Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുടിയുഴിച്ചില്‍ കഴിഞ്ഞു, ഇന്ന് ശാര്‍ക്കര കാളിയൂട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2017, 10:44 pm IST
in Thiruvananthapuram

ചിറയിന്‍കീഴ്: തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രങ്ങളില്‍ ഒന്നായ ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ അനുഷ്ഠാന ചടങ്ങായ കാളിയൂട്ടിന് ഇന്ന് നിലത്തില്‍പ്പോരോടെ സമാപനം. വ്യാഴാഴ്ച മുടിയുഴിച്ചിലാണ് നടന്നത്.

ക്ഷേത്രത്തില്‍ കുറികുറിച്ചതോടു കൂടിയാണ് കാളിയൂട്ടിന് തുടക്കമായത്. കുറികുറിക്കല്‍ ദിവസം മുതല്‍ വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദര്‍പുറപ്പാട്, നായര്‍പുറപ്പാട്, ഐരാണിപറപുറപ്പാട്, കണിയാരുപുറപ്പാട്, പുലയര്‍പുറപ്പാട് എന്നിവ ക്ഷേത്രമതില്‍കെട്ടിനകത്തെ ചുട്ടികുത്ത് പുരയിലാണ് അരങ്ങേറിയത്. ക്ഷേത്രത്തിലെ അത്താഴശീവേലിക്ക് ശേഷമാണ് ഏഴാം ദിവസം വരെയുള്ള ചടങ്ങുകള്‍ ചുട്ടികുത്തി പുരയിലും, നിലത്തില്‍പ്പോരും ദാരികനിഗ്രഹവും ക്ഷേത്ര മതില്‍കെട്ടിന് പുറത്താണ് അരങ്ങേറുന്നത്.

എട്ടാം ദിവസത്തെ ചടങ്ങായ മുടിയുഴിച്ചിലിന് ശാര്‍ക്കര ക്ഷേത്രത്തിന് അഞ്ചു കിലോമീറ്ററോളം ചുറ്റളവുള്ള പ്രദേശങ്ങള്‍ വേദിയായി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ദാരികനെത്തേടി ദുര്‍ഗ്ഗാദേവി വടക്കേദിക്കിലേക്കും ഭദ്രകാളി തെക്കേദിക്കിലേക്കും യാത്ര തിരിച്ചു. ദാരികനെത്തേടി യാത്ര തിരിക്കുന്ന സര്‍വ്വാഭരണ വിഭൂഷിതയായി നാഗക്കെട്ട് കൊത്തിയ മുടിയും ചൂടി ഉറഞ്ഞുതുള്ളി എത്തുന്ന ദേവിമാരെ ഭക്തര്‍ നിറപറയും നിലവിളക്കുമേന്തി എതിരേറ്റു.

ദേവിക്ക് കര്‍ഷകര്‍ മകരകൊയ്‌ത്തിന്റെ ആദ്യവിള കാണിക്കയായി സമര്‍പ്പിച്ചു. കാളിയൂട്ട് ആരംഭിച്ച കാലത്ത് അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. അക്കാലത്ത് തീണ്ടല്‍ ജാതിക്കാര്‍ക്ക് ദേവീ ദര്‍ശനം സാധ്യമാക്കാനാണ് ഈ ഊരുചുറ്റലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മുടിയുഴിച്ചില്‍ ചടങ്ങില്‍ ഭക്തന്മാര്‍ ദേവിക്ക് സമര്‍പ്പിക്കുന്ന നെല്ല് അളന്നു തിട്ടപ്പെടുത്തി ക്ഷേത്രത്തില്‍ എത്തിക്കുന്ന ചുമതല ഒരു മുസ്ലീം കുടുംബത്തിലെ പുരുഷന്മാര്‍ക്കാണ്. തലമുറകളായി ഈ കൃത്യം അവര്‍ മുറതെറ്റാതെ ആചരിച്ചു വരുന്നു. വെള്ളിയാഴ്ച വെളുപ്പിന് ഒരു മണിയോടെ മുടിയുഴിച്ചില്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ തിരികെയെത്തിച്ചേര്‍ന്നു.

ഇന്നാണ് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും. ശാര്‍ക്കര പറമ്പിലെ വിശാലമായ മണല്‍പ്പുറത്താണ് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്. വൈകുന്നേരം അഞ്ച് മണിയോടെ ക്ഷേത്രത്തിന് പുറകുവശത്തുള്ള ചുട്ടികുത്തിപുരയില്‍ നിന്നും സര്‍വ്വാഭരണ വിഭൂഷിതയായ ദേവിയും പരിജനങ്ങളും ക്ഷേത്രത്തിന്റെ കിഴക്കുവശത്തുകൂടി തെക്കേ നടയിലിറങ്ങി കിഴക്കോട്ട് ദര്‍ശനം നല്‍കി ദേവിയുടെ തിരുമുടി തലയിലേറ്റുന്നു. ക്ഷേത്രമേല്‍ശാന്തി ദേവീ തിരുമുടി ചൂടിക്കുന്നു. മേല്‍ശാന്തി ദേവീമുടിയില്‍ പൂമാല ചാര്‍ത്തി തീര്‍ത്ഥജലം തളിക്കുന്നതോടെ നിലത്തില്‍പ്പോര് ആരംഭിക്കും.

രുദ്രയായ ഭദ്രകാളി വാളുമായി പടക്കളത്തിലിറങ്ങുമ്പോള്‍ 11 ആചാരവെടികള്‍ മുഴങ്ങുകയും അമ്പലമണികള്‍ നിലയ്‌ക്കാതെ ശബ്ദിക്കുകയും ദേവീ സ്‌ത്രോത്രങ്ങളും വായ്‌ക്കുരവകളും ഉയരുകയും ചെയ്യുന്നു. ശാര്‍ക്കര പറമ്പിന്റെ വടക്ക് 42 കോല്‍ പൊക്കത്തില്‍ തെങ്ങിന്‍ തടിയില്‍ തീര്‍ത്ത ഭദ്രകാളി പറണും, തെക്ക് 27 കോല്‍ പൊക്കത്തില്‍ കമുകിന്‍ തടിയില്‍ തീര്‍ത്ത ദാരികന്റെ പറണും തലയുയര്‍ത്തി നില്‍ക്കും.

പോര്‍ക്കളത്തില്‍ മൂന്ന് വലം വച്ച ശേഷം പറണില്‍കയറുന്ന ദേവി ദാരികനെ പോരിനു വിളിക്കുന്നു. യുദ്ധം ആരംഭിക്കുന്നു. യുദ്ധത്തിനിടയില്‍ ദാരികന്റെ മോഹാസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെട്ട് വീഴുന്നു. മോഹാലസ്യം തീര്‍ക്കാന്‍ വീണ്ടും പറണിലേറിയ ദേവി അല്‍പ്പനേരം വിശ്രമിച്ച ശേഷം അമ്പലനടയിലെത്തി ശിവഭഗവാനില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം തീര്‍ത്ഥവും പ്രസാദവും സ്വീകരിച്ച് ശക്തി സംഭരിച്ച് പോര്‍ക്കളത്തിലേക്ക് പായും. പതിനാല് ലോകവും മുഴക്കും തരത്തിലാണ് ദേവിയുടെ പിന്നീടുള്ള ആക്രോശങ്ങള്‍ നടക്കുക. ദാരികനിഗ്രഹം പ്രതീകാത്മികമായി കുലവാഴ വെട്ടിയാണ് അവതരിപ്പിക്കുന്നത്. ദാരികനെ വധിച്ച് നാടിനെ രക്ഷിച്ച സന്തോഷത്തോടെയുള്ള ഭദ്രകാളിയുടെ നൃത്തമായ മുടിത്താളമാടല്‍ അരങ്ങേറും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.