Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗായത്രി- വിശ്വഹൃദയമന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 07:16 pm IST
in Samskriti

വിശ്വവ്യാപകമായ ഹൃദയം, പ്രപഞ്ചത്തിന്റെ സത്താപരമായ നിലനില്‍പാണ്. സത്തയുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തിനും ശരീരം, മനസ്സ്, പ്രാണന്‍ എന്നീ അവസ്ഥാ വിശേഷങ്ങളും അതീത ഭൗതിക ദൃഷ്ടിയില്‍ സംജാതമായിട്ടുണ്ട്. പ്രപഞ്ചത്തിന്റെ അതീത ഭൗതികമായ വ്യാഹൃതി മനുഷ്യന്റെ സൂക്ഷ്മ പ്രപഞ്ചത്തിലേക്ക് കടക്കുമ്പോള്‍ അത് ഭാഷയില്‍ വ്യാഹൃതിയായി മാറുന്നു. യോഗികള്‍ ഈ വ്യാഹൃതിയെ ധ്യാനസങ്കല്‍പത്തിലൂടെ സ്വാശീകരിച്ച് മാനവന്റെയും ഇതരജീവികളുടെയും ശ്രേയസ്സിനായി സമര്‍പ്പിക്കുന്നു.

ഭൗതികമായ വ്യവസ്ഥിതിയില്‍ പ്രപഞ്ചത്തെ ആവരണംചെയ്തു വര്‍ത്തിക്കുന്ന വ്യാഹൃതിക്ക് ഋഷികള്‍ ഭൂര്‍, ഭുവ, സ്വ എന്ന് നാമകരണം ചെയ്തതിന്റെ സാംഗത്യം ഭൂമി, അന്തരീക്ഷം, സ്വര്‍ഗം എന്നീ വ്യവസ്ഥിതികള്‍ മനുഷ്യശരീരത്തില്‍ അതിന്റെ സൂക്ഷ്മാംശങ്ങളായി സമ്പൂര്‍ണമായും സ്ഥിതിചെയ്യുന്നതുകൊണ്ടാണ്. മന്ത്രം വാക്കിന്റെ സൂക്ഷ്മരൂപമായി പ്രപഞ്ചത്തിലെ സൂക്ഷ്മാകാശത്തില്‍ സ്ഥിതി ചെയ്യുന്നു. മനോ-ബുദ്ധികളുടെ സംയോഗത്താല്‍ വാക്കിനെ സ്വാംശീകരിക്കുന്നതുകൊണ്ടാണ് വാക്കിന്റെ സൂക്ഷ്മാംശത്തെ മന്ത്രം എന്ന് പേരിട്ടത്.

ശരീരം, മനസ്സ്, പ്രാണന്‍ (ബുദ്ധി) എന്ന മൂന്ന് വ്യവഹാരങ്ങള്‍ ഗായത്തില്‍ (ശരീരത്തില്‍) വര്‍ത്തിക്കുകയും സാധനയുടെ പര്യവസനത്തില്‍ സ്വശരീരമുള്‍പ്പെടെ ധ്യാനാവസ്ഥയില്‍ ഉണര്‍ത്തി, ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ‘ഗായത്രീ’ മന്ത്രത്തിന്റെ സഫലീകരണം.

ഗായത്ര്യാസ്തുപരം നാസ്തി-ഗായത്രിയില്‍ക്കവിഞ്ഞ് മന്ത്രങ്ങളില്ല എന്ന് പറയുന്നത്, അത് ഛന്ദോബദ്ധമായി അക്ഷരഗണനാക്രമത്തില്‍ കാലസ്വരൂപമായി നിലനില്‍ക്കുന്നതുമൂലമാണ്. കാലം സര്‍വതിനെയും ഭക്ഷിക്കുന്നു. (കാലോ ജഗത് ഭക്ഷകഃ) അതിനാല്‍ കാലാതിവര്‍ത്തിയായി മനുഷ്യപ്രജ്ഞ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. തപസ്സിന്റെ പരമമായ അവസ്ഥ പ്രാണായാമത്തിന്റെ അത്യന്താവസ്ഥയില്‍ അക്ഷരബ്രഹ്മത്തെ ഉപാസിച്ച് കൈവല്യാനുഭൂതി നേടുന്നതാണ്. ഈ അക്ഷരബ്രഹ്മം ഗായത്രിയുടെ സ്വരസംഭാവനയാണ്. ഈ ജ്ഞാനം പ്രാചീന ഋഷിമാരുടെ ധ്യാനാധിഷ്ഠിതമായ കണ്ടെത്തലാണ്.

പരമശിവന്‍ 96 കോടി ഗായത്രി ജപിച്ചാണ് പരമശിവപദം പൂകിയതെന്ന് ശിവസംഹിതയും പുരാണവും ഉദ്‌ഘോഷിക്കുന്നു. പ്രപഞ്ച സംവിധാനത്തില്‍ സൂക്ഷ്മമന്ത്രമായ ഗായത്രി, ശബ്ദഘോഷമായി 24 അക്ഷരതേജസ്സാല്‍ ഭൗതികമായി പ്രത്യക്ഷപ്പെട്ടത് ജിജ്ഞാസുവായ സാധകന് വേണ്ടിയാണ്. ഇതില്‍മാത്രം ശ്രദ്ധാലുവായ സാധകന്മാര്‍ക്ക് ഇഹലോകത്തില്‍ ആവശ്യങ്ങളെല്ലാം തനിയെ വന്നുചേരുമെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. സര്‍വവേദസാരമായ ഗായത്രിയെ വേദങ്ങള്‍ ഭൂമിയിലേക്ക് കൊണ്ടുവരികയായിരുന്നു. ആത്മലോകത്തില്‍ സ്ഥിരപ്രതിഷ്ഠനായ സോമരാജനെ (ആത്മസത്ത) സാധകന്റെ സഹസ്രാര പത്മത്തിലേക്ക് ആനയിക്കാന്‍ ഗായത്രിയെ ഹംസത്തിന്റെ രൂപത്തില്‍ പ്രചയ, പ്രചച എന്ന ഛന്ദോബദ്ധമായ പ്രാസരൂപത്തില്‍ ഋഷിമാര്‍ ആത്മലോകത്തിലേക്കയച്ചു. ഗായത്രി സോമരാജനെ ഭൂമിയിലേക്ക് കൊണ്ടുവന്നു. പ്രതീകവല്‍ക്കരിച്ച, ഭൗതികാതീതമായ ഒരാഖ്യാനത്തെ ഫലപ്രദമായ രീതിയില്‍ ഋഷിമാര്‍ പ്രാധാന്യത്തെ അവതരിപ്പിക്കുകയാണിവിടെ.

”ഗായതിം വേദതത്ത്വാഗമ സകല

പുരാണേതിഹാസൈക ബീജാം

ജീവബ്രഹ്മൈക്യരൂപാം പ്രണവ

ലിപിമയിം സര്‍മന്ത്രാളിസേവ്യാം”

”മന്ത്രപ്രയോഗങ്ങളിലെയും, പുരാണ ഇതിഹാസങ്ങളിലെയും, വേദതത്വാഗമങ്ങളുടെയും സാരസര്‍വസ്വമാണ് ഗായത്രി, ജീവ-ബ്രഹ്മാനുഭവത്തിന് ഇതിലുപരിയായി യാതൊന്നുമില്ല. സര്‍വമന്ത്രങ്ങളാലും പരിസേവിതമായ ഈ മന്ത്രം പ്രണവാക്ഷരത്താല്‍ പ്രകടിതമാണ്.” ഈ മന്ത്രാര്‍ത്ഥത്തിലൂടെ നാം കടന്നുപോകുമ്പോള്‍ ഭാരതീയരായ നാം ദിവസവും എത്ര കോടിമന്ത്രമാണ് ജപിക്കുന്നതെന്നും ആ ജപത്തിന്റെ ഭൗതികാംശം ഈ ദേശത്തെ രക്ഷിക്കുന്നുവെന്നതും മഹത്തായ സത്യമാണ്.

മന്ത്രത്തില്‍ ‘തത്’ എന്ന പ്രയോഗം സൃഷ്ടാവിന്റെ അസ്തിത്വത്തെ നാമരൂപങ്ങളില്ലാതെ വിശേഷിപ്പിക്കുന്നു. സൃഷ്ടാവ് പുരുഷനോ, സ്ത്രീയോ അല്ല. എന്നാല്‍ അത് രണ്ടും സമന്വയിപ്പിച്ചതുമാണ്, തന്മൂലം ആ സത്തയെ സവിത്, ദേവ എന്നീ പദങ്ങള്‍കൊണ്ട് പുരുഷ/സ്ത്രീപരമായ സൃഷ്ടിയുടെ അത്യാവശ്യകതയെ ചൂണ്ടിക്കാട്ടുന്നു. പ്രകാശവത്തായ ചൈതന്യത്തെ ജിജ്ഞാസു സ്വാംശീകരിക്കുന്നു. തനിക്കും തന്റെ സമൂഹ (യോഗ നഃ)ത്തിനും വേണ്ടി ഈ ജൈവ-ആത്മീയചൈതന്യത്തെ സ്വീകരിക്കുന്നു. എന്റെ വ്യക്തിപരമായ വികാസത്തോടൊപ്പം, സമൂഹത്തിന്റെ വികസനത്തിനും അത് ഉപകരിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു; കാരണം ഗായത്രിയുടെ ഓരോ അക്ഷര ബീജത്തിലും അതിനിഗൂഢമായ രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നതായി ഋഷിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാമന്ത്രസ്യ ചാപസ്യ

സ്ഥാനേ സ്ഥാനേ പദേ പദേ

ഗൂഢോ രഹസ്യ ഗര്‍ഭോ-

നന്തോപദേശ സമുച്ചയ:

അനന്തമായ ഉപദേശ സമുച്ചയങ്ങള്‍ അടങ്ങിയ, ഓരോ പദത്തിലും, നിഗൂഢമായ മന്ത്രരഹസ്യങ്ങള്‍ സാക്ഷാത്കരിച്ചത്, സൃഷ്ടാവ് തന്നെയാണ്. വിശ്വത്തിന്റെ മിത്രം സൃഷ്ടാവായ സവിതാവാണ്. പ്രസവിച്ച അമ്മയെന്നര്‍ത്ഥം. അമ്മയായ സവിതാ ഗായത്രിയായി പരിണമിച്ച് മന്ത്രരൂപമാകുന്നു. ശബ്ദബീജാക്ഷരമായ ഈ ഗായത്രിയെ രാജാവായ വിശ്വാമിത്രനു മുന്‍പും ഋഷികള്‍ സാധന ചെയ്ത് മോക്ഷപദം പ്രാപിച്ചിട്ടുണ്ടെന്ന വസ്തുതയും രേഖപ്പെടുത്തട്ടെ.

2018 ജനുവരി 22 മുതല്‍ 28 വരെ പാലക്കാട് കിണാശ്ശേരിയിലെ യാഗഭൂമിയില്‍ ശ്രീ തഥാതന്റെ ദിവ്യസാന്നിധ്യത്തില്‍ ഗായത്രീ വിശ്വമഹായജ്ഞം നടക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

India

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

Kerala

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.