക് വീണ്ടും തിരിച്ചെത്തുമ്പോള്‍ വിളിപ്പുറത്തുണ്ടായിട്ടും ശില്‍പ്പിക്ക് ക്ഷണമില്ല. 18 ന് ഉച്ചയ്‌ക്ക് ഒന്നിന് കേശവദാസപുരത്ത് സ്വര്‍ണ്ണക്കപ്പിനെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സംഘാടകര്‍ സ്വീകരിക്കുമ്പോള്‍ തൊട്ടടുത്ത പിള്ളവീട് നഗറിലെ വസതിയില്‍ തന്റെ സൃഷ്ടിയെ ഒരിക്കല്‍കൂടി കാണാന്‍ സാധിക്കാത്ത വേദനയോടെ ആ ശില്‍പ്പി ഇരിക്കുന്നുണ്ടാവും. അത് മറ്റാരുമല്ല, 1987 ല്‍ കലോത്സവ ജേതാക്കള്‍ക്കുള്ള 117.5 പവന്റെ സ്വര്‍ണ്ണക്കപ്പ് രൂപകല്‍പ്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ്. തന്റെ വീടിനടുത്ത് സ്വര്‍ണ്ണക്കപ്പെത്തുമ്പോള്‍ സ്വീകരിക്കാന്‍ തന്നെ ക്ഷണിക്കാത്ത സംഘാടകരോട് ശ്രീകണ്ഠന്‍ നായര്‍ക്ക് തെല്ലും പരിഭവമില്ല.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ചാമ്പ്യന്മാര്‍ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കണമെന്ന ആശയം 1985 ലാണ് ഉയര്‍ന്നത്.വിധികര്‍ത്താവായി എത്തിയ കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്‌ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കണമെന്ന അഭിപ്രായം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി. എം ജേക്കബ്ബിനോട് പറഞ്ഞത്. അടുത്ത കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്താമെന്ന് മന്ത്രി പ്രിയകവിക്ക് ഉറപ്പും നല്‍കി.  1986 ല്‍ പ്രതീക്ഷിച്ചതുപോലെ സ്വര്‍ണ്ണം സമാഹരിക്കാന്‍ കഴിയാത്തതിനാല്‍ നടരാജവിഗ്രഹം സ്വര്‍ണ്ണം പൂശി കപ്പിലൊട്ടിച്ച് നല്‍കുകയായിരുന്നു. 1987 ല്‍ എന്തുവില നല്‍കിയും സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ വിദ്യാരംഗത്തിന്റെ ആര്‍ട്ട് എഡിറ്ററുമായ ശ്രീകണ്ഠന്‍ നായരെ സ്വര്‍ണ്ണക്കപ്പിന്റെ രൂപകല്‍പ്പനയ്‌ക്കായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കപ്പിന്റെ മാതൃക തയ്യാറാക്കും മുമ്പ് ശ്രീകണ്ഠന്‍ നായര്‍ ഗുരുവായൂരിലെത്തി വൈലോപ്പിള്ളിയെ കണ്ട് അദ്ദേഹത്തിന്റെ മനസിലുള്ള ആഗ്രഹം ചോദിച്ചറിഞ്ഞു. വിദ്യ, കല, നാദം ഇവ മൂന്നും സമന്വയിക്കണമെന്ന ആഗ്രഹമാണ് കവി പങ്കുവച്ചത്.

തൃശൂരിലെ ബെന്നി ടൂറിസ്റ്റ് ഹോമിലിരുന്ന് ഒറ്റദിവസം കൊണ്ട് ശ്രീകണ്ഠന്‍ നായര്‍ സ്വര്‍ണ്ണക്കപ്പിന്റെ മാതൃകയൊരുക്കി. വീട്ടിത്തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഗ്രന്ഥം. അതിനുമുകളില്‍ 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ട കൈകളില്‍ വലംപിരി ശംഖ്. ഇതായിരുന്നു കലാകേരളത്തിന്റെ സിരകളില്‍ ആവേശമായി മാറിയ സ്വര്‍ണ്ണക്കപ്പ്. 101 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് ഉണ്ടാക്കാന്‍ ഷാലിമാര്‍ ഫാഷന്‍ ജുവലറിക്കാണ് കരാര്‍ നല്‍കിയത്. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ 117.5 പവനായി. 2.25 ലക്ഷം രൂപ ചെലവഴിച്ച് ഉണ്ടാക്കിയ സുവര്‍ണ്ണ മുദ്ര 1987 ല്‍ കോഴിക്കോട് വച്ചുനടന്ന കലോത്സവത്തില്‍ തിരുവനന്തപുരം സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്ന് തവണ തലസ്ഥാന ജില്ലയായിരുന്നു സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടത്.

1990 ല്‍ തലസ്ഥാനത്തു നിന്ന് പടിയിറങ്ങിയ സ്വര്‍ണ്ണക്കപ്പ് 2009 ല്‍ കലോത്സവത്തിന് അനന്തപുരി ആതിഥേയരായപ്പോഴാണ് വീണ്ടുമെത്തിയത്. അന്നും ശ്രീകണ്ഠന്‍ നായര്‍ വരവേല്‍പ്പുകാരുടെ ഓര്‍മ്മയില്‍ തെളിഞ്ഞില്ല. ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കപ്പ് തലസ്ഥാനത്തെത്തുമ്പോള്‍ കലാകേരളത്തിന് അഭിമാനമായ സ്വര്‍ണ്ണക്കപ്പിന്റെ ശില്‍പ്പിയെ അവഗണിക്കുന്നത് നീതികേടാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്വന്തം മകള്‍ വീട്ടുപടിക്കലിലൂടെ കടന്നു പോകുമ്പോള്‍ ഒന്നു കാണാനാവാത്ത പിതാവിന്റെ വിങ്ങലാണ് തനിക്കെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. കേശവദാസപുരം പിള്ളവീട് നഗര്‍ അമ്പാടി എ  12 വീട്ടില്‍ സപ്തതിയുടെ നിറവിലും വര്‍ണ്ണങ്ങളുടെ ലോകത്ത് വിരാജിക്കുകയാണ് ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

Kerala

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

India

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

പുതിയ വാര്‍ത്തകള്‍

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

അല്ലൂരി സീതാരാമ രാജു അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഗവര്‍ണര്‍ സയ്യിദ് അബ്ദുള്‍ നസീര്‍, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ എന്നിവര്‍ സമീപം

ആന്ധ്രയ്‌ക്ക് 17,900 കോടിയുടെ വികസനം; അല്ലൂരി സീതാരാമ രാജു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

പാറ്റക്കലാപം: യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി; ഡിജിറ്റല്‍ കമ്പനികളും നിരീക്ഷണത്തില്‍

ജമ്മു കശ്മീരിനായി 9,800 കോടി രൂപയുടെ രണ്ട് തുരങ്ക പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രം : ചെനാബ് നദിയിലേക്ക് ഇനി എളുപ്പത്തിൽ എത്തിച്ചേരാനാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.