ചാത്തന്നൂര്‍: പൂതക്കുളം മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വരുന്ന സ്ത്രീകള്‍ ജി.എസ്. ജയലാല്‍ എംഎല്.എ യുടെ വീട്ടിലേക്ക് പ്രതിഷേധവുമായെത്തി. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ 17 ഉം 18 ഉം വാര്‍ഡുകളിലേക്കുള്ള കുടിവെള്ളവിതരണം നിലച്ചിട്ട് മാസങ്ങളായി. ജലവിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എക്കും ബന്ധപ്പെട്ടവര്‍ക്കും നിരവധി പരാതികളും നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമുണ്ടാകാത്തതിനെത്തുടര്ന്നാണ് പ്രതിഷേധം എംഎല്‍എ യുടെ വീട്ടുപടിക്കലെത്തിയത്. പരിഹാരമുണ്ടായില്ലെങ്കില്‍ വീടിനുമുന്നില്‍ കുത്തിയിരുന്നും കഞ്ഞിവച്ചും പ്രതിഷേധിക്കുമെന്നായതോടെ എംഎല്‍എ ജലഅതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഒരാഴ്ചയ്ക്കകം ജലവിതരണം പുനഃസ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ജനങ്ങള്‍ തൃപ്തരായില്ല. ഇത്തരം ഉറപ്പുകള്‍ നിരവധി തവണ ലംഘിക്കപ്പെട്ടതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രശ്നത്തില്‍ സര്‍ക്കാരില്‍ നിന്നും ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പരാതികള്‍ക്കെല്ലാം പരിഹാരം കാണുമെന്നും പൂതക്കുളത്തെ ശുദ്ധജലവിതരണത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും എംഎല്‍എ ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: