തൃശൂര്‍: പാമ്പാടി നെഹ്റുകോളേജില്‍ സമരം ചെയ്തിരുന്ന എബിവിപി പ്രവര്‍ത്തകര്‍ക്ക് പോലീസ് മര്‍ദ്ദനം.
എ.ബി.വി.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ എ.പ്രസാദ്,കെ.വി വരുണ്‍ പ്രസാദ്,പാലക്കാട് ജില്ല കണ്‍വീനര്‍ ജി.അരുണ്‍ കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. എബിവിപി മാര്‍ച്ചിന് നേരെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെ ഒറ്റപ്പാലം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ വിദ്യാര്‍ത്ഥി മരിച്ചതിനെത്തുടര്‍ന്നുള്ള സമരം കോളേജിന് മുന്നില്‍ ശക്തമാകുന്നു.
കോളേജ് മാനേജ്മെന്റും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സിലും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും നടത്തുന്ന സമരം ശക്തിപ്രാപിക്കുകയാണ്. ഇന്നലെ കോളേജിലേക്ക് പ്രകടനം നടത്തിയ എബിവിപി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു.
എബിവിപി ദേശീയസമിതി അംഗം വിഷ്ണുപ്രസാദ് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. യുവമോര്‍ച്ച നടത്തിയ 24 മണിക്കൂര്‍ ഉപവാസം സമരം അവസാനിച്ചതിനെത്തുടര്‍ന്ന് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പാമ്പാടിയിലെ നാട്ടുകാരും വന്‍തോതില്‍ പങ്കാളികളാകുന്നുണ്ട്. എസ്എഫ്ഐ ഒഴികെയുള്ള എല്ലാവിദ്യാര്‍ത്ഥി സംഘടനകളും മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച് ശക്തമായി രംഗത്തുണ്ട്. അതേസമയം എസ്എഫ്ഐ കോളേജ് ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ മുതല്‍ സമരം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: