ന്യൂദല്‍ഹി: ഖത്തറില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ വിഷയത്തില്‍ ഇന്ത്യന്‍ സ്ഥാനപതിയോട് വിദേശകാര്യമന്ത്രി സുഷമസ്വരാജ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.
കൊലക്കുറ്റത്തെ തുടര്‍ന്ന് ഖത്തര്‍ സുപ്രീംകോടതി തമിഴ്നാട് സ്വദേശികളായ സുബ്രഹ്മണ്യന്‍ അളഗപ്പ, ചെല്ലദുരൈ പെരുമാള്‍ എന്നിവർക്ക് വധശിക്ഷ വിധിച്ചത്. ഇവരെ രക്ഷപെടുത്തുന്ന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റ് ചെയ്ത ആള്‍ക്ക് നല്‍കിയ മറുപടിയിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ട കാര്യം സുഷമ വ്യക്തമാക്കിയത്.
2012 ല്‍ ഖത്തറിലെ സലാത്തയില്‍ ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്ന സ്വദേശി വൃദ്ധയെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ നിരപരാധികളാണെന്നും നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
















