മുളങ്കുന്നത്ത്കാവ്: മെഡിക്കല്‍ കോളജ് കാമ്പസില്‍ മനുഷ്യന്റെ അസ്ഥികൂടം തെരുവുനായ്ക്കള്‍ കടിച്ചുവലിച്ച നിലയില്‍ കണ്ടെത്തി. വെളപ്പായ റോഡില്‍ നിന്നും കോളജിന്റെ അലുമിനി ഹാള്‍ ആശുപത്രി എന്നി ഭാഗങ്ങളിലേക്ക് പോകുന്ന വഴിയരികിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
സ്ത്രിയോണാ പുരുഷാനോണായെന്ന് പോസറ്റുമോട്ടത്തിനു ശേഷംമാത്രമേ തീര്ച്ചപെടുത്തുവാന് സാധിക്കുകയുള്ളൂവെന്ന് മെഡിക്കല്‍ കോളജ് എസ്ഐ സേതുമാധവന് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങള്‍ പഴക്കമുള്ളതാണ് അസഥികൂടം. പുഴുവരിച്ച നിലയില്‍ ദൂര്‍ഗന്ധം വമിച്ച് അവയവങ്ങള്‍ ചിതറിയ നിലയിലാണ് കാണപ്പെട്ടത്. മറ്റെവിടെ നിന്നോ കൊണ്ടു വന്നിട്ടതാണന്ന് സംശയിക്കുന്നു. അതേസമയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിനു ശേഷം ഉപോക്ഷിച്ചതാണോയെന്നുമുള്ള സംശയത്തെ തുടര്‍ന്ന് പോലിസ് ആ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ അത്തരം സാഹചര്യം കോളജിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അസ്ഥികൂടം പോസ്റ്റുമോര്‍ട്ടത്തിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്ഐ വ്യക്തമാക്കി. രണ്ടു വര്‍ഷം മുമ്പ് കാമ്പസിലെ തോട്ടില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കാന വൃത്തിയാക്കുമ്പോള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: