Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ക്രാന്തദര്‍ശിയായ ചോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 04:41 pm IST
in Varadyam

തമിഴ്‌നാട് മുഖ്യമന്ത്രി അന്തരിച്ചതിനു തൊട്ടടുത്തദിവസം അതേ ആശുപത്രിയില്‍ മറ്റൊരു മരണം നടന്നു. ദീര്‍ഘകാലം ജയലളിതയുടെ ഉപദേഷ്ടാവായിരുന്ന ചോ. രാമസ്വാമിയാണ് ഡിസംബര്‍ ഏഴിന് അന്തരിച്ചത്.

അഭിഭാഷകനും എഡിറ്ററുമായിരുന്ന രാമസ്വാമി നല്ലൊരു ഹാസ്യസാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റും പത്രാധിപരും സര്‍വ്വോപരി പക്വമതിയായൊരു രാഷ്‌ട്രചിന്തകനുമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയത് ‘തുഗ്ലക്ക്’ എന്ന പേരില്‍ 1970-ല്‍ മാസിക തുടങ്ങിയപ്പോഴാണ്.

കോണ്‍ഗ്രസ്സിന്റേയും ഡിഎംകെയുടേയും അഴിമതി നിറഞ്ഞ ദുര്‍ഭരണത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങളും കാര്‍ട്ടൂണുകളും തമിഴ് ജനതയെ കക്ഷിഭേദമന്യേ ആകര്‍ഷിച്ചു. അതിന്റെ പ്രചാരം തമിഴര്‍ എവിടെയൊക്കെയുണ്ടോ അവിടങ്ങളിലെല്ലാം വ്യാപിച്ചു.

തുടര്‍ന്ന് ഒരു രാഷ്‌ട്രീയ നാടകം രചിച്ച് അവതരിപ്പിച്ചത് സാധാരണക്കാരെ ഹഠാദാകര്‍ഷിച്ചു. ‘മുഹമ്മദ് ബിന്‍ തുഗ്ലക്’ എന്നതായിരുന്നു നാടകത്തിന്റെ പേര്. 1969-ല്‍ കോണ്‍ഗ്രസ്സിനെ പിളര്‍ത്തി അധികാരം തന്റെ കൈയില്‍ ഉറപ്പിക്കാനുള്ള ഇന്ദിരാഗാന്ധിയുടെ അടവുകളെ പ്രതീകാത്മകമായി അവതരിപ്പിച്ച പ്രസ്തുത നാടകവും അതിവേഗം ജനപ്രീതി നേടി. (ഈ നാടകം പിന്നീട് സിനിമയാക്കി. പക്ഷേ, അടിയന്തരാവസ്ഥയില്‍ ഈ സിനിമ നിരോധിക്കപ്പെട്ടു.)

ചോ രാമസ്വാമി സ്വതന്ത്ര ചിന്തകനായിരുന്നു. ദേശീയരാഷ്‌ട്രീയകാര്യങ്ങളില്‍ ഭാരതീയജനസംഘം സ്വീകരിച്ച തത്വവും നയവും ‘ചോ’യെ സ്വാധീനിച്ചിരുന്നു. പിന്നീട് ഭാരതീയ ജനതാപാര്‍ട്ടി രൂപമെടുത്തപ്പോഴും ആ അനുഭാവം അനുസ്യൂതം തുടര്‍ന്നു. തമിഴ്‌നാട്ടില്‍ എല്ലാ പാര്‍ട്ടികളും ബി.ജെ.പിയോട് അകലം പാലിച്ചിരുന്നു. എന്നാല്‍ ചോയുടെ പ്രേരണയിലാണ് ബി.ജെ.പി.-എ.ഐ.എഡി.എം.കെ. സഖ്യം രൂപംകൊണ്ടത്.

ക്രാന്തദര്‍ശിയായ രാഷ്‌ട്രചിന്തകനായിരുന്നു ‘ചോ’. 1975 ഫെബ്രുവരി മാസത്തെ തുഗ്ലക്ക് ‘ഒന്നരപക്കനാള്‍’ എന്ന പേരില്‍ വിശേഷാല്‍ പതിപ്പായിരുന്നു. പട്ടാളവേഷത്തില്‍ തോക്കുംപിടിച്ചുനില്‍ക്കുന്ന ഇന്ദിരാഗാന്ധിയുടെ ചിത്രത്തിനു താഴെ, ഇന്ത്യ പട്ടാളഭരണത്തില്‍ ആയി എന്നും, രാഷ്‌ട്രപതിയെ അറസ്റ്റുചെയ്തു തടവിലാക്കി എന്നും സംഘടനകളെ നിരോധിക്കയും പ്രസ്സ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തതായും എഴുതിയിരുന്നു. – യഥാര്‍ത്ഥത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്‌ട്രനേതാക്കളെ ജയിലിലടയ്‌ക്കുന്നതിന് അഞ്ചുമാസംമുമ്പേ ഇങ്ങനെ റിപ്പോര്‍ട്ട് എഴുതാന്‍ ക്രാന്തദര്‍ശിയായ ഒരാള്‍ക്കേ കഴിയുമായിരുന്നുള്ളൂ.

അതായിരുന്നു ‘ചോ’. അദ്ദേഹത്തിന്റെ അനുപമവ്യക്തിത്വം അനുസ്മരണീയം തന്നെ. അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച വിടവ് നികത്താന്‍ തമിഴ്‌നാടിനിയും എത്രകാലം കാത്തിരിക്കണം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.
Business

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

Business

മോട്ടോറോള എഡ്‌ജ്‌ 70 പ്രോ പ്ലസ് ഇന്ത്യയിൽ പുറത്തിറക്കി; വില 44,999 രൂപ മുതൽ

Kerala

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യം, ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും മന്ത്രി മുരളീധരന്‍

Kerala

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

India

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

പുതിയ വാര്‍ത്തകള്‍

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.