Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിന്‍ഡീസിനുമേല്‍ ഐറിഷ് വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:15 pm IST
in Sports

നെല്‍സണ്‍: ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ വമ്പന്‍ അട്ടിമറി. ഇന്നലെ നടന്ന പൂള്‍ ബിയിലെ പോരാട്ടത്തില്‍ അയര്‍ലന്റാണ് വമ്പന്‍ അട്ടിമറി നടത്തിയത്. കടപുഴിയത് ഒരുകാലത്ത് ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരായ വെസ്റ്റിന്‍ഡീസും. നാല് വിക്കറ്റിനായിരുന്നു ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ അയര്‍ലന്റ് ഇന്നലെ വിന്‍ഡീസ് പോരാളികളെ കെട്ടുകെട്ടിച്ചത്. തുടക്കത്തില്‍ വിന്‍ഡീസിന്റെ മുന്‍നിരയെ വരച്ച വരയില്‍ നിര്‍ത്തിയ അയര്‍ലന്റ ബാറ്റിങ്ങില്‍ കരീബിയന്‍ പേസിനെ ലാഘവത്തോടെ തന്നെ നേരിട്ട് തികച്ചും ആധികാരികമായാണ് വിജയം കുറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്റ് 4.1 ഓവര്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സെടുത്താണ് വിജയം കൈപ്പിടിയിലൊതുക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ അയര്‍ലന്റ്  മൂന്നാം തവണയാണ് ക്രിക്കറ്റിലെ വമ്പന്മാരെ മുട്ടുകുത്തിക്കുന്നത്. 2007-ല്‍ പാക്കിസ്ഥാനും 2011-ല്‍ ഇംഗ്ലണ്ടുമാണ് അയര്‍ലന്റ് കുഞ്ഞന്മാര്‍ക്ക് മുന്നില്‍ തകര്‍ന്നത്. ഈ രണ്ട് കളികളിലും മൂന്ന് വിക്കറ്റിനായിരുന്നു അയര്‍ലന്റ് വിജയം നേടിയത്. അയര്‍ലന്റിന്റെ പോള്‍ സ്റ്റിര്‍ലിംഗാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നേടിയ അയര്‍ലന്റ് ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡ് വിന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ച് അയര്‍ലന്റ് ബൗളര്‍മാര്‍ തുടക്കം മുതല്‍ ആഞ്ഞടിച്ചതോടെ വിന്‍ഡീസ് ഒരുഘട്ടത്തില്‍ 87ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തി. സ്മിത്ത് (18), ഡാരന്‍ ബ്രാവോ (0),  ക്രിസ് ഗെയില്‍ (36), സാമുവല്‍സ് (21), രാംദിന്‍ (1) എന്നിവരാണ് അതിവേഗം മടങ്ങിയത്. ഇതില്‍ ഗെയിലിനെയും മര്‍ലോണ്‍ സാമുവല്‍സിനെയും രാംദിനെയും ഇടംകയ്യന്‍ സ്പിന്നര്‍ ഡോക്ക്‌റെല്‍ മടക്കിയപ്പോള്‍ സ്മിത്തിനെ കെവിന്‍ ഒബ്രിയാനും  പുറത്താക്കി.ഡാരന്‍ ബ്രാവോ റണ്ണൗട്ടായാണ് ക്രീസ് വിട്ടത്.

ഒരുവേള അഞ്ചിന് 87 എന്ന നിലയില്‍ വിളറിനിന്ന വിന്‍ഡീസിനെ പിന്നീട് ലിന്‍ഡല്‍ സിമ്മണ്‍സിന്റെയും (84 പന്തില്‍ 102) ഡാരന്‍ സമ്മിയുടെയും (67 പന്തില്‍ 89) റെക്കോഡ് കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സാണ് അടിച്ചുകൂട്ടിയത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. സിമ്മണ്‍സിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.

അതുപോലെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏഴാമന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് സമി നേടിയ 89 റണ്‍സ്. 1983ല്‍ പാക്കിസ്ഥാന്റെ ഹാഹിദ് മെഹ്ബൂബ് ശ്രീലങ്കക്കെതിരെ നേടിയ 77 റണ്‍സിന്റെ റെക്കോഡാണ് സമ്മി ഭേദിച്ചത്. പിന്നീട് അവസാന ഓവറുകളില്‍ 13 പന്തില്‍ നിന്ന് പുറത്താകാതെ 29 റണ്‍സ് നേടിയ ആന്ദ്രെ റസ്സലും മികച്ച പ്രകടനം നടത്തിയതോടെ വിന്‍ഡീസ് സ്‌കോര്‍ 50 ഓവറില്‍ 304 റണ്‍സിലെത്തി. അയര്‍ലന്റിന് വേണ്ടി ഡോക്ക്‌റെല്‍ 10 ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

വിന്‍ഡീസ് പടുത്തുയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ അയര്‍ലന്റ് തകര്‍ന്നടിയുമെന്ന് കരുതിയവരെ അത്ഭുതസ്തബ്ധരാക്കുന്ന പ്രകടനമാണ് പിന്നീട് ക്രീസില്‍ കണ്ടത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ പോര്‍ട്ടര്‍ഫീല്‍ഡും സ്റ്റിര്‍ലിംഗും ചേര്‍ന്ന് 13.3 ഓവറില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗെയ്‌ലിന്റെ പന്തില്‍ 23 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ രാംദിന്‍ കയ്യിലൊതുക്കിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സ്റ്റിര്‍ലിംഗിനൊപ്പം ജോയ്‌സ് ഒത്തുചേര്‍ന്നതോടെ വിന്‍ഡീസ് ബൗളര്‍മാര്‍ നിസ്സഹായരായി. വിന്‍ഡീസ് ബൗളര്‍മാരെ നിലംപരിശാക്കിയ ഇരുവരും ചേര്‍ന്ന് 14.2 ഓവറില്‍ രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 106 റണ്‍സ്.

ഒടുവില്‍ അര്‍ഹതപ്പെട്ട സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്റ്റിര്‍ലിംഗിനെ സാമുവല്‍സിന്റെ പന്തില്‍ രാംദിന്‍ പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 84 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സ്റ്റിര്‍ലിംഗിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ നിയാല്‍ ഒബ്രിയാന്‍ ജോയ്‌സിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 39.2 ഓവറില്‍ സ്‌കോര്‍ 273-ല്‍ എത്തിച്ചു. എന്നാല്‍ 67 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്‌സറുമടക്കം 84 റണ്‍സെടുത്ത ജോയ്‌സിനെ ടെയ്‌ലര്‍ ബ്രാവോയുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.

പിന്നീട് 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടെങ്കിലും വിജയം പിടിച്ചെടുക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞില്ല. ടെയ്‌ലര്‍ എറിഞ്ഞ 46-ാം ഓവറിലെ അഞ്ചാം പന്ത് കീപ്പറുടെ തലയ്‌ക്ക് മുകളിലൂടെ അതിര്‍ത്തിയിലേയ്‌ക്ക് പായിച്ച് ജോണ്‍ മൂണി ചരിത്രവിജയം സമ്മാനിക്കുകയും ചെയ്തു. വിന്‍ഡീസിന് വേണ്ടി ടെയ്‌ലര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 8.5 ഓവറില്‍ 71 റണ്‍സാണ് വിട്ടുകൊടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.