Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

എഡിസന്റെ പിന്‍ഗാമികള്‍ എവിടെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 06:46 pm IST
inVaradyam

പുസ്തകം വാങ്ങാന്‍ പണമില്ല. ഫീസുകൊടുക്കാന്‍ മാര്‍ഗമില്ല. നിത്യചെലവ് കഴിക്കാന്‍ ഒടുവില്‍ പത്രക്കച്ചവടം ആശ്രയം. അതിന് കിട്ടിയത് ലോക്കല്‍ തീവണ്ടിയുടെ ഒഴിഞ്ഞ ബോഗിയും. പക്ഷേ കിട്ടിയസ്ഥലത്ത് കച്ചവടത്തിനൊപ്പം പഠനവും പരീക്ഷണവും തുടങ്ങി ആ കൊച്ചുമിടുക്കന്‍. പക്ഷേ പരീക്ഷണത്തിനിടെ ചെറിയൊരു തീപിടുത്തമുണ്ടായത് പാവം പയ്യന്റെ കഷ്ടകാലം.

പാഞ്ഞെത്തിയ ഗാര്‍ഡ് മുഖത്തേല്‍പിച്ച പ്രഹരത്താല്‍ അവന്റെ ഒരു ചെവിയുടെ കേള്‍വി കുറഞ്ഞു. പണിയും പത്രക്കച്ചവടവും അതോടെ തീര്‍ന്നു. പക്ഷേ പട്ടിണിക്കോ പരിവട്ടത്തിനോ ആ പയ്യന്റെ ശാസ്ത്ര കൗതുകം തടുത്തുനിര്‍ത്തുവാനായില്ല. അവന്‍ വളര്‍ന്നു. കണ്ടുപിടിത്തങ്ങളുടെ രാജാവായി. ആകെ ആയിരത്തില്‍പരം കണ്ടുപിടിത്തങ്ങള്‍, നൂറുകണക്കിന് ഒന്നാംക്ലാസ് പേറ്റന്റുകള്‍. വൈദ്യുത ബള്‍ബും ഗ്രാമഫോണുമൊക്കെ അക്കൂട്ടത്തില്‍വരും. അങ്ങനെ അയാള്‍ മനുഷ്യജീവിതം മാറ്റിമറിച്ചു. ആ ബാലന്റെ പേര് തോമസ് ആല്‍വാ എഡിസന്‍. നമുക്ക ്മാതൃകയാവേണ്ട മഹാശാസ്ത്രജ്ഞന്‍.

നമ്മുടെ നാട്ടിലുമുണ്ട് നൂറുകണക്കിനു കുരുന്നു ശാസ്ത്രജ്ഞര്‍. എഡിസനെ പോലെ മിടുമിടുക്കര്‍. അവരുടെ ചിന്തയിലും മനസ്സിലും ഉരുത്തിരിയുന്നത് നൂറുകണക്കിന് അത്ഭുതങ്ങളാണ്. വെള്ളത്തില്‍ നിന്ന് വൈദ്യുതി, വെടിമരുന്നു വേണ്ടാത്ത കതിനകള്‍, പ്ലാസ്റ്റിക്കിനെ ദ്രവിപ്പിക്കുന്ന നാടന്‍ സംയുക്തങ്ങള്‍, വെള്ളംകൊണ്ട് ഓടുന്ന കാറുകള്‍, കൊതുകു ലാര്‍വകളെ മുച്ചൂടും നശിപ്പിക്കുന്ന ജലപ്പിശാചുകള്‍, വെള്ളത്തില്‍ ഓടുന്ന ബൈക്കുകള്‍ എന്നിങ്ങനെ അവയുടെ പട്ടിക നീളുന്നു.

ഇത്തവണ സംസ്ഥാന ശാസ്ത്ര മേളയിലെ മികച്ച ഭാവനാത്മകമായ കണ്ടുപിടുത്തത്തിനുള്ള പുരസ്‌കാരം നേടിയത് എലിശല്യം ഒതുക്കുന്ന ഒരു സൂത്രത്തിനാണ്. പാലക്കാട്ടുകാരായ അശ്വിന്‍, മുഹമ്മദ് എന്നിവരാണ് എലിസൂത്രം കൊണ്ടുവന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും പെയിന്റുപാട്ടകളും തടിക്കഷണങ്ങളുമൊക്കെയാണ് ആധുനിക എലിക്കെണി തയ്യാറാക്കാനാവശ്യമായ അവരുടെ വിഭവങ്ങള്‍; മണ്‍പാത്രങ്ങളും വേണം. രാജ്യത്തെ കൃഷിമേഖല നേരിടുന്ന പ്രധാന പ്രശ്‌നമായ എലി ശല്യം പണച്ചിലവില്ലാതെ ഒഴിവാക്കുന്നതിനാണ് ബാലശാസ്ത്രജ്ഞര്‍ ഈ ലളിതമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നത്.

നഗരങ്ങളില്‍ വീടുവയ്‌ക്കാന്‍പോലും സ്ഥലമില്ലെന്നത് വലിയ പ്രശ്‌നം. അത്തരം സ്ഥലത്ത് ഗേറ്റ് വയ്‌ക്കുന്നത് ചിന്തിക്കാന്‍ പോലും വയ്യ. പത്തനംതിട്ടക്കാരായ ദീപക്കും ഗണേശും അതിനു പരിഹാരം കണ്ടെത്തിയത് ഗേറ്റിന്റെ പില്ലറിനുള്ളിലേക്ക് മടക്കി ഒതുക്കാവുന്ന ഗേറ്റ് രൂപകല്‍പന ചെയ്താണ്. ജപ്പാന്‍കാരുപയോഗിക്കുന്ന മടക്ക് വിശറിമാതിരി ഒരു സാധനം. ഗേറ്റ് ഉറപ്പിച്ചിരിക്കുന്ന പില്ലറിന്റെ ഉള്ളിലേക്ക് 90 ഡിഗ്രിയില്‍ മടങ്ങി ഒതുങ്ങുന്ന ഗേറ്റ് നഗരത്തിലെ സ്ഥലമില്ലായ്‌മക്ക് ഒന്നാന്തരം പരിഹാരമാണ്.

ഗവേഷണ പ്രോജക്ടുകളുടെ കൂട്ടത്തിലുമുണ്ട് മികവുതെളിയിച്ച കുട്ടികള്‍. കട്ടപ്പനക്കാരായ മാരിയറ്റും ആര്‍മലും പിരീക്ഷിച്ചറിഞ്ഞത് സൗരോര്‍ജ സംഭരണത്തിലെ പോരായ്‌മകള്‍, പലരും വീടിനുമുകളില്‍ സോളാര്‍ പാനല്‍ വയ്‌ക്കുമെങ്കിലും പരമാവധി വെയില്‍കിട്ടുംവിധം സ്ഥാപിക്കാന്‍ ശ്രദ്ധിക്കാറില്ല. സ്ഥാപിക്കാനറിയില്ലെന്നതാവും കൂടുതല്‍ ശരി. ഭൂമിയുടെ കിടപ്പും സൂര്യന്റെ സ്ഥാനവും അനുസരിച്ച് പുനഃക്രമീകരിക്കുന്നപക്ഷം പരമാവധി സൗരോര്‍ജശേഖരണം ഉറപ്പാക്കാം. അക്കാര്യത്തില്‍ പ്രോജക്ട് എഴുതുക മാത്രമല്ല അവര്‍ ചെയ്തത്. അപ്രകാരം പാനല്‍ ക്രമീകരിച്ച് പ്രയോജനം പ്രായോഗികമായി കാണിച്ചുകൊടുക്കുകയും ചെയ്തു.

ഇതുപോലെ എത്രയേറെ കുട്ടികളാണ് തങ്ങളുടെ കഴിവുകളുമായി ശാസ്തമേളയില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്. എഞ്ചിനീയറിംഗ്, ഫിസിക്‌സ്, കെമിസ്ട്രി, ജീവശാസ്ത്രം, സസ്യശാസ്ത്രം, കാര്‍ഷിക സാങ്കേതികവിദ്യ എന്നീ വിഭാഗങ്ങളിലൊക്കെപ്പെടുന്ന അവരുടെ മികവുകളുടെ വൈപുല്യവും വൈവിധ്യവും നമ്മെ അത്ഭുതപ്പെടുത്തും. പക്ഷേ, ഈ അറിവുകളും അറിവുകളുടെ ഉടയോരും പിന്നെ എവിടെപ്പോയ് മറയുന്നുവെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല, ആരുമതൊട്ടനേ്വഷിക്കാറുമില്ല. നമ്മുടെ എന്‍ജിനീയറിങ് കോളേജുകളുടേയും കഥ മറിച്ചല്ല. പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി എത്ര അത്ഭുതകരമായ കണ്ടുപിടിത്തങ്ങള്‍ക്കാണ് ഭാവനാശാലികളായ കുട്ടികള്‍ ഓരോവര്‍ഷവും രൂപം നല്‍കുന്നത്. ചെലവുകുറഞ്ഞ കറവ യന്ത്രം, വിവിധ കൃഷിപ്പണികള്‍ ചെയ്യുന്ന ഉഴവുയന്ത്രം, അന്ധര്‍ക്കുമാര്‍ഗ നിര്‍ദേശം നല്‍കുന്ന യന്ത്രത്തൊപ്പി, മരംകയറുന്ന യന്ത്രം, കൈയക്ഷരംകൊണ്ടു കള്ളനെ പിടിക്കുന്ന സോഫ്റ്റ്‌വെയര്‍, എന്നിങ്ങനെ. ചിലതൊക്കെ നാം പത്രത്തിലും കാണാറുണ്ട്.

ഇതുപോലെതന്നെയാണ് വര്‍ഷാവര്‍ഷം നടത്തുന്ന ഗ്രാമീണ ഗവേഷകരുടെ സംഗമവും. അടിസ്ഥാനയോഗ്യതപോലുമില്ലെങ്കിലും മിടുമിടുക്കന്മാരായ ഒരുപിടി ഗ്രാമീണര്‍ അത്തരം മേളകള്‍ക്കെത്തും. ഗ്രാമീണജീവിതവും കൃഷിയും സുഖകരമാക്കാന്‍ പറ്റുന്ന ഒരുപിടി കണ്ടുപിടുത്തങ്ങളുമായിട്ടാവും അവരുടെ വരവ്. ചിലവില്ലാത്ത, സങ്കീര്‍ണ്ണതയില്ലാത്ത, ആര്‍ക്കും പ്രയോഗിക്കാവുന്ന ഒരുകൂട്ടം ലഘുയന്ത്രങ്ങള്‍, കരികൊണ്ടുള്ള ഒന്നാംക്ലാസ് ഇന്ധനം, തെങ്ങില്‍ കയറാനുള്ള ചലിക്കും ചവിട്ടുപടികള്‍, കാട്ടുമൃഗത്തെ തുരത്താനുള്ള ശബ്ദയന്ത്രം, തേങ്ങചുരണ്ടാനുള്ള ലഘുയന്ത്രം, പുത്തന്‍ സസ്യയിനങ്ങള്‍ എന്നിങ്ങനെ എത്രയോ കണ്ടുപിടിത്തങ്ങള്‍. പക്ഷേ സംഗമം കഴിഞ്ഞാല്‍ അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ആരും തിരക്കാറില്ല.

സ്ഥിതി ഇതാണെങ്കില്‍ ഇവിടെയെങ്ങനെയാണ് എഡിസന് പിന്‍ഗാമികള്‍ ജനിക്കുക. ശാസ്ത്രംകൊണ്ടും സാങ്കേതിക വിദ്യകൊണ്ടും സമൂഹപുരോഗതി സംഭവിക്കുക. അതൊക്കെ അനേ്വഷിക്കാന്‍ ആര്‍ക്കെങ്കിലും സമയമുണ്ടാകുമോ? ഉണ്ടെങ്കില്‍ത്തന്നെ അതിനു തുനിയാന്‍ താല്‍പര്യമുണ്ടാകുമോ? സിഗരറ്റുവലിക്കെതിരായ സിനിമാ പരസ്യത്തില്‍ പറയുന്ന വാചകം ഒരു തിരുത്തോടെ നമുക്കും ആവര്‍ത്തിക്കാം- ഈ രാജ്യത്തിന് ഇതെന്തു സംഭവിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.