Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വിവേക മാര്‍ഗത്തിലൂടെ ഈ ആനന്ദ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 05:07 pm IST
inVaradyam

വഴിയും മാര്‍ഗ്ഗവും ഒന്നല്ല; വഴി സഞ്ചരിക്കാനും മാര്‍ഗ്ഗം സ്വീകരിക്കാനുമാണ്. സഞ്ചാരം മുന്നോട്ടു പോകാനും മാര്‍ഗ്ഗം പുരോഗതിക്കും ഉള്ളതാണ്. ശരിയായ മാര്‍ഗ്ഗം, നേര്‍സഞ്ചാരത്തിന് വഴിയാകും.

നേര്‍വഴിപോയ മഹത്തുക്കളുടെ മാര്‍ഗ്ഗം സ്വീകരിച്ചാല്‍, അവരുടെ ലക്ഷ്യങ്ങള്‍ക്ക് തുടര്‍ച്ചയാകുമെന്നാണല്ലോ അനുഭവം. പക്ഷേ, അവരുടെ മാര്‍ഗ്ഗമോ വഴിയോ പോലും തുടരുന്നവര്‍ കുറവെന്നതാണ് ഇന്നിന്റെ ദുര്‍ഗ്ഗതി.വഴി പിന്തുടരുകയാണ് ആദ്യപടിയെന്ന വിശ്വാസത്തിലാണ് സ്വാമി വിവേകാനന്ദന്റെ കേരളയാത്രാ വഴിയിലൂടെ ഇദ്ദേഹം സഞ്ചരിക്കുന്നത്. ‘വിവേകാനന്ദ സ്മൃതി സന്ദേശയാത്ര’ എന്ന പേരില്‍ അഞ്ചുവര്‍ഷമായി യാത്ര തുടരുന്നു, 2017 ലേത് ആറാമത്തേത്. രാജീവ് ഇരിങ്ങാലക്കുടയാണ് യാത്രികന്‍.

സ്വാമി വിവേകാനന്ദന്‍ ഭാരതപര്യടനത്തിനിടെ 1872 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 24 വരെയാണ് കേരളത്തിലുണ്ടായിരുന്നത്. പാലക്കാട് മുതല്‍ കന്യാകുമാരിവരെ യാത്രചെയ്തു; കഷ്ടിച്ച് ഒരു മാസം, ഇന്നത്തെ കേരളത്തിന്റെ പകുതി പ്രദേശം. അതിനകം കേരളത്തെക്കുറിച്ച് എല്ലാമറിഞ്ഞു; ശക്തിയും ദൗര്‍ബല്യവും, നേട്ടവും കോട്ടവും. പോരായ്‌മകള്‍ക്ക് പരിഹാരങ്ങളും കണ്ടു. ‘ഭ്രാന്താലയ’മെന്ന് മുദ്രകുത്തി തള്ളിക്കളഞ്ഞില്ല, പകരം ഭ്രാന്തുമാറ്റാന്‍ ചികിത്സയും നടത്തി. അതുകൊണ്ടാണല്ലോ, ബാരിസ്റ്റര്‍ ജി. പരമേശ്വരന്‍ പിള്ള, തിരുവിതാംകൂറിലെ അവര്‍ണ്ണ ജനതയുടെ അവശതകള്‍ക്ക് പരിഹാരം തേടി ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സഹായത്തിനു പോയപ്പോള്‍, സ്വാമി വിവേകാനന്ദന്‍ ശുപാര്‍ശക്കത്തു നല്‍കിയത്.

ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളുമായി സമ്പര്‍ക്കമുണ്ടായിരുന്ന ശിഷ്യ സിസ്റ്റര്‍ നിവേദിതയ്‌ക്ക് സ്വാമി കത്തു കൊടുത്തയച്ചു, ”കേരളത്തിലെ തീയ്യ സമൂഹത്തിന്റെ രക്ഷയ്‌ക്ക് വേണ്ടതു ചെയ്യാന്‍ സഹായിക്കണ”മെന്നായിരുന്നു കത്തില്‍. പ്രസംഗത്തില്‍ മാത്രമല്ല, പ്രവൃത്തികൊണ്ടും സ്വാമി കേരളത്തിന്റെ സാമൂഹ്യരംഗത്ത് ഇടപെട്ടതിന്റെ ഉജ്ജ്വല ഉദാഹരണം, 121 വര്‍ഷം മുമ്പാണിതെന്ന് ഓര്‍ക്കണം!!

ഗുരു പരമഹംസരില്‍നിന്നും, ബംഗാളിലെ ഭവതാരിണീ ദേവിയില്‍നിന്നും ലഭിച്ച ഉള്‍ക്കരുത്താണ് കന്യാകുമാരിയിലെ കൂറ്റന്‍ കടല്‍ത്തിരകളെ ഭേദിച്ച് ശ്രീപാദ പാറയില്‍ സ്വാമിയെ എത്തിച്ചത്. അവിടെ ചെയ്ത തപസ്സിന്റെ ശക്തിയാണ് ഏഴാം കടലിനുമക്കരെച്ചെന്ന് വിശ്വമനസ്സ് കീഴടക്കാനുള്ള ആത്മശക്തിയും ആത്മീയോജ്ജ്വലതയും നേടിക്കൊടുത്തത്; ഒരു രാഷ്‌ട്രത്തിനെ ഭവദുരിതത്തില്‍നിന്ന് പരംവൈഭവത്തിലേക്ക് വഴിതിരിച്ചത്. ആ വഴിയും മാര്‍ഗ്ഗവും പിന്തുടരുകയാണ്, അനന്തര തലമുറയുടെ കര്‍ത്തവ്യമെന്നതാണ് വിവേകാനന്ദ സ്മൃതി സന്ദേശയാത്ര ഓര്‍മ്മിപ്പിക്കുന്നത്.

രാജീവ് ഇരിങ്ങാലക്കുട ഒറ്റയ്‌ക്കാണ് ഈ വഴിയില്‍ സഞ്ചാരം തുടങ്ങിയത്. വിവേകാനന്ദ മാര്‍ഗ്ഗത്തിലേക്ക് രാജീവ് തിരിയുന്നതും ഒറ്റയ്‌ക്കായിരുന്നു. റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി, കോളെജ് അദ്ധ്യാപകനായി, അതിനപ്പുറം വിവേകാനന്ദ മാര്‍ഗ്ഗമാണ് സ്വന്തം വഴിയെന്ന് തിരിച്ചറിഞ്ഞ രാജീവിന് സ്വാമിയുടെ സന്ദേശമാണ് കര്‍മ്മ മണ്ഡലം.

സ്വാമി കേരളത്തില്‍ വന്നുവെന്ന വര്‍ത്തമാനങ്ങള്‍ക്ക് ആധികാരികത തേടി, ചരിത്ര വസ്തുതകള്‍ കണ്ടെത്തി, രേഖയാക്കിയത് ഇദ്ദേഹത്തിന്റെ പരിശ്രമമാണ്. കേരളത്തിന്റെ ആദ്ധ്യാത്മിക കേന്ദ്രങ്ങളും പാരമ്പര്യവും തേടിയുള്ള എഴുത്തു സഞ്ചാരം രാജീവിന്റെ വലിയ സംഭാവനയാണ്. വര്‍ഷവും നവംബര്‍ 27 നാണ് വിവേകാനന്ദ സ്മൃതി സന്ദേശയാത്ര തുടങ്ങുന്നത്; 1892 ല്‍ ഈ ദിവസമാണ് ഷൊര്‍ണൂരില്‍ നിന്ന് സ്വാമി കേരള പര്യടനം തുടങ്ങിയത്.

കന്യാകുമാരിവരെയുള്ള യാത്ര ഡിസംബര്‍ 24ന് അവിടെയെത്തി, മൂന്നു ദിവസം ‘ത്രിവേണീ സംഗമം’ എന്ന ശിബിരത്തോടെ സമാപിക്കും. സ്വാമി സഞ്ചരിച്ച, തങ്ങിയ സ്ഥലങ്ങളില്‍ യാത്രചെയ്‌തെത്തും. അവിടവിടെ സമാന മനസ്‌കരുമായി ചേര്‍ന്ന് ചെറുപരിപാടികള്‍ നടത്തും.

സ്വാമി യാത്രചെയ്തത് ഏകനായാണ്. പക്ഷേ, ഇന്ന് ഒറ്റയ്‌ക്ക് നേടാവുന്ന ലക്ഷ്യങ്ങള്‍ക്ക് പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ ഒരു സംഘം ഒപ്പം വേണം. യാത്രയുടെ സങ്കല്‍പ്പം ഉള്‍ക്കൊള്ളുന്ന സംഘടനകള്‍ക്ക് യാത്രയുടെ യഥാര്‍ത്ഥ സന്ദേശം ജനങ്ങളിലെത്തിക്കാനാവും. ഈ പ്രതിവര്‍ഷ സന്ദേശയാത്ര ആചാരം പോലെയാകാതെ ആവേശമായി മാറണമെങ്കില്‍ വലിയൊരു കൂട്ടുചേരല്‍ ഉണ്ടാകണം. അങ്ങനെ ‘ഭ്രാന്താലയ’ത്തെ പുണ്യാലയമാക്കാനുള്ള തീര്‍ത്ഥയാത്രയാക്കി സംരംഭത്തെ മാറ്റാവുന്നതേയുള്ളു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

Kerala

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

Kerala

കേരളം ഭീകരരുടെ സുരക്ഷിത താവളം

Kerala

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

India

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.