രാമപുരം: കോട്ടമലയില്‍ മുന്‍പ് പട്ടയം ലഭിച്ച 70 പേരെമീനച്ചില് തഹസില്‍ദാര്‍ ഹിയറിംഗിന് വിളിച്ചു. 45 പേര് കൈവശരേഖ സഹിതം ഹാജരായി. കോട്ടമല സമരസമിതി നടത്തിയ സമരങ്ങളുടെയും നിയമ പോരാട്ടങ്ങളുടേയും ഫലമായിട്ടാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് ഭൂമി ലഭിക്കുവാന്‍ വഴിയൊരുങ്ങുന്നത്. 70 പേര്‍ക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന സ്ഥലങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാണിച്ച് പാറമട മാഫിയയ്ക്ക് ആധാരം ചെയ്തു നല്‍കുകയായിരുന്നു. ഈ തട്ടിപ്പിനെക്കുറിച്ച് സമരസമിതിയ്ക്ക് ലഭിച്ച വിവരാവകാശ രേഖകളില്‍ വ്യക്തമാവുകയായിരുന്നു.ഇതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകരായ സി.റ്റി. രാജന്, സുരേഷ് ഏഴാച്ചേരി, മോഹനന് താഴത്തിടപ്പാട്ട് തുടങ്ങിയവര്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: