വൈക്കം: പൊലിസുകാരി നല്‍കിയ പരാതിയിലും കേസെടുക്കാതെ പൊലിസ്. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോയും അപകീര്‍ത്തികരമായ വാര്‍ത്തയും പ്രചരിപ്പിക്കുന്നതിനെതിരെ തലയോലപ്പറമ്പ് പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ സപ്‌ന അതേ സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഒരാഴ്ച പിന്നിട്ടിട്ടും നടപടിയില്ലെന്ന പരാതി ഉയര്‍ന്നത്. അപമാനം താങ്ങാതെ തങ്ങളുടെ കുടുംബം ആത്മഹത്യുടെ വക്കിലാണെന്ന് കാണിച്ച് പൊലിസുകാരിയുടെ മാതാവ് ജലജാമണി എറണാകുളം ഐജി പി. വിജയനും പരാതി നല്‍കി. ഇതിനിടയില്‍ സപ്‌നയെ രാമപുരത്തേക്ക് സ്ഥലം മാറ്റി.
വാര്‍ത്തയും പടവും പ്രചരിക്കുന്നതുമൂലം സപ്‌നക്ക് ജോലിക്ക് പോകാനാവുന്നില്ലെന്നും മകള്‍ക്ക് സ്‌കൂളില്‍ പോകുന്നതിന് കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തലയോലപ്പറമ്പ് സ്റ്റേഷനില്‍തന്നെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് കേസാവശ്യത്തിനായി പോയതുമായി ബന്ധപ്പെട്ട വിവാദമാണ് സംഭവത്തിനാധാരം. സപ്‌ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ എത്തിയ സമയത്ത് അവിടെ അനാശാശ്യ പ്രവര്‍ത്തനം നടക്കുന്നതായി ആരോ ഉയര്‍ന്ന പൊലിസ് അധികാരികളെ ഫോണില്‍ അറിയിച്ചു. അപ്പോള്‍ തന്നെ തലയോലപ്പറമ്പ് എസ്‌ഐ സുധീഷ്‌കുമാര്‍, വൈക്കം സിഐ വി.എസ്. നവാസ് എന്നിവര്‍ പൊലിസുകാരന്റെ വീട്ടിലെത്തി. എന്നാല്‍ ഫോണില്‍ പറഞ്ഞ വിവരത്തില്‍ കഴമ്പില്ലെന്ന് കണ്ട് പൊലിസുദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ അപ്പോള്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിക്കുകയാണെന്നാണ് കുടുംബത്തിന്റെ പരാതി.
ഇതു സംബന്ധിച്ച് രണ്ട് പരാതികള്‍ ല‘ിച്ചതായും കോടതി അനുമതിയോടെ കേസെടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും വൈക്കം ഡിവൈഎസ്പി കെ.സു‘ാഷ് പറഞ്ഞു.
















