Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

എഡിസന്റെ പിന്‍ഗാമികള്‍ എവിടെ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 06:46 pm IST
in Varadyam

പുസ്തകം വാങ്ങാന്‍ പണമില്ല. ഫീസുകൊടുക്കാന്‍ മാര്‍ഗമില്ല. നിത്യചെലവ് കഴിക്കാന്‍ ഒടുവില്‍ പത്രക്കച്ചവടം ആശ്രയം. അതിന് കിട്ടിയത് ലോക്കല്‍ തീവണ്ടിയുടെ ഒഴിഞ്ഞ ബോഗിയും. പക്ഷേ കിട്ടിയസ്ഥലത്ത് കച്ചവടത്തിനൊപ്പം പഠനവും പരീക്ഷണവും തുടങ്ങി ആ കൊച്ചുമിടുക്കന്‍. പക്ഷേ പരീക്ഷണത്തിനിടെ ചെറിയൊരു തീപിടുത്തമുണ്ടായത് പാവം പയ്യന്റെ കഷ്ടകാലം.

പാഞ്ഞെത്തിയ ഗാര്‍ഡ് മുഖത്തേല്‍പിച്ച പ്രഹരത്താല്‍ അവന്റെ ഒരു ചെവിയുടെ കേള്‍വി കുറഞ്ഞു. പണിയും പത്രക്കച്ചവടവും അതോടെ തീര്‍ന്നു. പക്ഷേ പട്ടിണിക്കോ പരിവട്ടത്തിനോ ആ പയ്യന്റെ ശാസ്ത്ര കൗതുകം തടുത്തുനിര്‍ത്തുവാനായില്ല. അവന്‍ വളര്‍ന്നു. കണ്ടുപിടിത്തങ്ങളുടെ രാജാവായി. ആകെ ആയിരത്തില്‍പരം കണ്ടുപിടിത്തങ്ങള്‍, നൂറുകണക്കിന് ഒന്നാംക്ലാസ് പേറ്റന്റുകള്‍. വൈദ്യുത ബള്‍ബും ഗ്രാമഫോണുമൊക്കെ അക്കൂട്ടത്തില്‍വരും. അങ്ങനെ അയാള്‍ മനുഷ്യജീവിതം മാറ്റിമറിച്ചു. ആ ബാലന്റെ പേര് തോമസ് ആല്‍വാ എഡിസന്‍. നമുക്ക ്മാതൃകയാവേണ്ട മഹാശാസ്ത്രജ്ഞന്‍.

നമ്മുടെ നാട്ടിലുമുണ്ട് നൂറുകണക്കിനു കുരുന്നു ശാസ്ത്രജ്ഞര്‍. എഡിസനെ പോലെ മിടുമിടുക്കര്‍. അവരുടെ ചിന്തയിലും മനസ്സിലും ഉരുത്തിരിയുന്നത് നൂറുകണക്കിന് അത്ഭുതങ്ങളാണ്. വെള്ളത്തില്‍ നിന്ന് വൈദ്യുതി, വെടിമരുന്നു വേണ്ടാത്ത കതിനകള്‍, പ്ലാസ്റ്റിക്കിനെ ദ്രവിപ്പിക്കുന്ന നാടന്‍ സംയുക്തങ്ങള്‍, വെള്ളംകൊണ്ട് ഓടുന്ന കാറുകള്‍, കൊതുകു ലാര്‍വകളെ മുച്ചൂടും നശിപ്പിക്കുന്ന ജലപ്പിശാചുകള്‍, വെള്ളത്തില്‍ ഓടുന്ന ബൈക്കുകള്‍ എന്നിങ്ങനെ അവയുടെ പട്ടിക നീളുന്നു.

ഇത്തവണ സംസ്ഥാന ശാസ്ത്ര മേളയിലെ മികച്ച ഭാവനാത്മകമായ കണ്ടുപിടുത്തത്തിനുള്ള പുരസ്‌കാരം നേടിയത് എലിശല്യം ഒതുക്കുന്ന ഒരു സൂത്രത്തിനാണ്. പാലക്കാട്ടുകാരായ അശ്വിന്‍, മുഹമ്മദ് എന്നിവരാണ് എലിസൂത്രം കൊണ്ടുവന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും പെയിന്റുപാട്ടകളും തടിക്കഷണങ്ങളുമൊക്കെയാണ് ആധുനിക എലിക്കെണി തയ്യാറാക്കാനാവശ്യമായ അവരുടെ വിഭവങ്ങള്‍; മണ്‍പാത്രങ്ങളും വേണം. രാജ്യത്തെ കൃഷിമേഖല നേരിടുന്ന പ്രധാന പ്രശ്‌നമായ എലി ശല്യം പണച്ചിലവില്ലാതെ ഒഴിവാക്കുന്നതിനാണ് ബാലശാസ്ത്രജ്ഞര്‍ ഈ ലളിതമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നത്.

നഗരങ്ങളില്‍ വീടുവയ്‌ക്കാന്‍പോലും സ്ഥലമില്ലെന്നത് വലിയ പ്രശ്‌നം. അത്തരം സ്ഥലത്ത് ഗേറ്റ് വയ്‌ക്കുന്നത് ചിന്തിക്കാന്‍ പോലും വയ്യ. പത്തനംതിട്ടക്കാരായ ദീപക്കും ഗണേശും അതിനു പരിഹാരം കണ്ടെത്തിയത് ഗേറ്റിന്റെ പില്ലറിനുള്ളിലേക്ക് മടക്കി ഒതുക്കാവുന്ന ഗേറ്റ് രൂപകല്‍പന ചെയ്താണ്. ജപ്പാന്‍കാരുപയോഗിക്കുന്ന മടക്ക് വിശറിമാതിരി ഒരു സാധനം. ഗേറ്റ് ഉറപ്പിച്ചിരിക്കുന്ന പില്ലറിന്റെ ഉള്ളിലേക്ക് 90 ഡിഗ്രിയില്‍ മടങ്ങി ഒതുങ്ങുന്ന ഗേറ്റ് നഗരത്തിലെ സ്ഥലമില്ലായ്‌മക്ക് ഒന്നാന്തരം പരിഹാരമാണ്.

ഗവേഷണ പ്രോജക്ടുകളുടെ കൂട്ടത്തിലുമുണ്ട് മികവുതെളിയിച്ച കുട്ടികള്‍. കട്ടപ്പനക്കാരായ മാരിയറ്റും ആര്‍മലും പിരീക്ഷിച്ചറിഞ്ഞത് സൗരോര്‍ജ സംഭരണത്തിലെ പോരായ്‌മകള്‍, പലരും വീടിനുമുകളില്‍ സോളാര്‍ പാനല്‍ വയ്‌ക്കുമെങ്കിലും പരമാവധി വെയില്‍കിട്ടുംവിധം സ്ഥാപിക്കാന്‍ ശ്രദ്ധിക്കാറില്ല. സ്ഥാപിക്കാനറിയില്ലെന്നതാവും കൂടുതല്‍ ശരി. ഭൂമിയുടെ കിടപ്പും സൂര്യന്റെ സ്ഥാനവും അനുസരിച്ച് പുനഃക്രമീകരിക്കുന്നപക്ഷം പരമാവധി സൗരോര്‍ജശേഖരണം ഉറപ്പാക്കാം. അക്കാര്യത്തില്‍ പ്രോജക്ട് എഴുതുക മാത്രമല്ല അവര്‍ ചെയ്തത്. അപ്രകാരം പാനല്‍ ക്രമീകരിച്ച് പ്രയോജനം പ്രായോഗികമായി കാണിച്ചുകൊടുക്കുകയും ചെയ്തു.

ഇതുപോലെ എത്രയേറെ കുട്ടികളാണ് തങ്ങളുടെ കഴിവുകളുമായി ശാസ്തമേളയില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്. എഞ്ചിനീയറിംഗ്, ഫിസിക്‌സ്, കെമിസ്ട്രി, ജീവശാസ്ത്രം, സസ്യശാസ്ത്രം, കാര്‍ഷിക സാങ്കേതികവിദ്യ എന്നീ വിഭാഗങ്ങളിലൊക്കെപ്പെടുന്ന അവരുടെ മികവുകളുടെ വൈപുല്യവും വൈവിധ്യവും നമ്മെ അത്ഭുതപ്പെടുത്തും. പക്ഷേ, ഈ അറിവുകളും അറിവുകളുടെ ഉടയോരും പിന്നെ എവിടെപ്പോയ് മറയുന്നുവെന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല, ആരുമതൊട്ടനേ്വഷിക്കാറുമില്ല. നമ്മുടെ എന്‍ജിനീയറിങ് കോളേജുകളുടേയും കഥ മറിച്ചല്ല. പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി എത്ര അത്ഭുതകരമായ കണ്ടുപിടിത്തങ്ങള്‍ക്കാണ് ഭാവനാശാലികളായ കുട്ടികള്‍ ഓരോവര്‍ഷവും രൂപം നല്‍കുന്നത്. ചെലവുകുറഞ്ഞ കറവ യന്ത്രം, വിവിധ കൃഷിപ്പണികള്‍ ചെയ്യുന്ന ഉഴവുയന്ത്രം, അന്ധര്‍ക്കുമാര്‍ഗ നിര്‍ദേശം നല്‍കുന്ന യന്ത്രത്തൊപ്പി, മരംകയറുന്ന യന്ത്രം, കൈയക്ഷരംകൊണ്ടു കള്ളനെ പിടിക്കുന്ന സോഫ്റ്റ്‌വെയര്‍, എന്നിങ്ങനെ. ചിലതൊക്കെ നാം പത്രത്തിലും കാണാറുണ്ട്.

ഇതുപോലെതന്നെയാണ് വര്‍ഷാവര്‍ഷം നടത്തുന്ന ഗ്രാമീണ ഗവേഷകരുടെ സംഗമവും. അടിസ്ഥാനയോഗ്യതപോലുമില്ലെങ്കിലും മിടുമിടുക്കന്മാരായ ഒരുപിടി ഗ്രാമീണര്‍ അത്തരം മേളകള്‍ക്കെത്തും. ഗ്രാമീണജീവിതവും കൃഷിയും സുഖകരമാക്കാന്‍ പറ്റുന്ന ഒരുപിടി കണ്ടുപിടുത്തങ്ങളുമായിട്ടാവും അവരുടെ വരവ്. ചിലവില്ലാത്ത, സങ്കീര്‍ണ്ണതയില്ലാത്ത, ആര്‍ക്കും പ്രയോഗിക്കാവുന്ന ഒരുകൂട്ടം ലഘുയന്ത്രങ്ങള്‍, കരികൊണ്ടുള്ള ഒന്നാംക്ലാസ് ഇന്ധനം, തെങ്ങില്‍ കയറാനുള്ള ചലിക്കും ചവിട്ടുപടികള്‍, കാട്ടുമൃഗത്തെ തുരത്താനുള്ള ശബ്ദയന്ത്രം, തേങ്ങചുരണ്ടാനുള്ള ലഘുയന്ത്രം, പുത്തന്‍ സസ്യയിനങ്ങള്‍ എന്നിങ്ങനെ എത്രയോ കണ്ടുപിടിത്തങ്ങള്‍. പക്ഷേ സംഗമം കഴിഞ്ഞാല്‍ അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ആരും തിരക്കാറില്ല.

സ്ഥിതി ഇതാണെങ്കില്‍ ഇവിടെയെങ്ങനെയാണ് എഡിസന് പിന്‍ഗാമികള്‍ ജനിക്കുക. ശാസ്ത്രംകൊണ്ടും സാങ്കേതിക വിദ്യകൊണ്ടും സമൂഹപുരോഗതി സംഭവിക്കുക. അതൊക്കെ അനേ്വഷിക്കാന്‍ ആര്‍ക്കെങ്കിലും സമയമുണ്ടാകുമോ? ഉണ്ടെങ്കില്‍ത്തന്നെ അതിനു തുനിയാന്‍ താല്‍പര്യമുണ്ടാകുമോ? സിഗരറ്റുവലിക്കെതിരായ സിനിമാ പരസ്യത്തില്‍ പറയുന്ന വാചകം ഒരു തിരുത്തോടെ നമുക്കും ആവര്‍ത്തിക്കാം- ഈ രാജ്യത്തിന് ഇതെന്തു സംഭവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.