Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബിജുവും പുലിമുരുകന്റെ ചെരുപ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 05:53 pm IST
in Entertainment

പണം വാരിക്കൂട്ടി, പ്രേക്ഷക മനസുകള്‍ കീഴടക്കി തിയേറ്ററുകള്‍ നിറഞ്ഞ് പുലിമുരുകന്‍ തകര്‍ത്തോടുമ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നു മോഹന്‍ലാലിന്റെ കെട്ടും മട്ടും. ആ വേഷവിധാനത്തില്‍ ആരും ഗൗനിക്കാത്ത ഒരു താരമുണ്ട്, നായകന്റെ ചെരുപ്പ്. പുലിയെ പിടിക്കാന്‍ പോകുന്ന മുരുകന്‍ ധരിച്ച ഈ വ്യത്യസ്ത ചെരുപ്പിന് പുലിമുരുകന്‍ ചെരുപ്പ് എന്ന് പേരും ചാര്‍ത്തി നല്‍കി ആരാധകര്‍.

ഇപ്പോള്‍ അവരെല്ലാം ആ ചെരുപ്പിനു പിന്നാലെയാണ്. അപ്പോഴും, അതിന്റെ സ്രഷ്ടാവ് നിഴലിലൊതുങ്ങുന്നു. ജനശ്രദ്ധ നേടിയ പുലിമുരുകന്‍ ചെരുപ്പിന് പിന്നിലും പരിശ്രമത്തിന്റെ കഥയുണ്ട്. അറിയപ്പെടാത്ത കഥ. എറണാകുളം കാലടി കാഞ്ഞൂര്‍ സ്വദേശി മാളിയേക്കല്‍ ബിജുവിന്റെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കഥ.

എറണാകുളം സൗത്തില്‍ രാമന്‍കുട്ടിയച്ചന്‍ റോഡിലെ സൂരജ് ഷൂ മാര്‍ട്ടിലാണ് പുലിമുരുകന്‍ ചെരുപ്പിന്റെ പിറവി. പൂര്‍ണമായും ലെതറില്‍, കാല്‍പ്പാദം കടന്ന് പുറകിലേക്കൊരു നീളന്‍ സ്ട്രാപ്പോടു കൂടിയാണിത് നിര്‍മിച്ചത്. പുലിമുരുകന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച അരുണ്‍ മനോഹര്‍ വഴിയാണ് ചെരുപ്പ് നിര്‍മ്മിക്കാനുള്ള ദൗത്യം ബിജുവിനെ തേടിയെത്തിയത്. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയ്‌ക്ക് പഴയ മോഡലിലുള്ള വള്ളികളോട് കൂടിയ ചെരിപ്പ് നിര്‍മ്മിക്കണമെന്നായിരുന്നു ആവശ്യം. മോഹന്‍ലാലിന്റെ കാലിന്റെ അളവും നല്‍കി. എന്നാല്‍, ഇവര്‍ നല്‍കിയ മോഡലില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ബിജു ഇത് രൂപകല്‍പ്പന ചെയ്തത്. ബിജുവിന്റെ ഡിസൈന്‍ അണിയറ പ്രവര്‍ത്തകര്‍ക്കു ബോധിച്ചു. അതേപടി ചിത്രത്തില്‍ ഉപയോഗിച്ചു.

മുരുകന്റെ ബാല്യകാലം അഭിനയിച്ച അജാസിനും ചെരുപ്പ് നിര്‍മ്മിച്ചത് ബിജുവാണ്. ആകെ അഞ്ചു ജോഡി നിര്‍മിച്ചു നല്‍കി. ആദ്യത്തേത് ചിത്രത്തിന്റെ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചു. പിന്നീടാണ് സിനിമയ്‌ക്കുള്ള ഓര്‍ഡര്‍ കിട്ടുന്നത്. മോഹന്‍ലാലിന്റേതിന് ഒരാഴ്ചയും അജാസിന്റേതിന് ഒരുദിവസവും വേണ്ടിവന്നു.

പിന്നെയാണ് ബിജുവിന്റെ കഥയിലെ ക്ലൈമാക്സ്. സിനിമയ്‌ക്കൊപ്പം ചെരുപ്പ് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അതിന്റെ ക്രെഡിറ്റ് റൂട്ട് റോയ്സ് എന്ന കമ്പനി കൊണ്ടുപോയി. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ പലര്‍ക്കും അറിയില്ല ഈ ചെരുപ്പിന് പിന്നിലെ കഥ. മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയതു പോലെയായി ബിജുവിന്റെ അവസ്ഥ. ഇതില്‍ വിഷമമുണ്ടെന്ന് ബിജു പറഞ്ഞു. എന്നെങ്കിലും തന്റെ കഷ്ടപ്പാട് പ്രിയ നടന്‍ അറിയുമെന്ന വിശ്വാസവുമുണ്ട് ഇദ്ദേഹത്തിന്.

ആദ്യമായല്ല ബിജു സിനിമാക്കാര്‍ക്കു വേണ്ടി ചെരുപ്പ് നിര്‍മിക്കുന്നത്. ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ആദ്യം. ഇതില്‍ ദിലീപ് ഉപയോഗിക്കുന്ന പഴയ മോഡല്‍ ചെരുപ്പാണ് ബിജു പണിതത്. ചെന്നൈയില്‍ നിന്ന് ലെതര്‍ കൊണ്ടുവന്നാണ് നിര്‍മാണം.

പതിമൂന്നാം വയസില്‍ തുടങ്ങിയതാണ് ബിജു ചെരുപ്പ് നിര്‍മാണം. രണ്ടു വര്‍ഷമായി സൂരജ് ഷൂ മാര്‍ട്ടിലുണ്ട്. സീനയാണ് ബിജുവിന്റെ ഭാര്യ. സിബിനും എബിനുമാണ് മക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

Kerala

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

പുതിയ വാര്‍ത്തകള്‍

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.