ആലപ്പുഴ: റേഷന്‍ പ്രതിസന്ധിക്കിടെ ഒരുലക്ഷം മെട്രിക് ടണ്‍ അരി റേഷന്‍ മാഫിയാ സംഘം മറിച്ചുവിറ്റതായി ആക്ഷേപം. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ റേഷന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു നല്കിയ 2,37,580 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ ഒരുലക്ഷത്തിലധികം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കരിഞ്ചന്തയില്‍ മറിച്ചുവിറ്റതായി ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ കുറ്റപ്പെടുത്തി. 240 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാസപ്പടി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന് എതിരെ പോലും നടപടി സ്വീകരിച്ചിട്ടില്ല. കേന്ദ്രം നല്കിയ അരി കൃത്യസമയത്ത് വിതരണം ചെയ്യുന്നതില്‍ പരാജയപ്പെട്ട ഇടതുസര്‍ക്കാര്‍ റേഷന്‍ പ്രശ്നത്തില്‍ സമരം ചെയ്യുന്നത് പ്രഹസനമാണ്. തങ്ങള്‍ ഏതു പട്ടികയിലാണ് ഇതുവരെ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് കാര്‍ഡുടമകളെ അറിയിക്കാന്‍പോലും ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
റേഷന്‍ കടകളില്‍ കറന്‍സി രഹിത ഇടപാടിനായി ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ക്ക് മാസ വേതനം നല്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണം. 100കോടി രൂപയുടെ കുടിശിഖ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: