ചെന്നൈ: വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനു വേദിയാകുന്ന ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ പിച്ചും മൈതാനവും സുരക്ഷിതമെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്. വര്‍ധ ചുഴലിക്കാറ്റില്‍ ഇവയ്ക്ക് തകരാര്‍ സംഭവിച്ചിട്ടില്ലെന്ന് അസോസിയേഷന് സെക്രട്ടറി കാശി വിശ്വനാഥന് പറഞ്ഞു.
അതേസമയം, സൈറ്റ്സ്ക്രീനുകളും ബള്‍ബുകളും തകരാറിലായി. സ്റ്റേഡിയത്തിലേക്കുള്ള വഴിയില്‍ നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണു. രണ്ട് ദിവസം കൊണ്ട് അതെല്ലാം പരിഹരിക്കുക മുന്നിലുള്ള ലക്ഷ്യം. അതിനാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ചെന്നൈയിലെ മത്സരം മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ബിസിസിഐ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍, ടീമുകളോട് മുംബൈയില്‍ തുടരാനാണ് നിര്‍ദേശിച്ചത്. വിമാനത്താവളം അടച്ച സാഹചര്യത്തിലാണിതെന്നും വിശദീകരണം.
വിരാട് കോഹ്ലിക്ക് സ്ഥാനക്കയറ്റം
മുംബൈ: നാലാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനം ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്. അശ്വി നെ ഒന്നാമത് നിലനിര്‍ത്തി. ബാറ്റ്സ്മാന്മാരില് നായകന് വിരാട് കോഹ്ലി രണ്ടാമത്. ഓള്‍റൗണ്ടര്‍മാരിലും അശ്വിന് മുന്നില്‍.
ബൗളര്‍മാരില്‍ രംഗന ഹെറാത്ത്, ഡെയ്ല്‍ സ്റ്റെയ്ന്, ജയിംസ് ആന്ഡേഴ്സണ്, ജോഷ് ഹെയ്സല്‍വുഡ് അഞ്ചു വരെ സ്ഥാനങ്ങളില്‍. 904 പോയിന്റുള്ള അശ്വിന് ഹെറാത്തിനേക്കാള്‍ 37 പോയിന്റ് മുന്‍തൂക്കം. ബാറ്റ്സ്മാന്മാരില് സ്റ്റീവന്‍ സ്മിത്ത് ഒന്നാമത്. ജോ റൂട്ട്, കെയ്ന്‍ വില്യംസണ്, ഹാഷിം അംല മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.
ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ നാലാമത്. ഷാക്കിബ് അല്‍ ഹസന്, ബെന്‍സ്റ്റോക്സ് ജഡേജക്കു മുന്നില്‍. മോയിന്‍ അലി അഞ്ചാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: