Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അഗ്നി വിഴുങ്ങിയത് നൂറ്റാണ്ടുകളുടെ ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 09:46 pm IST
inIdukki

തൊടുപുഴ: ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ മനയാണ് കഴിഞ്ഞരാത്രി തീഗോളം ഇല്ലാതാക്കിയത്. നൂറ്റാണ്ടുകളുടെ പഴമയും അത്യപൂര്‍വ്വമായി മാത്രം ശേഖരണത്തിലുള്ള വസ്തുക്കളുമാണ് തീപ്പിടുത്തത്തില്‍ നശിച്ചത്. ചൊവ്വാഴ്‌ച്ച രാത്രി 7.45 ഓടെയാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള അടിയമന പടിഞ്ഞാറേമഠത്തിന് തീപടരുന്നത്. ക്ഷേത്രത്തിലെ മേല്‍ശാന്തിമാരായ നന്ദന്‍(ഈശ്വരന്‍) പോറ്റി, മധ

ുപോറ്റി എന്നിവര്‍ താമസിച്ചിരുന്ന വീടിന്റെ തേവാരപ്പുര(മഠത്തിനുള്ളിലെ ക്ഷേത്രം) യില്‍ നിന്നാണ് തീപടരുന്നത് ആദ്യം ശ്രദ്ധയില്‍പ്പെന്നത്.

പൊടുന്നനെ ആളിപ്പടര്‍ന്ന് തീഗോളമായി മാറുകയായിരുന്നു. പൂര്‍ണ്ണമായും തേക്കിലും പ്ലാവിലും നിര്‍മ്മിച്ച വീട് അഗ്നി വിഴുങ്ങുന്നത് നോക്കി നില്‍ക്കാനേ ഓടിക്കൂടിയ നാട്ടുകാര്‍ക്കും കഴിഞ്ഞുള്ളൂ. കുളിമുറിയില്‍ കുളിക്കുകയായിരുന്ന ഈശ്വരന്‍പോറ്റിയുടെ മകള്‍ ആര്യയാണ് തീപടരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ പുറത്തിറങ്ങി മോട്ടോര്‍ ഉപയോഗിച്ച് തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും അണയ്‌ക്കാന്‍ സാധിക്കാതെ വന്നതോടെ അച്ഛനെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ  ഫയര്‍ഫോഴ്‌സിന് വീടിന് അടുത്തേയ്‌ക്ക് എത്താന്‍ സാധിക്കാത്തതും തടസ്സമായി. തുടര്‍ന്ന് സമീപത്തെ കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍  വണ്ടി എത്തിച്ച് അവിടെ നിന്നും ഹോസ് മുഖേന വെള്ളം പമ്പ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ അണയ്‌ക്കാന്‍ സാധിച്ചത്. മൂന്ന് യൂണിറ്റ് വണ്ടിയാണ് തീ അണയ്‌ക്കാന്‍ എത്തിയത്.

3000ത്തോളം സ്‌ക്വയര്‍ഫീറ്റ് വലിപ്പമുള്ള വീടിന്റെ മുന്‍ഭാഗവും അടുക്കളയും ഒഴിച്ച് ബാക്കിയുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എട്ട്‌കെട്ട് മാതൃകയില്‍ ഉള്ള വീടിന് ചുരുങ്ങിയത് 300 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതായാണ് മധുപോറ്റി പറയുന്നത്. 1924ലെ വെള്ളപ്പൊക്കത്തില്‍ ഈ വീട് ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയതായി മുന്‍തലമുറക്കാര്‍ പറഞ്ഞ് അറിവുള്ളതായും ഇദ്ദേഹം പറയുന്നു. തടിയില്‍ നിര്‍മ്മിച്ച വീടിന്റെ ഉരുപ്പടികള്‍ ഏകദേശം 80 ശതമാനത്തോളം കത്തിപ്പോയിട്ടുണ്ട്. അമൂല്യമായ നിരവധി ഗ്രന്ഥങ്ങള്‍, ആയൂര്‍വേദ ചികിത്സ വിധികള്‍, താളിയോലകള്‍, നിരവധി വലുതും ചെറുതുമായ വിളക്കുകള്‍, വലിയ ഓട്ടുരുളി, വാര്‍പ്പ്, നാലോളം സ്റ്റീല്‍ അലമാരകള്‍, വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളായ ഫാനുകള്‍, ലൈറ്റുകള്‍ തുടങ്ങിയവും കത്തിനശിച്ചവവ

യില്‍പ്പെടും. തേവാരപ്പുരയില്‍ നിന്നും തീപടര്‍ന്നതാണോ അതോ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്നത് ഇന്ന് നടക്കുന്ന ഫോറന്‍സിക് പരിശോധനയ്‌ക്ക് ശേഷം മാത്രമേ വ്യക്തമാകു.

തേവാരപ്പുരയില്‍ കരിങ്കല്‍ കൊണ്ട് നിര്‍മ്മിച്ച വിളക്കിന് മുകളില്‍ ഒരു തിരിമാത്രമാണ് കത്തിച്ച് വയ്‌ക്കുന്നതെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. അപകടസമയത്ത് വീടിനുള്ളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ തീ പുറത്തെത്തിയതിന് ശേഷം മാത്രമാണ് കാണാനായത്. വീടിന് സമീപത്ത് നിന്നിരുന്ന മാവ്, പ്ലാവ്, അശോകചെത്തി എന്നിവയ്‌ക്കും ഭാഗീകമായി പൊള്ളലേറ്റിട്ടുണ്ട്. വീടിന്റെ നടുമുറ്റത്തിനോട് ചേര്‍ന്നിരുന്ന കൃഷ്ണന്റെ വിഗ്രഹത്തിന് യാതൊരു കേടുപാടുകളും ഏല്‍ക്കാത്തത് ഇവിടെ എത്തുന്ന ഏവരേയും അത്ഭുതപ്പെടുത്തുകയാണ്.

ഇതിന് സമീപത്തായി സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും തന്നെ കടുത്ത ചൂടില്‍ ഉരുകിപ്പോയിട്ടുണ്ട്. പുതിയ വീട് പണിതെങ്കിലും   രാവിലേയും വൈകിട്ടും പൂജയുണ്ടായ

ിരുന്നതിനാല്‍ മധുപോറ്റി കൂടുതല്‍ നേരവും ഇവിടെ തന്നെയാണ് കഴിച്ചുകൂട്ടിയിരുന്നത്. ഇന്നലെ പുലര്‍ച്ചെ തന്നെ തേവാരപ്പുരയിലെ പൂജ സമീപത്തെ മുറിയിലേയ്‌ക്ക് മാറ്റി ആരംഭിച്ചു. പ്രശസ്തരായ വാസ്തുവിദഗ്ധരെ സ്ഥലത്തെത്തിച്ച് നശിച്ചുപോയ വീട് പുനര്‍നിര്‍മ്മിക്കാനാണ് വീട്ടുകാര്‍ ആലോചിക്കുന്നത്.

തൊടുപുഴ കൃഷ്ണന്റെ അനുഗ്രഹത്താല്‍ പഴമ ഒട്ടുംചോരാതെ മഠം പുനര്‍നിര്‍മ്മിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.