കോഴിക്കോട്: വേദാന്ത പ്രചാരണം ചെയ്യുന്ന പണ്ഡിതന്മാര്ക്ക് കൊളത്തൂര്‍ അദ്വൈതാശ്രമം ഏര്‍പ്പെടുത്തിയ വേദാന്തരത്ന പുരസ്കാരം ഋഷികേശ് കൈലാസാശ്രമം മഠാധിപതി മഹാമണ്ഡലേശ്വര്‍ സ്വാമി ദിവ്യാനന്ദ സരസ്വതിക്ക് സമര്‍പ്പിച്ചു. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സ്വാമി ചിദാനന്ദപുരി പുരസ്കാരം നല്കി. സ്വാമി പ്രജ്ഞാനാനന്ദ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഏഴു ദിവസം നീണ്ടു നില്ക്കുന്ന സ്വാമി ചിദാനന്ദപുരിയുടെ ധര്‍മ്മപ്രഭാഷണ പരമ്പര സ്വാമി ദിവ്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. അജ്ഞാനനിദ്രയില്‍ നിന്ന് ഉണരാനാണ് വേദങ്ങള്‍ ഉദ്ഘോഷിക്കുന്നതെന്നും അതിന് സത്സംഗങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന് മാത്രമേ ദുഃഖ നിവൃത്തി നേടാനുള്ള ഉപായമുള്ളു. ശാസ്ത്ര ശ്രവണമാണ് ആത്യന്തിക ദുഃഖ നിവൃത്തിയിലേക്കും പരമാത്മാ സാക്ഷാത്കാരം നേടാനും ഉള്ള മുഖ്യമായ കര്‍മ്മം. ഇതിന് എല്ലാ മനുഷ്യനും അധികാരമുണ്ട്, അദ്ദേഹം പറഞ്ഞു. പ്രവ്രാജിക മാതൃകാപ്രാണ, സ്വാമി പ്രശാന്താനന്ദ സരസ്വതി, സ്വാമി വിശ്വരൂപാനന്ദ സരസ്വതി, സ്വാമി വിനിശ്ചലാനന്ദ, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മചാരി മുകുന്ദചൈതന്യ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ചിദാനന്ദപുരി ആമുഖ ഭാഷണം നടത്തി. സ്വാമിനി ശിവാനന്ദപുരി സ്വാഗതവും, എം.കെ. രജീന്ദ്രനാഥ് നന്ദിയും പറഞ്ഞു. പ്രഭാഷണ പരമ്പര 18ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: