Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാര്‍ ഭൂമിയില്‍ മണിമാളിക കെട്ടി സിപിഎം കുടുംബം തിരുമുറ്റത്ത് നരകിച്ച് 280 കുടുംബങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 11:24 pm IST
in Thiruvananthapuram

പേരൂര്‍ക്കട: സിപിഎം കുടുംബത്തിന് 12 ഏക്കര്‍ ഭൂമി സ്വകാര്യസ്വത്താക്കാന്‍ സര്‍ക്കാരുകള്‍ ഒത്താശചെയ്തപ്പോള്‍ ഒരു മതിലിനപ്പുറത്ത് 280 കുടുംബങ്ങള്‍ കാലങ്ങളായി നരകയാതന അനുഭവിക്കുന്നു.സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് ക്യഷ്ണന്‍ നായരും ജ്യേഷ്ഠന്‍ നാരായണന്‍ നായരും മക്കള്‍ ലക്ഷ്മി നായരും നാഗരാജ് നാരായണനും മണിമാളിക പണിത് കുടുംബസ്വത്താക്കി മാറ്റിയ പേരൂര്‍ക്കട ലോ അക്കാദമിയുടെ തൊട്ടടുത്ത പാര്‍വിപുരം കോളനിയിലെ 280 കുടുംബങ്ങളാണ് ഇടിഞ്ഞുപൊളിഞ്ഞ വീടുകളിലും ചെറ്റകുടിലുകളിലും താമസിക്കുന്നത്.40 വര്‍ഷമായിട്ടും ഇതില്‍ പലര്‍ക്കും പട്ടയം പോലും നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് ആയില്ല.

ലക്ഷ്മി നായരുടെ കുടുംബസ്വാധീനം ഈ പാവങ്ങള്‍ക്കില്ലാതെ പോയി എന്നതാണ് കാരണം. ഹാര്‍വിപുരം കോളനിയിലെ ഒന്നാം ലെയിനിലും രണ്ടാം ലെയിനിലുമായി ഏകദേശം 280 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരില്‍ പല കുടുംബങ്ങള്‍ക്ക് ഭൂമിക്കു പട്ടയം ലഭിച്ചിട്ടില്ല. സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോഴും കഴിഞ്ഞ 40 വര്‍ഷമായി പട്ടയം ലഭിക്കാത്തതുമൂലം ഭൂമിയില്‍ അന്തിയുറങ്ങാന്‍ മാത്രം വിധിക്കപ്പെട്ടു കഴിയുന്നവരാണ് ഇവര്‍. 3 സെന്റുമുതല്‍ 5 സെന്റുവരെയുള്ള ഭൂമിയിലാണ് മിക്കവരും താമസിക്കുന്നത്. ഭൂമി കൈമാറ്റം ചെയ്യുക, ലോണ്‍ എടുക്കുക, പണയം വയ്‌ക്കുക തുടങ്ങിയ കാര്യങ്ങളൊന്നും നടക്കാത്തതിനാല്‍ സാമ്പത്തികമായി വളരെ ഗതികേടിലാണ് ഇവര്‍ . ഭൂരിഭാഗം പേരും കഴിയുന്ന ചെറ്റക്കുടിലുകള്‍ മഴക്കാലങ്ങളില്‍ ചോര്‍ന്നൊലിക്കുന്നു. ചില വീടുകള്‍ (വീടുകള്‍ എന്നു പറയാമെങ്കില്‍) ഇടിഞ്ഞുപൊളിഞ്ഞു വീഴും. ഉയരത്തിലുള്ള കുടിലുകളില്‍ ചിലതിന്റെ മതില്‍ (മതിലെന്നും പറയാനാകില്ലെങ്കിലും) പൊളിഞ്ഞു മറ്റൊരു വീടിന്റെ മുകളിലേക്കു പതിക്കും. കൗണ്‍സിലര്‍മാരും സന്നദ്ധപ്രവര്‍ത്തകരും മറ്റു ചേര്‍ന്നാണ് വീടുകള്‍ പുനഃസ്ഥാപിച്ചു നല്‍കുന്നത്.

മഴക്കാലം ശക്തിപ്രാപിക്കുന്ന അവസരങ്ങളിലെല്ലാം ഹാര്‍വിപുരത്തുകാരുടെ അവസ്ഥ ഇതുതന്നെയാണ്. പട്ടയം ലഭിച്ച വീടുകളുടെ അവസ്ഥയും ഇതുതന്നെയാണ്. നല്ല നിലയില്‍ ഉറപ്പുള്ള ഒരു വീട് കെട്ടാന്‍ സര്‍ക്കാര്‍ സഹായമൊന്നും ഇവര്‍ക്കു ലഭിക്കാറില്ല. ഇവിടത്തെ നിരപ്പില്ലാത്ത ഭൂമിയില്‍ ഉറപ്പുള്ള വീട് നിര്‍മ്മണം അസാധ്യവുമാണ്. ഹാര്‍വ്വിപുരം ഒന്നാം ലെയിനിലെ താമസക്കാരായ രാജി, ബാബു, സുലോചനാ സുധാകരന്‍ എന്നിവരും രണ്ടാം ലെയിനിലെ താമസക്കാരായ ജഗദമ്മ, ലീല, കമലമ്മ, ജോണ്‍, അമ്മുക്കുട്ടി, മണിയന്‍, രാജമ്മ എന്നിവരും വളരെ ദുരിതാവസ്ഥയിലാണ് കഴിഞ്ഞു വരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ഗൗരിയമ്മ അധികാരത്തിലിരുന്നപ്പോള്‍ 40 ഓളം പേര്‍ക്ക് പട്ടയം കൊടുത്തിരുന്നു. അതിനുശേഷം ഹാര്‍വ്വിപുരത്തുകാര്‍ പട്ടയമേള കാണുകയോ അതില്‍ പങ്കാളികളാകുകയോ പട്ടയം ലഭിച്ചവരാകുകയോ ചെയ്തിട്ടില്ല. പട്ടയം ലഭിക്കപ്പെട്ടവരില്‍ത്തന്നെ, അതിന്റെ രേഖകള്‍ എങ്ങനെയോ നഷ്ടപ്പെട്ടതുമൂലം ദുരിതമനുഭവിക്കുന്നവര്‍ ധാരാളമുണ്ട്.

ഓരോ വര്‍ഷവും പട്ടയത്തിനായി താലൂക്കില്‍ അപേക്ഷ സമര്‍പ്പിക്കും. അത് അവിടെനിന്ന് വില്ലേജ് ഓഫീസിലേക്കു പോകും. വില്ലേജുകാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തിലേക്കു കടക്കുകയില്ല. ഹാര്‍വ്വിപുരം നിവാസികളുടെ പട്ടയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോക്കേണ്ടത് കുടപ്പനക്കുന്ന് വില്ലേജ് അധികൃതരാണ്. അളക്കുകയും തിരിക്കുകയും ചെയ്യണമെങ്കില്‍ ഒരുദിവസം മെനക്കെടണം. കൈക്കൂലി ലഭിച്ചാല്‍ മാത്രമേ ഇവര്‍ ഇതിനു തയ്യാറാകൂ.

ഫലത്തില്‍, ഓരോ ഹാര്‍വ്വിപുരത്തെ താമസക്കാരും മുറതെറ്റാതെ നല്‍കിവരുന്ന അപേക്ഷകള്‍ വില്ലേജില്‍ മുങ്ങും, പിന്നെ പൊങ്ങുകയുമില്ല. സര്‍ക്കാരിന് പ്രത്യേക പദ്ധതികള്‍ കൊണ്ടുവരികയോ, പട്ടയമേളകള്‍ സംഘടിപ്പിക്കുകയോ ചെയ്ത് ഈ കോളനിക്കാരെ പുനരുദ്ധരിക്കാവുന്നതേയുള്ളൂ, പക്ഷേ, അതുചെയ്യുന്നില്ല. വില്ലേജില്‍ പട്ടയത്തിനു നിരവധി ആള്‍ക്കാര്‍ അപേക്ഷ നല്‍കിയെങ്കിലും ഭൂമി അളക്കുന്നതിനുപോലും ആളെത്തിയില്ലെന്ന് പ്രദേശത്തെ ഒരു മുന്‍ കൗണ്‍സിലര്‍ പറയുന്നു. സര്‍ക്കാരിന്റെ മിച്ചഭൂമിയില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് ജീവിതം ഒരു അതിജീവന സമരം തന്നെയാണ്.

ഹാര്‍വ്വിപുരത്തുനിന്ന് കഷ്ടിച്ച് അരകിലോമീറ്റര്‍ ദൂരത്ത് സ്ഥിതിചെയ്യുന്ന ലോ അക്കാദമി നടത്തിക്കൊണ്ടു പോകാന്‍ 3 ഏക്കര്‍ സ്ഥലം ധാരാളം. എന്നാല്‍ 14 ഏക്കറോളം സ്ഥലം ലോ അക്കാദമിക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അന്വേഷണം നടത്തി ലോ അക്കാദമിക്ക് ആവശ്യമുള്ള ഭൂമി മാത്രം നല്‍കി ബാക്കിയുള്ളവ പിടിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പട്ടയം ലഭിക്കാത്തവരും ഭൂമിയില്ലാത്തവരുമായ നിരവധി ആള്‍ക്കാരാണ് പേരൂര്‍ക്കടയിലും പരിസരത്തുമുള്ളത്.

വഴയില-പേരൂര്‍ക്കട റോഡ് വികസനത്തിന്റെ ഭാഗമായി പുറമ്പോക്കില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ ഇന്നു പേരൂര്‍ക്കട മാര്‍ക്കറ്റില്‍ അന്തിയുറങ്ങിയും കടത്തിണ്ണകളില്‍ പകലുകള്‍ കഴിച്ചുകൂട്ടിയും ജീവിതം തള്ളിനീക്കുന്നുണ്ട്. ഇവരെയൊക്കെ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാരുകളാണ് സിപിഎം കുടുംബത്തിന് നഗരമധ്യത്തില്‍ 12 ഏക്കര്‍ ഭൂമി ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും പേരില്‍ ട്രസ്റ്റ് ഉണ്ടാക്കിയെന്ന് കാണിച്ച, പിന്നീട് കുടുംബട്രസ്റ്റിന്റെ പേരില്‍ സ്വന്തമാക്കിയവര്‍ക്ക് അനുഭവിക്കാന്‍ ഒത്താശ നല്‍കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.