Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തെരുവയില്‍ തളിര്‍ത്ത ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 04:32 pm IST
in Vicharam

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച കാലത്ത് വായന ജ്വരമായിരുന്നു. കിട്ടുന്നതെന്തും വായിക്കും. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസുകളിലെ തലകെട്ടുകള്‍ ആദ്യം വായിക്കും. വലുപ്പമുള്ള അക്ഷരങ്ങളോടായിരുന്നു പ്രിയം. ആഴ്‌ച്ചപതിപ്പുകള്‍ വിലയ്‌ക്കുവാങ്ങുന്നതിനായി മുടങ്ങാതെ കൂലിപ്പണിക്കുപോകുമായിരുന്നു.

നിട്ടംമാനിക്കുന്നുകളിലും തൃശ്ശിലേരി, മൊട്ട, ചേക്കോട്ട് ഭാഗങ്ങളിലെല്ലാം തെരുവ പുല്ലിന്റെ കൃഷി ഉണ്ടായിരുന്നു. പുല്ല് മുറിക്കുന്നതിനും ചുമക്കുന്നതിനും എന്നെപ്പോലെയുള്ള കുട്ടികളായിരുന്നു അധികവും. ഏതാണ്ട് ഒരടി നീളത്തിലാണ് തെരുവപുല്ല് മുറിച്ചെടുക്കുക. ഇളംപുല്ലില്‍നിന്നാണ് തൈലം ഏറെ ലഭിക്കുക. അതുകൊണ്ടുതന്നെ മൂപ്പെത്തുന്നതിനുമുന്‍പ് പുല്ല് ചെത്തും.

മൂര്‍ച്ചകൂട്ടി തിളങ്ങുന്ന അരിവാളും എല്ലാവര്‍ക്കും സ്വന്തമായി ഉണ്ടായിരുന്നു. പുല്ല് ഒരു കൈപ്പിടിയില്‍ ഒതുക്കി പുല്ലുകൊണ്ടുതന്നെ ചുറ്റികെട്ടുകയാണ് പതിവ്. കെട്ടിയ പുല്ലുകള്‍ വെയിലേറ്റുവാടുന്നതിന് മുന്‍പ് ചുമന്ന് വാറ്റുപുരയില്‍ എത്തിക്കും. കോളനിപരിസരങ്ങളിലായി പതിനാറോളം വാറ്റുപുരകളുണ്ടായിരുന്നു. വയനാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ ചൂണ്ടുപലകയായിരുന്നു വാറ്റ് പുരകള്‍. രാവും പകലും വാറ്റുപുരകള്‍ സജീവമാണ്. അര മീറ്റര്‍ ഉയരത്തില്‍ കല്ലുകൊണ്ട് വട്ടത്തില്‍ കെട്ടി ഉണ്ടാക്കുന്ന കല്ലടുപ്പിന് മുകളിലാണ് രണ്ട് മീറ്ററോളം നീളമുള്ള ചെമ്പ് സ്ഥാപിക്കുക. ചെമ്പിന്റെ അഗ്രഭാഗത്തുനിന്നും പത്തോളം വളവുകളുള്ള സ്പ്രിംങ് മാതിരിയുള്ള ഇരുമ്പ് പൈപ്പ് വീപ്പയിലെ വെള്ളത്തിലൂടെ പുറത്തേക്കിടും. ഇതില്‍നിന്നാണ് തൈലം ശേഖരിക്കുക.

ചെമ്പിന്റെ അടപ്പ് തുറന്ന് അതില്‍ തെരുവപുല്ലിട്ട് പച്ചചാണകം ഉപയോഗിച്ച് ചെമ്പിന്റെ അടപ്പ് അടച്ച് ആവി പുറത്തുവരാത്ത നിലയിലാക്കും. പിന്നീട് അടുപ്പില്‍ തീ കത്തിക്കും. പുല്ല് വെന്തുകഴിഞ്ഞാല്‍ ആവി പൈപ്പിലൂടെ ഇറങ്ങി വീപ്പയിലെ തണുത്ത വെള്ളത്തില്‍ തണുത്ത് തൈലമായി തൈലചട്ടിയില്‍ വീഴും. തൈലചട്ടി കിണ്ടിപോലെയാണ്. നിറഞ്ഞുപോകില്ല, വാലിലൂടെയാവും വെള്ളം പോവുക. തൈലം എപ്പോഴും കിണ്ടിയുടെ മേല്‍ഭാഗത്തുണ്ടാകും. ചെമ്പിന്റെ തവി ഉപയോഗിച്ചാണ് തൈലം തെപ്പിയെടുക്കുക(ശേഖരിക്കുക). തൈലം വില്‍ക്കുന്നതിനായി എട്ട് കിലോമീറ്ററോളം നടന്ന് മാനന്തവാടിയില്‍ എത്തണം. തൈലം വില്‍ക്കാന്‍ പോകുന്നതും വരുന്നതുമെല്ലാം നാട്ടിലെ ഉത്സവത്തിന് തുല്യമാണ്.

കോളനിയിലെ യുവാക്കളാണ് വാറ്റ് പുരയില്‍ ജോലി ചെയ്തുവന്നത്. രാവും പകലും കഷ്ടപ്പെടാന്‍ വനവാസികളായിരിക്കുമല്ലോ മുന്‍പന്തിയില്‍. രാത്രി ഉറങ്ങാതിരിക്കാന്‍ ഇവര്‍ ചീട്ടുകളിക്കും. പിന്നീട് വാറ്റുപുരകള്‍ കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചീട്ടുകളിയും വ്യാപകമായിരുന്നു. വാറ്റുപുരയിലെ വീപ്പയിലെ ചൂടുവെള്ളത്തില്‍ കുളിക്കുന്നതും കനലില്‍ പച്ചക്കപ്പയും തോട്ടുമീനും ചുട്ടുതിന്നുന്നതും യുവാക്കള്‍ക്ക് ഹരമായിരുന്നു. വാറ്റികഴിഞ്ഞ തെരുവപുല്ല് കന്നുകാലികള്‍ക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു.

കാലികള്‍ക്ക് ഇത് വല്ലാത്ത പ്രിയമായിരുന്നു. പുല്‍തൈലത്തിന്റെ അംശമുള്ളതിനാല്‍ മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാറില്ലായിരുന്നു. അതുപോലെ നെല്‍വയലുകളില്‍ വളമായും തെരുവപുല്ല് ഉപയോഗിച്ചുവന്നു. വയനാട്ടില്‍ ഇന്ന് വാറ്റുപുരകള്‍ ഒന്നുപോലുമില്ല. വയനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് മാറ്റംവരാനുള്ള ഒരു പ്രധാന കാരണവും വാറ്റുപുരകളുടെ അഭാവമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

India

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

India

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

Kerala

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

പുതിയ വാര്‍ത്തകള്‍

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.