Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വില്ല്യംസ് സിംബാബ്‌വെയുടെ വിജയനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:14 pm IST
in Sports

സിംബാബ്‌വെയെ വിജയത്തിലേക്ക് നയിച്ച സീന്‍ വില്ല്യംസിന്റെ ബാറ്റിംഗ്‌

നെല്‍സണ്‍: പത്തൊന്‍പത് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോകകപ്പില്‍ കളിക്കാനെത്തിയ യുഎഇ പൊരുതിത്തോറ്റു. ഇന്നലെ സിംബാബ്‌വെക്കെതിരെ നടന്ന പോരാട്ടത്തിലാണ് വീരോചിതമായി പൊരുതി കീഴടങ്ങിയത്. ഇന്നലത്തെ യുഎഇയുടെ പോരാട്ടവീര്യം ക്രിക്കറ്റിലെ വമ്പന്മാര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്. സിംബാബ്‌വെ ഓള്‍ റൗണ്ടര്‍ വില്ല്യംസിന്റെ ഓള്‍ റൗണ്ട് മികവാണ് അവര്‍ക്ക് വിജയം സമ്മാനിച്ചത്.

ഇന്നലെ പരാജയപ്പെട്ടെങ്കിലും സിംബാബ്‌വെക്കെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയം തീര്‍ത്താണ് യുഎഇ താരങ്ങള്‍ കാണികളുടെ മനം കവര്‍ന്നത്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച സിംബാബ്‌വെക്കെതിരെ അമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് യുഎഇ  അടിച്ചുകൂട്ടിയത്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട സിംബാബ്‌വെയുടെ മികച്ച തിരിച്ചുവരവിനും കൂടിയാണ് ഇന്നലത്തെ കളി സാക്ഷ്യം വഹിച്ചത്.

യുഎഇക്ക് വേണ്ടി ഒരു മലയാളിയും കളിക്കാനിറങ്ങി. പാലക്കാട്ടുകാരനായ കൃഷ്ണചന്ദ്രനാണ് ഈ താരം. ശ്രീശാന്തിനുശേഷം ലോകകപ്പില്‍ കളിക്കുന്ന രണ്ടാമത്തെ മലയാളിയായി കൃഷ്ണചന്ദ്രന്‍. 34 റണ്‍സും ഒരു വിക്കറ്റും വീഴ്‌ത്തി ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു കൃഷ്ണചന്ദ്രന്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട യുഎഇ തുടക്കത്തില്‍ പതറുന്നതാണ് കണ്ടത്. സ്‌കോര്‍ 26-ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 7 റണ്‍സെടുത്ത അംജദ് അലി ചതരയുടെ പന്തില്‍ എര്‍വിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് സ്‌കോര്‍ 10.5 ഓവറില്‍ 40-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 33 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ബര്‍നഗറിനെ മിറെയുടെ പന്തില്‍ ടെയ്‌ലര്‍ പിടികൂടി. ഈ തകര്‍ച്ചയില്‍ നിന്ന് ഉജ്ജ്വലമായി യുഎഇ തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. സിംബാബ്‌വെയുടെ മൂര്‍ച്ച കുറഞ്ഞ ബൗളിങ്ങും ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളും കൂടിയായതോടെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി.

മൂന്നാം വിക്കറ്റില്‍ കൃഷ്ണചന്ദ്രനും  ഖുറാം ഖാനും ചേര്‍ന്നാണ് പിന്നീട് തകര്‍ച്ചയില്‍ നിന്ന് യുഎഇയെ കരകയറ്റിയത്. 16.2 ഓവറില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 23-ാം ഓവറില്‍ തന്നെ യുഎഇ സ്‌കോര്‍ 100 കടക്കുകയും ചെയ്തു. കൃഷ്ണചന്ദ്രന്‍ 63 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെ 34 റണ്‍സെടുത്തപ്പോള്‍ ഖുറാം 55 പന്തുകളില്‍ നിന്ന് ആറുബൗണ്ടറികള്‍ ഉള്‍പ്പെടെ 45 റണ്‍സും നേടി. 28-ാം ഓവറിലെ ആദ്യ പന്തിലാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. മിറെയുടെ പന്തില്‍ ചിഗുംബുര കൃഷ്ണചന്ദ്രനെ പിടികൂടി.

സ്‌കോര്‍ബോര്‍ഡില്‍ 134 റണ്‍സായപ്പോള്‍ നാലാം വിക്കറ്റും യുഎഇക്ക് നഷ്ടമായി.

ഖുറാം ഖാനെ ചതാരയുടെ പന്തില്‍ വില്ല്യംസ് കയ്യിലൊതുക്കി. എന്നാല്‍ തുടര്‍ന്നെത്തിയവര്‍ക്ക് മികച്ച പ്രകടനം നടത്താനുള്ള അടിത്തറ ഇവര്‍ ഉണ്ടാക്കിയിരുന്നു. പിന്നീട് വിക്കറ്റ്കീപ്പറും ഇന്ത്യക്കാരനുമായ ബാറ്റ്‌സ്മാന്‍ സ്വപ്‌നില്‍ പാട്ടീലും (38 പന്തില്‍ 32) ഷൈമന്‍ അന്‍വറും (50 പന്തില്‍ 67) അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്തി. ലോകകപ്പില്‍ ഒരു യുഎഇ താരം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണിത്.

സ്‌കോര്‍ 216-ല്‍ എത്തിയപ്പോഴാണ് സ്വപ്‌നില്‍ പാട്ടീലിനെ നഷ്ടമായത്. അഞ്ചാം വിക്കറ്റില്‍ 11.4 ഓവറില്‍ 82 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ റോഹന്‍ മുസ്തഫയെ (4) എളുപ്പത്തില്‍ നഷ്ടപ്പെട്ടു. സ്‌കോര്‍ 232-ല്‍ എത്തിയപ്പോള്‍ ഷൈമന്‍ അന്‍വറിനെയും നഷ്ടമായതോടെ വീണ്ടും യുഎഇ തകര്‍ച്ചയെ നേരിട്ടെങ്കിലും എട്ടാം വിക്കറ്റില്‍ അംജദ് ജാവേദും (19 പന്തില്‍ പുറത്താവാതെ 25), മുഹമ്മദ് നവീദും (17 പന്തില്‍ പുറത്താകാതെ 23) കൂട്ടുചേര്‍ന്നതോടെ കഥ വീണ്ടും മാറി. സിംബാബ്‌വെന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും ചേര്‍ന്ന് യുഎഇ സ്‌കോര്‍ 285 റണ്‍സിലെത്തിച്ചു. സിംബാബ്‌വെക്ക് വേണ്ടി ചതാര മൂന്നും മിരെയും വില്ല്യംസും രണ്ട് വീതവും വിക്കറ്റെടുത്തു.

286 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന സിംബാബ്‌വെക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സിക്കന്ദര്‍ റാസയും ചകാബ്‌വയും മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 44 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത സിക്കന്ദര്‍ റാസയാണ് മുഹമ്മദ് തൗഖിറിന്റെ പന്തില്‍ കൃഷ്ണചന്ദ്രന് ക്യാച്ച് നല്‍കി മടങ്ങിയത്. തുടര്‍ന്നെത്തിയ ഹാമില്‍ട്ടണ്‍ മസാകഡ്‌സ ഒരു റണ്ണെടുത്ത് അംജദ് ജാവേദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി.  സ്‌കോര്‍ 112-ല്‍ എത്തിയപ്പോള്‍ ചകാബ്‌വയും 144-ല്‍ നില്‍ക്കേ 47 റണ്‍സെടുത്ത ബ്രണ്ടന്‍ ടെയ്‌ലറും 167-ല്‍ നില്‍ക്കേ 9 റണ്‍സെടുത്ത മിറെയും മടങ്ങി. ഇതോടെ സിംബാബ്‌വെ 5ന് 167 എന്ന നിലയില്‍ പരാജയത്തെ തുറിച്ചുനോക്കി.

എന്നാല്‍ പുറത്താകാതെ 76 റണ്‍സ് നേടിയ സീന്‍ വില്ല്യംസിന്റെയും 42 റണ്‍സ് നേടിയ ഇര്‍വിന്റെയും മികച്ച ബാറ്റിംഗാണ് പിന്നീട് സിംബാബ്‌വെയെ വിജയതീരത്തേക്ക് നയിച്ചത്. 43-ാം ഓവറിലെ അവസാന പന്തില്‍ ഇര്‍വിനെ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി കൃഷ്ണചന്ദ്രന്‍ യുഎഇയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും ഒരറ്റത്തു പാറപോലെ ഉറച്ചുനിന്ന വില്ല്യംസ് സിംബാബ്‌വെയ്‌ക്കു വിജയം സമ്മാനിക്കുകയായിരുന്നു. 14 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ചിഗുംബരയും ഇര്‍വിന് മികച്ച പിന്തുണ നല്‍കി. യുഎഇക്ക് വേണ്ടി മുഹമ്മദ് താഖിര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ഓള്‍റൗണ്ട് പ്രകടനം നടത്തിയ സിംബാബ്‌വെയുടെ സീന്‍ വില്ല്യംസാണ് മാന്‍ ഓഫ് ദി മാച്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.