ആര്യ ഷാജി
കഥകളി എച്ച്എസ് (എ ഗ്രേഡ്)
ചൊവ്വ എച്ച്എസ്എസ്, കണ്ണൂര്‍
സംസ്ഥാന സ്‌ക്കൂള്‍ കലോത്സവ വേദിയില്‍ വിളയുന്നത് കലയുടെ നുറുമേനി. ഒന്നിനൊന്നു വിത്യസ്തങ്ങളായ ചാരുതയുടെയാണ് മത്സരാര്‍ത്ഥികള്‍ നിറഞ്ഞാടുന്നത്. കണ്ണൂര്‍ നഗരത്തിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. കണ്ണൂര്‍ ജനത ഒന്നാകെ കക്ഷി രാഷ്‌ട്രീയത്തിനധീതമായി മേളയെ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞുവെന്നതിലേക്കാണ് മേളയിലെ ജനകീയ പങ്കാളത്തം വ്യക്തമാക്കുന്നത്. പതിനായിരത്തിലധികം പേര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഉച്ചഭക്ഷണത്തിനായി മേളയിലെത്തിയതായാണ് സംഘാടകരുടെ കണക്ക്. രാവിലെയും രാത്രിയിലും ഭക്ഷണശാലയില്‍ ത്തുന്നവരുടെ കുറവാണ്. നഗര വിഥീകളെല്ലാം മത്സരാര്‍ത്ഥികളേയും സഹായികളേയും മത്സരങ്ങള്‍ കാണാനെത്തിയവരേയും കൊണ്ട് രാപകല്‍ വിത്യാസമില്ലാതെ നിറഞ്ഞ അവസ്ഥയിലാണ്. അപ്പീലുകളുടെ ആധിക്യം കാരണം നൃത്തനൃത്യങ്ങള്‍ നടക്കുന്ന പ്രധാന വേദികളിലെല്ലാം നിഷ്‌കര്‍ഷിച്ച സമയക്രമങ്ങള്‍ തെറ്റിച്ച് ഏറെ വൈകിയാണ് മത്സരങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് ആരംഭിച്ച ഭരതനാട്യം ഇന്നലെ രാവിലെ 8.30ന് മാത്രമാണ് അവസാനിച്ചത്.
ഇന്നലെ രാവിലെ മുഖ്യവേദിയായ പോലീസ് മൈതൈനിയിലെ നിളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ കേരളനടനം മത്സരത്തോടെയാണ് വേദികള്‍ ഉയര്‍ന്നത്. തുടര്‍ന്ന് ഒന്നാം വേദിയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കുച്ചുപുടി മത്സരം നടന്നു. വേദി രണ്ട് ചന്ദ്രഗിരിയില്‍ പൂരക്കളിയും വൃന്ദവാദ്യവും മൂന്നാം വേദിയായ കബനിയില്‍ മിമിക്രിയും കോല്‍ക്കളി മത്സരവം നടന്നു. വേദി 5 വളപട്ടണത്ത് കഥാപ്രസംഗവും ചാക്യാര്‍കൂത്തും നടന്നു. നടന വേദികളിലെല്ലാം അതിരാവിലെ മുതല്‍തന്നെ കലാസ്വാദകരുടെ നിറഞ്ഞ സദസ്സാണ്.
മത്സരം മൂന്നുദിവസം പിന്നിട്ടതോടെ പരാതികള്‍ വ്യാപകമായിട്ടുണ്ട് . മത്സരങ്ങള്‍ വൈകുന്നത് അന്യജില്ലകളില്‍ നിന്നും മത്സത്തിനെത്തിയവരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മത്സരങ്ങള്‍ പൂര്‍ത്തിയായശേഷം തിരിച്ചു പോകാനായി ട്രെയിന്‍ ടിക്കറ്റും മറ്റും റിസര്‍വ്വ് ചെയ്തവരേയാണ് ഏറെ ദുരിതത്തിലാക്കിയിരിക്കുന്നത്.വിധി നിര്‍ണയവും വേദികളിലെ സൗകര്യക്കുറവ് സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 1200 ഓളം മാധ്യമ പ്രവര്‍ത്തകര്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിട്ടുണ്ടെന്നിരിക്കെ 50 പേര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമില്ലാത്ത മീഡിയാ റൂം കെട്ടിയുയര്‍ത്തിയതിനെ കുറിച്ചും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചില വിധികര്‍ത്താക്കളെ കുറിച്ചും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അപ്പീല്‍ കമ്മിറ്റിയുമായി ബന്ധപ്പെടാന്‍ അനുവദിക്കാത്തതിനെതിരെ ഇന്നലെ മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉയരുകയുണ്ടായി. സ്വര്‍ണ്ണകപ്പ് നിലനിര്‍ത്താനും പിടിച്ചെടുക്കാനും വീണ്ടെടുക്കാനുമായി വരുംദിവസങ്ങളില്‍ മത്സരങ്ങള്‍ക്ക് കൂടുതല്‍ വാശിയേറുന്നതോടെ കലയാട്ട വേദികള്‍ നിറയുകയും നഗരം അക്ഷരാര്‍ത്ഥത്തില്‍ കലാ ആസ്വാദകരെക്കൊണ്ട് നിറയുകയും നഗരം ആവേശത്തിലാറാടുകയും ചെയ്യും.
















