Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മഹേല ലങ്കന്‍ രക്ഷകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:13 pm IST
in Sports

ഡുനെഡിന്‍: ശ്രീലങ്ക ജയിച്ചു. പക്ഷേ, യഥാര്‍ത്ഥ വിജയിയാര്?. അഫ്ഗാന്‍ താരങ്ങളുടെ ചിരിയില്‍ അതിനുത്തരമുണ്ട്. പൂള്‍ എയിലെ അങ്കത്തില്‍, മുന്‍ ലോകജേതാക്കളുടെ മുദ്രയുള്ള ലങ്കന്‍വീരന്മാരുടെ ജയം നാലു വിക്കറ്റിന്. ചെറുമീനുകളായ അഫ്ഗാനിസ്ഥാന്‍ വച്ചുനീട്ടിയ കുഞ്ഞുലക്ഷ്യം മറികടക്കുമ്പോള്‍ സിംഹള ടീമിന് ബാക്കിവയ്‌ക്കാനായത് വെറും പത്തു പന്തുകള്‍ മാത്രം. ശരിക്കും ലങ്ക രക്ഷപ്പെട്ടെന്നു പറയാം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 49.4 ഓവറില്‍ 232ല്‍ ഒതുങ്ങി. ആറു വിക്കറ്റുകള്‍ ബലികഴിച്ച ലങ്ക തപ്പിത്തടഞ്ഞ് വിജയതീരമണഞ്ഞു.

19-ാം ഏകദിന സെഞ്ച്വറി നേടിയ പരിചയസമ്പന്നനായ ബാറ്റ്‌സ്മാന്‍ മഹേല ജയവര്‍ധനെ(100)യാണ് ഏഷ്യന്‍ കരുത്തരെ വന്‍ അപമാനത്തില്‍ നിന്ന് രക്ഷിച്ചത്. ലോകകപ്പില്‍ 1000 റണ്‍സെന്ന മാന്ത്രിക സംഖ്യയിലെത്താനും മഹേലയ്‌ക്കു സാധിച്ചു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച തിസാര പെരേരയും (26 പന്തില്‍ 47 നോട്ടൗട്ട്) വിജയശില്‍പ്പികളില്‍പ്പെടുന്നു. സ്‌കോര്‍: അഫ്ഗാന്‍- 232 (49.4 ഓവര്‍). ലങ്ക-6ന് 236 (48.2)

പിന്തുടരലിന്റെ ആരംഭത്തില്‍ തന്നെ അഫ്ഗാന്‍ പേസര്‍മാര്‍ ലങ്കയുടെ നെഞ്ചില്‍ തീകോരിയിട്ടു. ലാഹിരു തിരുമന്നെ (0), തിലകരത്‌നെ ദില്‍ഷന്‍ (0) കുമാര്‍ സംഗക്കാര (7) എന്നീ വന്‍തോക്കുകള്‍ കൂടാരം കയറുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ വെറും 18. തിരുമ്മന്നെയെ ദൗലത് സദ്‌റാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ ദില്‍ഷനെ ഷപൂര്‍ സദ്‌റാന്‍ അഫ്‌സര്‍ സസായിയുടെ ഗ്ലൗസിലെത്തിച്ചു. സംഗയെ ഹമീദ് ഹസന്‍ ബൗള്‍ഡാക്കി. 23 റണ്‍സെടുത്ത ദിമുത് കരുണരത്‌നയും ഹസനെ നമിക്കുമ്പോള്‍ ലങ്ക വിറച്ചു. ജയവര്‍ധനെയും നായകന്‍ എയ്ഞ്ചലോ മാത്യൂസും അഞ്ചാം വിക്കറ്റില്‍ 126 റണ്‍സ് ചേര്‍ത്തപ്പോഴാണ് ലങ്കയ്‌ക്ക് ശ്വാസംവീണത്.

രണ്ടു റണ്ണൗട്ടുകളില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട മാത്യൂസിന് (44) ഒടുവില്‍ ആ വിധിയെത്തന്നെ നേരിടേണ്ടിവന്നു. എട്ടു ഫോറുകളും ഒരു സിക്‌സറും പറത്തിയ ജയവര്‍ധനെ മടങ്ങുമ്പോള്‍ ലങ്കന്‍ ലക്ഷ്യം 52 പന്തില്‍ 55. ജീവന്‍ മെന്‍ഡിസിനെ (9 നോട്ടൗട്ട്) കൂട്ടുപിടിച്ച് തകര്‍ത്തടിച്ച പെരേര ദൗത്യം പൂര്‍ത്തീകരിച്ചു. ആറു ബൗണ്ടറികളും ഒരു സിക്‌സും ആ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. ഹസന് മൂന്നു വിക്കറ്റ്. നേരത്തെ, അസ്ഗര്‍ സ്റ്റാനിക്‌സായി (54), സൈമുള്ള സെന്‍വാരി (38), മിര്‍വായിസ് അഷ്‌റഫ് (28) എന്നിവരുടെ മികവിലാണ് അഫ്ഗാന്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്. ലസിത് മലിംഗയ്‌ക്കും  മാത്യൂസിനും മൂന്നു വിക്കറ്റ്‌വീതം. സുരാംഗ ലാക്മല്‍ രണ്ടുപേരെ പുറത്താക്കി. ജയവര്‍ധനെ മാന്‍ ഓഫ് ദ മാച്ച്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.