Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്താന്‍ സിപിഎം ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 11:10 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: ഭക്തിയും പരിപാവനതയും സമന്വയിക്കുന്ന ക്ഷേത്രങ്ങളില്‍ അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ സിപിഎം ഗൂഢനീക്കം. നാടിന്റെ ഐശ്വര്യമായി കൊണ്ടാടുന്ന ക്ഷേത്രോത്സവങ്ങളില്‍ മാരകായുധങ്ങളുമായി കടന്നുകയറിയാണ് അതിക്രമങ്ങള്‍. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭാരവാഹികളായ ക്ഷേത്രങ്ങള്‍ തെരഞ്ഞുപിടിച്ചാണ് സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം.

ശാന്തിമന്ത്രം ഉയരുന്ന ക്ഷേത്ര ശ്രീലകങ്ങളില്‍ അശാന്തിയുടെ വിത്തുപാകുന്നതിന് പിന്നില്‍ മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിന് പ്രത്യേക അജണ്ഡയാണുള്ളത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് ക്ഷേത്രഭരണം ഭംഗിയായി നിര്‍വഹിക്കുന്ന പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. ക്ഷേത്രങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമെന്ന് പ്രചരിപ്പിച്ച കമ്മ്യൂണിസ്റ്റുകള്‍ വിശ്വാസികളില്‍ നല്ലൊരു വിഭാഗത്തിന്റെ കണ്ണിലെ കരടാണ് ഇപ്പോഴും. അക്രമപരമ്പരകളിലൂടെ ഉത്സവങ്ങള്‍ അലങ്കോലപ്പെടുത്തി വിശ്വാസികളില്‍ ഭീതി പരത്തുക. ശേഷം രക്ഷകന്റെ കുപ്പായമിട്ട് അവതരിച്ച് ക്ഷേത്രഭരണം പിടിച്ചെടുക്കുക. ഇതാണ് സിപിഎം ഉന്നത തലത്തില്‍ നിന്ന് പ്രാദേശിക ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന രഹസ്യനിര്‍ദ്ദേശം. ഇതിനായി ഒളിപ്പോരും നുഴഞ്ഞുകയറ്റവും മുഖംമൂടി ആക്രമണവുമൊക്കെ തരംപോലെ അണികള്‍ക്ക് തെരഞ്ഞെടുക്കാം. ഭരണം കയ്യിലുള്ളതിനാല്‍ പോലീസിന്റെ സഹായവും നിര്‍ലോഭമുണ്ടാകും.

ചരിത്രപ്രസിദ്ധമായ വെള്ളായണി ദേവീക്ഷേത്രത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ അക്രമികള്‍ കളങ്കമായി അവതരിച്ചതിനു പിന്നിലെ ഉദ്ദേശം മറ്റൊന്നല്ല. കഴിഞ്ഞ ദിവസം കാട്ടാക്കട ചായ്‌ക്കുളത്ത് ഡിഫി ഗുണ്ടാപട നരനായാട്ടുനടത്തിയതും കീഴ് വാണ്ട ക്ഷേത്രത്തിലെ ഉത്സവത്തിന് വിറകുമായി വന്നവരെ അക്രമിച്ചുകൊണ്ടാണ്. ഹിന്ദുസംഘടനകള്‍ സംയമനം പാലിച്ചതിനാല്‍ വലിയൊരു സംഘര്‍ഷത്തിന് ക്ഷേത്രം വേദിയായില്ല. കലിമൂത്ത ഡിവൈഎഫ്‌ഐക്കാര്‍ സമീപത്തെ പട്ടികജാതി കോളനി അടിച്ചുതകര്‍ത്തു. സ്ഥലത്തെത്തിയ പോലീസിനെ കല്ലെറിഞ്ഞും കയ്യേറ്റം ചെയ്തും തുരത്തി. ഭരണക്കാരുടെ യുവജന സംഘടനാ നേതാക്കളില്‍ നിന്നു കിട്ടിയ തല്ലായതിനാല്‍ പോലീസിന് പരാതിയില്ല. ഹൈന്ദവ സംഘടനാ നേതാക്കളുടെ പരാതിയിലും കേസുമില്ല, അന്വേഷണവുമില്ല. ഇതു താന്‍ടാ പോലീസെന്ന ലൈന്‍.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയും സമാനമായ ആക്രമണ ലക്ഷ്യവുമായാണ് ഡിഫി പ്രാദേശിക നേതാവ് ഷിബുവിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം ഗുണ്ടകള്‍ കാട്ടാക്കട പൊട്ടന്‍കാവ് ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ എത്തിയത്. വാളും കമ്പിപ്പാരയും ഷര്‍ട്ടിനുപിന്നില്‍ ഒളിപ്പിച്ച് ആറാട്ട് ഘോഷയാത്രയില്‍ നുഴഞ്ഞുകയറിയ സംഘത്തെ ഭക്തര്‍ തിരിച്ചറിഞ്ഞതിനാല്‍ രക്തചൊരിച്ചില്‍ ഒഴിവായി. എന്നാല്‍ ആസൂത്രിത അക്രമത്തിനെത്തിയ ഇവര്‍ക്കെതിരെ കാട്ടാക്കട പോലീസ് നിസാരവകുപ്പിട്ടാണ് കേസെടുത്തത്. അതുകൊണ്ടുതന്നെ ഡിഫി നേതാക്കള്‍ നിഷ്പ്രയാസം പുറത്തിറങ്ങി. കുണ്ടമണ്‍കടവ് ദേവീക്ഷേത്രത്തില്‍ കഴിഞ്ഞദിവസം ഉത്സവത്തിനിടെ സിപിഎം തിരുമല ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ ഒത്താശയോടെ ഒരുസംഘം കയ്യാങ്കളിക്കെത്തിയിരുന്നു. ഇവര്‍ക്കെതിരെ ക്ഷേത്ര സംരക്ഷണസമിതിയും നാട്ടുകാരും മലയിന്‍കീഴ് സിഐക്ക് പരാതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.