കൊച്ചി: സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവന് ഡിജിപി എ. ഹേമചന്ദ്രന് സോളാര്‍ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം.— കമ്മീഷനെ കുറ്റപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ജസ്റ്റിസ് ജി ശിവരാജനെ ചൊടിപ്പിച്ചത്. ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‍കിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്നും കമ്മീഷന് ചോദിച്ചു.
കമ്മീഷന് കുറ്റവിചാരണ നടത്തുകയാണ് ,അന്വേഷണ വിഷയത്തിന്റെ പരിധി വിടുന്നു. കേസ് ഡയറികള്‍ ദീര്‍ഘകാലം കൈവശംവച്ച് പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിചാരണ ചെയ്യുന്നു. സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചാണ് കമീഷന് അന്വേഷിക്കേണ്ടത്. ഹേമചന്ദ്രന് സത്യവാങ്മൂലത്തില്‍ ഉന്നയിച്ചു
കുറ്റവാളികളെ സഹായിക്കാന്‍ ഉന്നതര്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്ന് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത് ഇപ്പോള്‍ മനസിലാക്കുന്നുവെന്ന് ഹേമചന്ദ്രന് പറഞ്ഞു.
സാക്ഷി മൊഴി നല്കുമ്പോള് പലരും സത്യവാങ്മൂലം നല്‍കാറുണ്ട്. എന്നാല്‍ ഇത് അങ്ങനെയല്ല. ഇത് കമ്മീഷനെ കുറ്റപ്പെടുത്തുന്നതും അധികാരത്തെ ചോദ്യംചെയ്യുന്നതുമാണെ്. ഇത്തരത്തിലൊരു സത്യവാങ് മൂലം നല്‍കിയത് മോശമാണെന്നും കമീഷന് അ‘ിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: