തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയതോടെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിച്ചു. നന്ദന്‍കോട് നളന്ദറോഡില്‍ പുതുതായി ആരംഭിച്ച ഔട്ട്ലെറ്റാണ് നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും എതിര്‍പ്പിനെതുടര്‍ന്ന് നഗരസഭ അധികൃതരെത്തി പൂട്ടിച്ചത്.
ബേക്കറി ജംഗ്ഷന് സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റാണ് കഴിഞ്ഞ ദിവസം നന്തന്‍കോട് മാറ്റിയത്. സ്കൂള്‍ പ്രവര്‍ത്തിക്കുന്നതും നിരവധി വീടുകള്‍ ഉള്ളതുമായ പ്രദേശത്ത് ഔട്ട്ലെറ്റ് വരുന്നതറിഞ്ഞ് പ്രദേശത്ത് പ്രതിഷേധം ഇരമ്പി. സ്കൂള്‍ വിദ്യാര്‍ഥികളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. ഔട്ട്ലെറ്റ് ആരംഭിക്കാനിരുന്ന കെട്ടിടത്തിന് മുന്നില്‍ ഇന്നലെ രാവിലെ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉപരോധം ആരംഭിച്ചു. വിദ്യാര്‍ഥിനികളും അധ്യാപകരും രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരും ഉപരോധത്തില്‍ അണിചേര്‍ന്നു. പാഠഭാഗങ്ങള്‍ ഉരുവിടുന്ന നാവുകളില്‍ നിന്നും മദ്യത്തിനെതിരെയുള്ള ചൂടന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.
ഔട്ട്ലെറ്റ് തുറക്കാനെത്തിയ ജീവനക്കാര്‍ പ്രതിഷേധം കണ്ട് ഇവിടേക്ക് അടുത്തില്ല. കവയിത്രി സുഗതകുമാരി ഉപരോധസമരം ഉദ്ഘാടനം ചെയ്തു. റോഡ് ഉപരോധമടക്കമുള്ള സമര മാര്‍ഗങ്ങളിലേക്ക് തിരിയാനുള്ള ആലോചന ഇതിനകം ഉണ്ടായി. സമരം മുന്നേറുന്നതിനിടെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഔട്ട്ലെറ്റിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയതായി അറിയിച്ചു. സ്റ്റോപ്പ് മെമ്മോ കെട്ടിടത്തില്‍ പതിക്കുകയും ചെയ്തു. രണ്ട് മണിക്കൂറിനുള്ളില്‍ സമരം വിജയിപ്പിച്ച് ഹോളി ഏഞ്ചല്‍സിലെ ചുണകുട്ടികള്‍ ക്ലാസ്സിലേക്ക് മടങ്ങി.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ആന്റണി രാജു, ഡെപ്യൂട്ടിമേയര്‍ രാഖി രവികുമാര്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പാളയം രാജന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ഡാനി.ജെ.പോള്‍, ഹോളി ഏഞ്ചല്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സൂസി, ഫാദര്‍ ഡെയ്സണ്‍, ഫാദര്‍ മാത്യു നൈനാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: