പുനലൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മഞ്ഞക്കാല ഐജിഎം ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ബിഥിന്‍ കൃഷ്ണനാണ് കഴിഞ്ഞ ഡിസംബര്‍ 16ന് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. അന്ന് ഗുരുതരമായി പരിക്കേറ്റ ബിഥിന്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരണപ്പെടുകയായിരുന്നു. ക്രിസ്തുമസ് പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടിയത്. സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. തന്റെ മകനെ പ്രിന്‍സിപ്പാള്‍ അദ്ദേഹത്തിന്റെ റൂമിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു വിദ്യാര്‍ത്ഥിനിയുമായി പ്രണയം ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു ഭീഷണിയെന്നും അച്ഛന് വിക്രമന് പറയുന്നു. പുറത്ത് നിന്നെത്തിയവര്‍ ബിഥിനെ മര്‍ദ്ദിച്ചതായും പറയുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. കൂലിപ്പണിക്കാരനായ വിക്രമന് വളരെ കഷ്ടപ്പെട്ടാണ് മകനെ പഠിപ്പിച്ചിരുന്നത്. അമ്മ രമണിക്ക് വീട്ടുജോലിയാണ്. കുന്നിക്കോട് ജംഗ്ഷന് സമീപം വാടകക്ക് താമസിക്കുകയാണ് ഈ കുടുംബം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: