തിരുവനന്തപുരം: അഞ്ചുനാള്‍ നീണ്ടുനിന്ന കേരളാസര്‍വ്വകലാശാല കലോത്സവത്തിന് കൊടിയിറങ്ങി.നാലാഞ്ചിറ മാര്‍ഇവാനിയോസ് കോളേജ് ഇത്തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ കലാതിലകം, പ്രതിഭപട്ടങ്ങള് കാര്യവട്ടം ക്യാമ്പസിലെ അപര്‍ണ്ണ.എസ്.അനിലും നാലാഞ്ചിറ മാര്ബസേലിയോസിലെ അര്ജ്ജുന് കെ.എസ്സും നിലനിര്‍ത്തി.അപര്‍ണ്ണ രണ്ടാമതും അര്ജുന് മൂന്നാം തവണയുമാണ് കലോല്‍സവത്തില്‍ കലാപ്രതിഭയാകുന്നത്.
ഒപ്പം മത്സരിച്ച 250ല്‍ അധികം കലാലയങ്ങളെ ബഹുദൂരം പിന്നിലാക്കി 194 പോയിന്റുമായി കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിന്റെ കലാകീരിടത്തില്‍ തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഇനാവിയോസ് കോളജ് മുത്തമിട്ടത്. സംഗീത മത്സരങ്ങളില്‍ 67ഉം നൃത്തമത്സരങ്ങളില്നിന്ന് 71ഉം സാഹിത്യ ഇനങ്ങളില്‍നിന്ന് 28ഉം തിയേറ്റര്‍ വിഭാഗത്തില്‍ 31ഉം ഫൈന്‍ ആര്‍ട്സില്‍ രണ്ടും വീതം പോയിന്റുകള്‍ നേടിയാണ് ഇവാനിയോസ് ഒന്നാം സ്ഥാനം നേടിയത്.
സംഗീത വിഭാഗത്തില്‍ 17ഉംനൃത്തവിഭാഗങ്ങളില്നിന്ന് 60ഉം സാഹിത്യത്തിന് മൂന്നും തിയേറ്റര്‍ മത്സരങ്ങള്‍ക്ക് 12ഉം വീതം പോയിന്റ് നേടിയാണ് 92 പോയിന്റോടെ മാര്‍ ബസേലിയോസ് രണ്ടാം സ്ഥാനത്തെത്തിയത്. 77 പോയന്റ് നേടിയ കാര്യവട്ടം മൂന്നാം സ്ഥാനവും സംഗീത മത്സരങ്ങളില്‍ മാത്രം 63 പോയിന്റുമായി ആകെ 75 പോയിന്റ് നേടി സ്വാതി തിരുനാള്‍ സംഗീത കോളജ് നാലാം സ്ഥാനവും നേടിയത്. ആദ്യ ഏഴ് സ്ഥാനങ്ങളിലും വിജയിച്ചത് തലസ്ഥാനത്തെ കലാലയങ്ങളാണ്.
സമാപന സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കലയക്ക് സമൂഹ നന്മയുടെ രാഷ്ട്രീയമാണ് വേണ്ടെതെന്ന് മന്ത്രി പറഞ്ഞു.കലാലയങ്ങളില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ കലാപ്രവര്‍ത്തനത്തിന് തിരശ്ശീല വീഴരുതെന്നും കലാകാരന്മാര്ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സിനിമാ താരങ്ങളായ വിനായകന്, അലന്‍സിയര്‍, അങ്കമാലി ഡയറീസ് ഫെയിം ശരത് എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. കലാതിലകമായ അപര്‍ണ്ണ.എസ്.അനിലിന് സ്വര്‍ണ്ണ ചിലങ്കയും കലാപ്രതിഭ അര്ജ്ജുന് കെ.എസ്സിന് സ്വര്‍ണ്ണ നിലവിളക്കും മന്ത്രി സമ്മാനിച്ചു.
യൂണിവേഴ്സിറ്റി യൂണിയന് ചെയ്ര്പേഴ്സണ് എസ്.അഷിത അദ്ധ്യക്ഷയായിരുന്നു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി.ബിജു, സിന്‍ഡിക്കേറ്റ് അംഗം എ.എ. റഹിം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: