കൂത്തുപറമ്പ്: കൂത്തുപറമ്പ് മാങ്ങാട്ടിടം കരിയില്‍ വയോധികന് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസന്വേഷണം സിപിഎം ഇടപെട്ട് അട്ടിമറിക്കുന്നതായി ആരോപണം. കഴിഞ്ഞയാഴ്ചയാണ് പുതിയപുരയില്‍ അച്ചുതനെ വീടിന് മുന്നൂറ് മീറ്റര്‍ മാറി മരിച്ച നിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഇത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. കൊലപാതകം നടന്നത് മൃതശരീരം കണ്ടെത്തിയ സ്ഥലത്തല്ലെന്നും മറ്റൊരു സ്ഥലത്ത് വെച്ച് കൊലനടത്തിയ ശേഷം മൃതശരീരം മാറ്റിയതാമെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തതായിരുന്നു. കൊല നടന്ന സ്ഥലം വ്യക്തമായി തിരിച്ചറിഞ്ഞതായും അന്വേഷണ സംഘം സൂചന നല്‍കിയിരുന്നു. എന്നാല്‍ കൊലപാതകികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് നേരത്തെ വ്യക്തമാക്കിയ അന്വേഷണ സംഘം ഇപ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുകയാണ്. തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടക്കുന്നത്. സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കൊലപാതകത്തിന്റെ അന്വേഷണം പാര്‍ട്ടി നേതൃത്വം ഇടപെട്ട് അട്ടിമറിക്കുകയാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ കൊലപാതകമാണെന്ന് വ്യക്തമായിട്ടും അടുത്ത ബന്ധുക്കള്‍ പോലും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്ത് വരാത്തതില്‍ ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: