ചങ്ങനാശ്ശേരി: ദിശ തെറ്റിയ്ക്കുന്ന ദിശാബോര്‍ഡ് യാത്രക്കാര്‍ക്കാരെ വട്ടംകറക്കുന്നു. തിരക്കേറിയ വാഴൂര്‍ റോഡില്‍ മാമ്മൂട് ജങ്ഷനു സമീപമുള്ള അപകട വളവിലാണ് പൊതുമരാമത്ത് വകുപ്പ് വഴിതെറ്റിക്കുന്ന ദിശാബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കറുകച്ചാല്‍ ഭാഗത്തു നിന്ന് എത്തുന്നവര്‍ക്കാണ് ഏറെയും വഴി തെറ്റുന്നത്.
ചങ്ങനാശ്ശേരി കഴിഞ്ഞ് രണ്ടാമത് തിരുവല്ലയ്ക്കുള്ള ദിശാസൂചികയും പിന്നീട് മല്ലപ്പള്ളിയ്ക്കുള്ള ദിശാസൂചികയുമാണ് ഇടതുഭാഗത്തേയ്ക്ക് ആരോ മാര്‍ക്കിലൂടെ കാണിച്ചിരിക്കുന്നത്. എന്നാല്‍ മാമ്മൂട് ജങ്ഷനില്‍ നിന്നുള്ള ആദ്യ തിരിവ് മല്ലപ്പള്ളിയ്ക്കുളളതാണ് രണ്ടാമത്തെ തിരിവാണ് തിരുവല്ലയ്ക്കുള്ളത്. വഴിയറിയാതെത്തുന്ന തിരുവല്ലയ്ക്കുള്ള യാത്രക്കാര്‍ ആദ്യത്തെ മല്ലപ്പള്ളി റോഡുവഴിയാണ് തിരിയുന്നത്. മല്ലപ്പള്ളിയ്ക്കു പോകണ്ടവര് തിരുവല്ല വഴിയയിലേയ്ക്കും കടക്കുന്നു. രാത്രികാലങ്ങളില്‍ സ്ത്രീകളും കുട്ടികളുമായ് വരുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്.
മാമ്മൂട് ജങ്ഷനില്‍ നിന്നും രണ്ടു കിലോമീറ്ററോളം മുമ്പോട്ടു പോയി പളളിപ്പടിയിലെത്തുമ്പോഴാണ് യാത്രക്കാര്‍ വഴി തെറ്റുന്നത് അറിയുന്നത്. പല വീടുകളും റോഡില്‍ നിന്നും ഉള്ളിലേയ്ക്കു കയറി ഗേറ്റ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ യാത്രക്കാര്‍ വഴി അറിയാതെ കുഴങ്ങുന്നതും പതിവാണ്.
കിഴക്കന്‍ മേഖലയില്‍ നിന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍കോളജിലേക്കും ബിലിവിയേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പോവുന്നവര്‍ മാമ്മൂട്ടിലെത്തിയാണ് എളുപ്പമാര്‍ഗം തിരുവല്ലയ്ക്കു പോകുന്നത്. ഇങ്ങനെ രാത്രികാലങ്ങളിലെത്തുന്നവര്ക്ക് വഴി തെറ്റുന്നത് ദുരിതമായി മാറുന്നു. അടിയന്തിരമായി വഴി തെറ്റിയ്ക്കുന്ന ദിശാ സൂചിക മാറ്റി തല്‍സ്ഥാനത്ത് കൃത്യമായ പുതിയ ദിശാബോര്‍ഡ് സ്ഥാപിക്കണമെന്ന് മാമ്മൂട് പൗരസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: