Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കയര്‍, കാര്‍ഷിക മേഖലകള്‍ക്ക് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 08:50 pm IST
in Alappuzha

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ മത്സ്യ കാര്‍ഷിക കയര്‍ മേഖലകളോട് കടുത്ത അവഗണന. പതിവുപോലെ പ്രഖ്യാപനങ്ങള്‍ നിരവധിയുണ്ടെങ്കിലും അടിസ്ഥാന ജനവിഭാഗങ്ങളോട് കടുത്ത അവഗണനയാണ് തോമസ് ഐസകിന്റെ ബജറ്റിലുള്ളത്. 2016ലെ ബജറ്റില്‍ പ്രഖ്യാപിച്ചവ ഒന്നും തന്നെ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ബഹുഭൂരിപക്ഷം പദ്ധതികളും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണയും പ്രഖ്യാപനം നടത്തി ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ധനമന്ത്രിയുടെ ശ്രമം.

കയര്‍ വ്യവസായം

കയര്‍ വ്യവസായത്തിന്റെ ഈറ്റില്ലമാണ് ആലപ്പുഴ. വെറും 128 കോടി രൂപയാണ് കയറിന്റെ ചുമതലകൂടി കൈകാര്യം ചെയ്യുന്ന ധനമന്ത്രി ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. 500 കോടി രൂപയെങ്കിലും കയര്‍ മേഖലയുടെ നവീകരണത്തിനായി നീക്കിവയ്‌ക്കുമെന്നായിരുന്നു തൊഴിലാളികളുടെയും ചെറുകിട വ്യവസായികളുടെയും പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകള്‍ പാളി.

കഴിഞ്ഞ ബജറ്റില്‍ കയര്‍ തൊഴിലാളികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പകുതി പോലും ലഭിച്ചില്ല. ഇത്തവണവും ഈ വാഗ്ദാനം ആവര്‍ത്തിച്ചിട്ടുണ്ട്. 100 ചകിരി മില്ലുകള്‍ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്. കൂടാതെ ആലപ്പുഴയില്‍ കയര്‍ ഭൂവസ്ത്ര സ്‌കൂള്‍ തുടങ്ങുമെന്നും പറയുന്നു. തൊഴിലാളികള്‍ ജോലിയും കൂലിയുമില്ലാതെ ഈ മേഖല ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ കയര്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനാവശ്യമായ യാതൊരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലാത്തതില്‍ തൊഴിലാളികളും കയര്‍ വ്യവസായികളും നിരാശരാണ്. രണ്ടുലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കുമെന്ന് ബജറ്റില്‍പറയുന്നു. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഇവിടേക്ക് കൂടുതലായി കയര്‍ എത്തുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന കയര്‍ ആവശ്യത്തിന് തികയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വിചിത്രമായ പ്രഖ്യാപനം.

കാര്‍ഷിക മേഖല

നെല്‍ കാര്‍ഷിക മേഖലയ്‌ക്കും കടുത്ത അവഗണനയാണ് ബജറ്റിലുള്ളത്. 700 കോടി രൂപയാണ് നെല്ലു സംഭരണത്തിനായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ചുരുങ്ങിയത് 1500 കോടിയായെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവും കീട ബാധയും മൂലം കടുത്ത ദുരിതമാണ് കര്‍ഷകര്‍ അനുഭവിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ യാതൊരു നടപടിയുമില്ല. കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന പദ്ധതികളൊന്നുമില്ലാത്ത നിരാശ മാത്രം സമ്മാനിക്കുന്ന ബജറ്റാണിതെന്ന് കുട്ടനാട് വികസന സമിതി ചെയര്‍മാന്‍ ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു.

കാര്‍ഷിക മേഖലയ്‌ക്ക് മാത്രമായി 5000 കോടി രൂപയെങ്കിലും നീക്കിവയ്‌ക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിള ഇന്‍ഷുറന്‍സിന് നീക്കിവച്ച തുകയും വളരെ കുറവാണ്. 50,000 രൂപയുടെ നെല്ല് നശിച്ചാല്‍ 5,000 രൂപ നല്‍കുന്നതാണ് നിലവിലെ ഇന്‍ഷുറന്‍സ് പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റില്‍ 385 കോടിയാണ് നെല്ലുസംഭരണത്തിന് പ്രഖ്യാപിച്ചിരുന്നത്. നെല്ലുസംഭരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ കേന്ദ്ര വിഹിതം ലഭിക്കുമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം മാസങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. നാളികരമേഖലയെ സംരക്ഷിക്കുന്നതിനും നടപടിയില്ല. പച്ചത്തേങ്ങ സംഭരണത്തെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല.

വരള്‍ച്ചാ ദുരിതാശ്വാസത്തിനായി കേവലം 30 കോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് 300 കോടിയായെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു
Kerala

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

Kerala

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.