Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തെരുവയില്‍ തളിര്‍ത്ത ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 04:32 pm IST
inVicharam

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച കാലത്ത് വായന ജ്വരമായിരുന്നു. കിട്ടുന്നതെന്തും വായിക്കും. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസുകളിലെ തലകെട്ടുകള്‍ ആദ്യം വായിക്കും. വലുപ്പമുള്ള അക്ഷരങ്ങളോടായിരുന്നു പ്രിയം. ആഴ്‌ച്ചപതിപ്പുകള്‍ വിലയ്‌ക്കുവാങ്ങുന്നതിനായി മുടങ്ങാതെ കൂലിപ്പണിക്കുപോകുമായിരുന്നു.

നിട്ടംമാനിക്കുന്നുകളിലും തൃശ്ശിലേരി, മൊട്ട, ചേക്കോട്ട് ഭാഗങ്ങളിലെല്ലാം തെരുവ പുല്ലിന്റെ കൃഷി ഉണ്ടായിരുന്നു. പുല്ല് മുറിക്കുന്നതിനും ചുമക്കുന്നതിനും എന്നെപ്പോലെയുള്ള കുട്ടികളായിരുന്നു അധികവും. ഏതാണ്ട് ഒരടി നീളത്തിലാണ് തെരുവപുല്ല് മുറിച്ചെടുക്കുക. ഇളംപുല്ലില്‍നിന്നാണ് തൈലം ഏറെ ലഭിക്കുക. അതുകൊണ്ടുതന്നെ മൂപ്പെത്തുന്നതിനുമുന്‍പ് പുല്ല് ചെത്തും.

മൂര്‍ച്ചകൂട്ടി തിളങ്ങുന്ന അരിവാളും എല്ലാവര്‍ക്കും സ്വന്തമായി ഉണ്ടായിരുന്നു. പുല്ല് ഒരു കൈപ്പിടിയില്‍ ഒതുക്കി പുല്ലുകൊണ്ടുതന്നെ ചുറ്റികെട്ടുകയാണ് പതിവ്. കെട്ടിയ പുല്ലുകള്‍ വെയിലേറ്റുവാടുന്നതിന് മുന്‍പ് ചുമന്ന് വാറ്റുപുരയില്‍ എത്തിക്കും. കോളനിപരിസരങ്ങളിലായി പതിനാറോളം വാറ്റുപുരകളുണ്ടായിരുന്നു. വയനാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ ചൂണ്ടുപലകയായിരുന്നു വാറ്റ് പുരകള്‍. രാവും പകലും വാറ്റുപുരകള്‍ സജീവമാണ്. അര മീറ്റര്‍ ഉയരത്തില്‍ കല്ലുകൊണ്ട് വട്ടത്തില്‍ കെട്ടി ഉണ്ടാക്കുന്ന കല്ലടുപ്പിന് മുകളിലാണ് രണ്ട് മീറ്ററോളം നീളമുള്ള ചെമ്പ് സ്ഥാപിക്കുക. ചെമ്പിന്റെ അഗ്രഭാഗത്തുനിന്നും പത്തോളം വളവുകളുള്ള സ്പ്രിംങ് മാതിരിയുള്ള ഇരുമ്പ് പൈപ്പ് വീപ്പയിലെ വെള്ളത്തിലൂടെ പുറത്തേക്കിടും. ഇതില്‍നിന്നാണ് തൈലം ശേഖരിക്കുക.

ചെമ്പിന്റെ അടപ്പ് തുറന്ന് അതില്‍ തെരുവപുല്ലിട്ട് പച്ചചാണകം ഉപയോഗിച്ച് ചെമ്പിന്റെ അടപ്പ് അടച്ച് ആവി പുറത്തുവരാത്ത നിലയിലാക്കും. പിന്നീട് അടുപ്പില്‍ തീ കത്തിക്കും. പുല്ല് വെന്തുകഴിഞ്ഞാല്‍ ആവി പൈപ്പിലൂടെ ഇറങ്ങി വീപ്പയിലെ തണുത്ത വെള്ളത്തില്‍ തണുത്ത് തൈലമായി തൈലചട്ടിയില്‍ വീഴും. തൈലചട്ടി കിണ്ടിപോലെയാണ്. നിറഞ്ഞുപോകില്ല, വാലിലൂടെയാവും വെള്ളം പോവുക. തൈലം എപ്പോഴും കിണ്ടിയുടെ മേല്‍ഭാഗത്തുണ്ടാകും. ചെമ്പിന്റെ തവി ഉപയോഗിച്ചാണ് തൈലം തെപ്പിയെടുക്കുക(ശേഖരിക്കുക). തൈലം വില്‍ക്കുന്നതിനായി എട്ട് കിലോമീറ്ററോളം നടന്ന് മാനന്തവാടിയില്‍ എത്തണം. തൈലം വില്‍ക്കാന്‍ പോകുന്നതും വരുന്നതുമെല്ലാം നാട്ടിലെ ഉത്സവത്തിന് തുല്യമാണ്.

കോളനിയിലെ യുവാക്കളാണ് വാറ്റ് പുരയില്‍ ജോലി ചെയ്തുവന്നത്. രാവും പകലും കഷ്ടപ്പെടാന്‍ വനവാസികളായിരിക്കുമല്ലോ മുന്‍പന്തിയില്‍. രാത്രി ഉറങ്ങാതിരിക്കാന്‍ ഇവര്‍ ചീട്ടുകളിക്കും. പിന്നീട് വാറ്റുപുരകള്‍ കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചീട്ടുകളിയും വ്യാപകമായിരുന്നു. വാറ്റുപുരയിലെ വീപ്പയിലെ ചൂടുവെള്ളത്തില്‍ കുളിക്കുന്നതും കനലില്‍ പച്ചക്കപ്പയും തോട്ടുമീനും ചുട്ടുതിന്നുന്നതും യുവാക്കള്‍ക്ക് ഹരമായിരുന്നു. വാറ്റികഴിഞ്ഞ തെരുവപുല്ല് കന്നുകാലികള്‍ക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു.

കാലികള്‍ക്ക് ഇത് വല്ലാത്ത പ്രിയമായിരുന്നു. പുല്‍തൈലത്തിന്റെ അംശമുള്ളതിനാല്‍ മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാറില്ലായിരുന്നു. അതുപോലെ നെല്‍വയലുകളില്‍ വളമായും തെരുവപുല്ല് ഉപയോഗിച്ചുവന്നു. വയനാട്ടില്‍ ഇന്ന് വാറ്റുപുരകള്‍ ഒന്നുപോലുമില്ല. വയനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് മാറ്റംവരാനുള്ള ഒരു പ്രധാന കാരണവും വാറ്റുപുരകളുടെ അഭാവമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.