ചാലക്കുടി:കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നഗരസഭ വിതരണം ചെയ്യുന്ന കോഴിക്കൂടിനെകുറിച്ച് വ്യാപക പരാതി.നല്കുന്ന പണത്തിനുള്ള ഗുണനിലവാരം കൂടിനില്ലെന്ന് പറയുന്നു.കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒരു പോലെ ഇക്കാര്യം പരാതിപ്പെട്ടു.അഞ്ച് കോഴികള്‍, അഞ്ച് കിലോ തീറ്റ, കൂട് എന്നിവ ലഭിക്കുന്നതിന് 850 രുപ ഒരു ഉപഭോക്താവ് നല്‍കണം. പകുതി തുക സബ്ബ്സിഡിയായാണ് നല്‍കുന്നത്.
നഗരസഭയില്‍ 500 കോഴിക്കൂടുകള്‍ വിതരണം ചെയ്യുന്നതിനാണ് അപേക്ഷകള്‍ സ്വീകരിച്ചിരിക്കുന്നത്. വിതരണം ചെയ്ത ചെറിയ കൂട്ടില്‍ അഞ്ച് കോഴികളെ വളര്‍ത്തുവാന്‍ സാധിക്കില്ലെന്നും പരാതിയുണ്ട്.എന്നാല്‍ ഇത് ഇവിടുത്തെ മാത്രം പ്രശ്നമല്ലെന്നും സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേക്കും കൂടുകള്‍ വിതരണം ചെയ്യുന്നതിന് കരാര്‍ എടുത്തിരിക്കുന്ന എജന്‍സിയാണ് ഇവിടെയും വിതരണം ചെയ്യുന്നതെന്നാണ് നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന് പറയുന്നത്.കൂട് കണ്ട് താത്പര്യമുള്ളവരില്‍ നിന്ന് പണം വാങ്ങിയാല്‍ മതിയെന്നാണ് നഗരസഭയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: