Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ കലാമാമാങ്കം അരങ്ങുയരുമ്പോള്‍ കോടതിവിധിയിലും കനിയാതെ കലാമണ്ഡലം രമേശ് കാത്തിരിപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 12:47 am IST
in Kannur

കണ്ണൂര്‍: ഒന്നരപ്പതിറ്റാണ്ടു കാലത്തെ തപസ്യയില്‍ രൂപപ്പെടുത്തിയ അമൃതനാട്യമെന്ന കലാരൂപത്തിന്റെ സ്രഷ്ടാവ് കലാമണ്ഡലം രമേഷ് കൗമാരമേള കണ്ണൂരില്‍ നടക്കുമ്പോഴും അമൃതനാട്യത്തെ മത്സര ഇനമായി ഉള്‍പ്പെടുത്താതിലുള്ള കാത്തിരിപ്പിന്റെ വേദനയിലാണ്. തന്റെ നൈസര്‍ഗ്ഗികമായ കഴിവിലൂടെ കലാകൈരളിക്ക് സംഭാവന ചെയ്ത അമൃതനാട്യത്തെ സ്‌കൂള്‍ കലോത്സവത്തില്‍ മത്സര ഇനമായി ചേര്‍ക്കാന്‍ കലാമണ്ഡലം രമേശിന്റെ ശ്രമം ആരംഭിച്ചിട്ട് ഒരു ദശകം പിന്നിടുകയാണ്. ഉത്തരകേരളത്തിന്റെ സാംസ്‌കാരിക പൈതൃകമായ തെയ്യത്തിന്റെ ഐതിഹ്യവും മാഹാത്മ്യവും സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ കലാരൂപമാണ് അമൃതനാട്യം. മറ്റേതൊരു ശാസ്ത്രീയ നൃത്തരൂപത്തോടും കിടപിടിക്കത്തക്ക വിധത്തില്‍ കലാമണ്ഡലം രമേശ് തന്റെ ഉപാസനയിലൂടെ സൃഷ്ടിച്ച് വിദേശത്തും അന്യസംസ്ഥാനങ്ങളിലും സംസ്ഥാനത്തെ നിരവധി വേദികളിലും അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. 1997 ല്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ്മന്ത്രി ടി.കെ.രാമകൃഷ്ണന്‍ പങ്കെടുത്ത ചടങ്ങിലാണ് അമൃതനാട്യം ആദ്യമായി അരങ്ങിലെത്തിയത്. നിരന്തര ശ്രമത്തിന്റെ ഫലമായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസമന്ത്രിയും താല്‍പ്പര്യമെടുത്ത് അമൃതനാട്യത്തെ മേളയില്‍ ഉള്‍പ്പെടുത്തുവാന്‍ ഡിപിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഡിപിഐ പ്രസ്തുത നിര്‍ദ്ദേശത്തെ അവഗണിക്കുകയാണുണ്ടായത്. തുടര്‍ന്ന് കലാമണ്ഡലം രമേശ് ഹൈക്കോടതി മുഖേന അനുകൂല വിധി നേടിയെടുത്തിട്ടും അമൃതനാട്യത്തെ അംഗീകരിക്കാന്‍ ഡിപിഐ തയ്യാറായില്ല. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷവും ഇതിനായി ഒരുപാട് പ്രയത്‌നിച്ചെങ്കിലും അമൃതനാട്യം രൂപപ്പെട്ട കണ്ണൂരില്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമേള അരങ്ങേറുന്ന ഈ വേളയില്‍പ്പോലും മത്സരഇനമായി ഉള്‍പ്പെടുത്തിയില്ലല്ലോ എന്ന വേദനയിലാണ് രമേശ്. കഴിഞ്ഞ ആഴ്ച വന്ന ഹൈക്കോടതി വിധിയിലും തീരുമാനം പുനപരിശോധിക്കാന്‍ ഡിപിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അമൃതനാട്യത്തെ കലോത്സവത്തില്‍ ഉള്‍പ്പെടുത്താനായി സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള കഴിഞ്ഞ സര്‍ക്കാറിന്റെ കാലം മുതല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. വേണ്ടത്ര കലാമൂല്യമില്ലാത്ത പല ഇനങ്ങളെയും-മാജിക് ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ പോലും-മത്സര ഇനമായി ചേര്‍ക്കുമ്പോള്‍ അമൃതനാട്യത്തോട് കാണിക്കുന്ന അവഗണന മലബാറിന്റെ കലാ സാംസ്‌കാരിക മേഖലയോടും കലാകാരന്‍മാരോടുമുള്ള അവഗണനയാണെന്ന് രമേശ് പറയുന്നു. ദൈനം കനിഞ്ഞിട്ടും പൂജാരി കനിയാത്ത ദുരവസ്ഥയാണ് കോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള ഡിപിഐയുടെ നിലപാടെന്ന് കരുതേണ്ടി വരും. കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടുപോലുമില്ലാതെ ആരോടും ഒരു പരിഭവവമില്ലാതെ തന്റെ കലാസപര്യ തുടരുകയാണ് ഈ അറുപതാം വയസ്സിലും രമേശ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

പുതിയ വാര്‍ത്തകള്‍

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.