മൂവാറ്റുപുഴ: പെരുമറ്റം മുസ്ലീം ജമാഅത്ത് പള്ളിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. എറണാകുളം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയിലെ ഡിവൈഎസ്പിയോട് അന്വേഷിച്ച് ഫെബ്രുവരി 28നകം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്കുവാനാണ് ഉത്തരവ്.
പെരുമറ്റം വിളക്കത്ത് വി.എം. ഇബ്രാഹിം, വി.പി. മുഹമ്മദ്, മുതുവാട്ട് എം.എച്ച്. മൈതീന്‍, കരിയ്ക്കനാക്കുടി മുഹമ്മദ് കരീം എന്നിവരാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാന വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍, പെരുമറ്റം ജമാഅത്ത് പ്രസിഡന്റ് പി.എം. അമീര്‍അലി, ജനറല്‍ സെക്രട്ടറി ടി.എം. ജലാലുദ്ദീന്‍, ട്രഷറര്‍ പി.പി. ഷറഫുദ്ദീന് എന്നിരാണ് എതിര് കക്ഷികള്‍.
പെരുമറ്റം മുസ്ലീം മഹല്ല് ജമാഅത്ത് വഖഫ് ചെയ്യപ്പെട്ട് സ്ഥാപിച്ച പുരാതന മുസ്ലീംപള്ളിയും അനുബന്ധസ്ഥാപനങ്ങളും ഉള്‍പ്പെട്ടതാണ്. മൂന്നേക്കറിലധികം ഭൂമിയും വലിയപള്ളി കൂടാതെ മദ്രസ, അറബികോളേജ്, അനാഥാലയം, ആശുപത്രി, സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്ള ജമാഅത്ത് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. രണ്ട്കോടി രൂപയോളം ഒരുവര്‍ഷം വരുമാനമുണ്ട്. വഖഫ് നിയമമനുസരിച്ച് സ്വത്തുക്കള്‍ സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണ്. സ്വത്ത് കൈവശപ്പെടുത്തുന്നതിനായി എതിര്‍കക്ഷികള്‍ വലിയുപ്പാപ്പ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റുണ്ടാക്കി മൂന്ന് ഏക്കര്‍ 60 സെന്റ് ഭൂമി 250 രൂപ വാടക നിശ്ചയിച്ച് പ്രമാണമുണ്ടാക്കിയത് തെറ്റാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും നടപടിക്രമങ്ങളും പാലിച്ചിട്ടില്ല. വഖഫ് ബോര്‍ഡിന് നല്‍കിയിട്ടുള്ള വരുമാനത്തിലും തെറ്റായ കണക്കാണ്. തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. എതിര്‍കക്ഷികള്‍ അഴിമതിയും സാമ്പത്തിക തട്ടിപ്പ് ക്രമക്കേടുകളും നടത്തിയെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: