വടകര : അഴിയൂര്‍ പഞ്ചായത്തിലെ കല്ലാമലയില്‍ കൃഷ്ണ ഹൗസില്‍ സാവിത്രി രാമകൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍ഭാഗത്തുളള ഇരുമ്പ് ഗ്രില്‍സ് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് 35 പവന്റെ സ്വര്‍ണാഭരണങ്ങളും 45,000 രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
വീട്ടുകാര്‍ തിങ്കളാഴ്ച മൂകാംബികയിലെക്ക് തീര്ഥയാത്രക്കു പോയതായിരുന്നു. അയല്പക്കത്തുള്ളവര് വീടിന്റെ വാതില്‍ തുറന്നിട്ടത് കണ്ടപ്പോഴാണ് ഗ്രില്‍സ് തകര്‍ന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഉടനെ വീട്ടുടമയെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കാണുന്നത്. അലമാരയിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു ഉള്ളത്. മൊത്തം 11 ലക്ഷത്തോളം രൂപയുടെ മോഷണം നടന്നതായാണ് പോലിസ് നിഗമനം. വടകര സി.ഐ എ. ഉമേഷ്, ചോമ്പാല എസ്.ഐ. എന്‍. പ്രജീഷ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര സി.ഐ. ക്കാണ് കേസന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: