Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പൈതലാം യേശുവേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 05:30 pm IST
in Varadyam

ഇന്ന് ഒരു ക്രിസ്തുമസ് ഞായര്‍ ആയിരുന്നു. നഗരത്തില്‍ വിവിധ ക്രിസ്തീയ സഭകളും സംഘടനകളും സംഘടിപ്പിച്ച ക്രിസ്തുമസ് കാരള്‍ സര്‍വീസില്‍ മുഖ്യസന്ദേശം നല്‍കുവാന്‍ പോവുകയായിരുന്നു ഞാന്‍. തീവണ്ടിയിലായിരുന്നു യാത്ര. നട്ടുച്ച നേരം വെയിലിന്റെ അസഹ്യമായ ചൂടും യാത്രയുടെ ക്ഷീണവും മൂലം ഉറങ്ങിപ്പോയതറിഞ്ഞില്ല. കര്‍ണാനന്ദകരമായ ഒരു ക്രിസ്തുമസ് ഗാനമാണ് ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്. തീവണ്ടി ഒരു സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

പൈതലാം യേശുവേ

ഉമ്മവച്ചുമ്മവച്ചുണര്‍ത്തിയ

ആട്ടിടയര്‍…ഉന്നതരേ

നിങ്ങള്‍ തന്‍ ഹൃത്തില്‍

യേശുനാഥന്‍ പിറന്നു

പിന്നണി ഗായിക കെ.എസ്. ചിത്ര പാടിയ ഗാനം. ഏതോ മാലാഖ ഭൂമിയില്‍ വന്നു പാടുന്നതുപോലെ. അത്ര മധുരമായ സ്വരം. ആകാക്ഷയോടെ മുന്നിലേക്ക് നോക്കി. അത്ഭുതം കൊണ്ട് കണ്ണുകള്‍ വിടര്‍ന്നു.

പത്തോ പന്ത്രണ്ടോ മാത്രം വയസ് വരുന്ന പെണ്‍കുട്ടി. വലതുകാലിന് അല്‍പം മുടന്തുണ്ട്. കീറിപ്പറിഞ്ഞ പാവാടയും ബ്ലൗസുമാണ് വേഷം. തലമുടി എണ്ണമയം കണ്ടിട്ട് മാസങ്ങളായി എന്നുതോന്നും. ചെമ്പിച്ച നിറത്തില്‍ അത് അലസമായി പിന്നിയിട്ടിരിക്കുന്നു. തോളില്‍ തൂക്കിയിട്ടിരിക്കുന്ന ഹാര്‍മോണിയം താളത്തില്‍ ഉപയോഗിച്ചാണ് അവള്‍ പാടുന്നത്. കറുത്ത് തിളങ്ങുന്ന കണ്ണുകളും പ്രസന്നമായ മുഖഭാവവും മൂലം അവള്‍ ആരുടേയും സ്‌നേഹം പിടിച്ചുപറ്റും. ഞാന്‍ മറ്റുയാത്രക്കാരുടെ മുഖത്തേക്ക് നോക്കി. സ്‌നേഹവും സഹതാപവുമാണ് എല്ലാ മുഖങ്ങളിലും. ഒരു ഇളയ സഹോദരിയോട്, അല്ലെങ്കില്‍ കൊച്ചുമകളോടുള്ളതുപോലെ നിഷ്‌കളങ്കമായ സ്‌നേഹം.

അവള്‍ പിന്നെയും പാടുകയാണ്. തമിഴ് ഛായ കലര്‍ന്ന പ്രത്യേകമായ മലയാളത്തില്‍. എല്ലാവരും അത്ഭുതപ്പെട്ടു. ഈ പെണ്‍കുട്ടിക്ക് എങ്ങനെ ഇത്ര സ്വരമാധുരി? പാട്ടുകഴിഞ്ഞപ്പോള്‍ പുഞ്ചിരിക്കുന്ന മുഖഭാവത്തോടുകൂടി അവള്‍ ഓരോരുത്തരേയും സമീപിച്ചു. നാണയത്തുട്ടുകള്‍ കൊണ്ട് ആ ഇളം കൈകള്‍ നിറഞ്ഞുകവിഞ്ഞു. എല്ലാവര്‍ക്കും നന്ദി പറഞ്ഞവള്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ മധ്യവയസ്‌കനായ ഒരാളും ഭാര്യയും ആ കുട്ടിയെ വിളിച്ച് പേരു ചോദിച്ചു.

‘മുത്തുലക്ഷ്മി’- അവള്‍ പറഞ്ഞു. ആ സ്ത്രീ ചോദിച്ചു. മോള്‍ ഞങ്ങളുടെ കൂടെ പോരുന്നോ? മോളെ ഞങ്ങള്‍ പഠിപ്പിക്കാം. ഞങ്ങളുടെ മക്കളുടെ കൂടെ നിനക്കും വളരാം.

ആ മുഖം പെട്ടന്നു മ്ലാനമായി. പെയ്യാറായ മേഘം പോലെ കറുത്തു. കണ്ണുകള്‍ സജലങ്ങളായി. യാത്രക്കാരെല്ലാം ശ്രദ്ധിച്ചിരിക്കെ അവള്‍ പറഞ്ഞു. ‘ഞാന്‍ വരുന്നില്ലമ്മേ. എനിക്കു രോഗിയായ അച്ഛനും അമ്മയും അനുജന്മാരുമുണ്ട്. ഞാന്‍ പാട്ടുപാടിയാണ് ഞങ്ങള്‍ കഴിയുന്നത്. ഞാന്‍ വന്നാല്‍ അവരെല്ലാം പട്ടിണിയാകും’. ആ പിഞ്ചുമുഖത്തെ ദൈന്യത കണ്ട യാത്രക്കാരുടെ മനസ്സ് നീറി. വേദനാജനകമായ ഒരവസ്ഥ എല്ലാവര്‍ക്കും അനുഭവപ്പെട്ടു. അല്‍പ നേരത്തിനുള്ളില്‍ മറ്റൊരു തീവണ്ടി സ്റ്റേഷനില്‍ വന്നു നിന്നു. വേഗം തന്നെ അവള്‍ ആ തീവണ്ടിയില്‍ കയറി.

എത്ര പിഞ്ചുകുട്ടികള്‍ നമ്മുടെ ചുറ്റിലും വേദനയനുഭവിച്ചും കഷ്ടപ്പെട്ടും ജീവിക്കുന്നു. ആരേയും കുറിച്ചും പരാതിയും പരിഭവവും അവര്‍ക്കില്ല. എത്രയോ കുഞ്ഞുങ്ങള്‍ അടിമകളെപ്പോലെ ഫാക്ടറികളിലും ഹോട്ടലുകളിലും സമ്പന്ന ഗൃഹങ്ങളിലും കഠിനാധ്വാനം ചെയ്തുകഴിയുന്നു. അവരോട് പലപ്പോഴും ദയാദാക്ഷിണ്യം കൂടാതെ മൃഗങ്ങളോടെന്ന വണ്ണം നാം പെരുമാറുന്നില്ലെ?. പതിനാല് വയസ്സില്‍ കുറഞ്ഞ പ്രായമുള്ളവരെക്കൊണ്ട് നിര്‍ബന്ധമായി ജോലി ചെയ്യിക്കരുത് എന്ന നിയമം ‘ഏട്ടിലെ പശു പുല്ലു തിന്നുമോ’ എന്നതുപോലെയല്ലെ?.

പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍. അവരെ തടയരുത്. സ്വര്‍ഗരാജ്യം അവരുടെയത്രെ എന്ന യേശുനാഥന്റെ ആഹ്വാനം ഈ ക്രിസ്മസ് വേളയില്‍ നാം കാറ്റില്‍ പറത്തുകയല്ലേ?

തീവണ്ടി പുറപ്പെടാന്‍ തുടങ്ങി. അപ്പോള്‍ മറ്റേ തീവണ്ടിയില്‍ നിന്ന് മുത്തുലക്ഷ്മിയുടെ പാട്ട് ശബ്ദത്തെ ഭേദിച്ച് കാതിലെത്തുന്നുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

Entertainment

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

Kerala

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

Kerala

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

India

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

പുതിയ വാര്‍ത്തകള്‍

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.