Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനയോഗിയുടെ ആത്മാനുഭൂതി (6-15)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 07:37 pm IST
in Samskriti

മുന്‍പ് പറഞ്ഞ രീതിയില്‍ മനസ്സിനെ നിയന്ത്രിക്കുകയും പരമാത്മാവും ബ്രഹ്മവുമായ ശ്രീകൃഷ്ണഭഗവാനില്‍ യോജിപ്പിക്കുകയും ചെയ്തുകൊണ്ട് മാത്രമേ ചിത്തത്തിന്റെ പ്രവര്‍ത്തനത്തെ നിശ്ചലമാക്കാന്‍ കഴിയൂ. ഇങ്ങനെ സമാധിയാല്‍ എത്തിച്ചേര്‍ന്ന യോഗി ഭൗതിക ദേഹത്യാഗത്തിന് ശേഷമാണ് സംസാരത്തിന്റെ ഭൗതികത നശിച്ച്, യുക്തിപദം നേടുന്നത്. ഈ മുക്താവസ്ഥ എന്നിലാണ് നിലനില്‍ക്കുന്നതെന്നും ദുഃഖം ലേശംപോലും ഇല്ലാത്ത അവസ്ഥ -നിര്‍വാണപരമാ – എന്ന് വിശേഷിപ്പിക്കാമെന്നും ഭഗവാന്‍ പറയുന്നു. ഈ അവസ്ഥയില്‍ യോഗിക്ക് പരിപൂര്‍ണമായി അറിയാനും കഴിയുന്നു.

ശ്രീധരാചാര്യന്‍, ”മത്‌സംസ്ഥാം”- എന്ന പദത്തിന്റെ അര്‍ത്ഥം.

”മദ്‌രൂപേണ അവസ്ഥിതിം”

(എന്റെ രൂപത്തിന് സമാനമായ രൂപം ധരിച്ച് ആ യോഗി ആനന്ദിക്കും) എന്നാണ് പറയുന്നത്. മാത്രമല്ല, ഭഗവാന്റെ യഥാര്‍ത്ഥമായ ജ്ഞാനം ഭഗവാന്‍ കൊടുക്കും.

”ദദാമി ബുദ്ധിയോഗം തം”

എന്ന് ഭഗവാന്‍ ഇനിമേല്‍ (10-10) അരുളിച്ചെയ്യുന്നുമുണ്ട്.

ധ്യാനനിഷ്ഠയ്‌ക്ക്

തടസ്സമാവുന്ന ചര്യകള്‍ ഉപേക്ഷിക്കണം (6-16,17)

അത്യശ്‌നതഃ നയോഗഃ – വയറുനിറയെ, ശ്വാസംമുട്ടുംവിധം ആഹാരം കഴിക്കരുത്. ആഹാരം ദഹിക്കാതെ രോഗം ബാധിച്ചു അവശനായിത്തീര്‍ന്നേക്കാം. പിന്നെ എങ്ങനെ ധ്യാനിക്കാന്‍ കഴിയും?

ഏകാന്തൗ അനശ്‌നതഃ ച ന-

തീരെ ആഹാരം കഴിക്കാതെ പട്ടിണിക്കിടന്നാലും, കുറച്ച് മാത്രം ആഹാരം കഴിച്ചാലും ശരീരം ക്ഷീണിച്ച് ധ്യാനിക്കാന്‍ കഴിവില്ലാതാവും. അതിനാല്‍ യോഗം അനുഷ്ഠിക്കുന്ന വ്യക്തി വളരെ കൂടുതലോ, വളരെ കുറച്ചോ ആഹാരം കഴിക്കുന്നത് യോഗപൂര്‍ണതയിലെത്താന്‍ തടസ്സമാവും.

അതിനാല്‍ വയറില്‍ കൊള്ളുന്നതിന്റെ പകുതി ഭാഗം മാത്രമേ അന്നം കഴിക്കാന്‍ പാടുള്ളൂ. ബാക്കി സ്ഥലത്തിന്റെ പകുതി ഭാഗം വെള്ളം കുടിക്കണം. ബാക്കി വരുന്ന കാല്‍ഭാഗം ഒഴിഞ്ഞിരിക്കണം. അവിടെ വായുവിന് സഞ്ചരിക്കേണ്ടതുണ്ട്. ഇക്കാര്യം യോഗശാസ്ത്രത്തില്‍ പറയുന്നു.

”പൂരയേ ദശനേ നാര്‍ധം

തൃതീയമുദ കേന ച

വായോഃ സഞ്ചാരണാര്‍ത്ഥം തു

ചതുര്‍ത്ഥ മവശേഷയേത്.”

അതി സ്വപ്‌ന ശീല സ്യചന-

രാത്രി മുപ്പതു നാഴിക സമയം മുഴുവന്‍ ഉറങ്ങുന്നവനും യോഗപരിശീലനം സാധ്യമല്ല.

(അതി) ജാഗ്രതഃ ചന-

തീരേ ഉറങ്ങാതെയോ വളരെ കുറച്ചുമാത്രം ഉറങ്ങുകയോ ചെയ്യുന്നത് യോഗപരിശീലനത്തിനു തടസ്സമാവും. യോഗ ശാസ്ത്രത്തില്‍ പറയുന്നത് ഇങ്ങനെയാണ്:

”ജാഗൃയാല്‍ ദശനാഡ്യസ്തു

നിദ്രാതു ദശനാഡികാ

പശ്ചാല്‍ ജാഗരണം കുര്യാല്‍

ദശനാഡ്യസ്തു യോഗിനഃ

(യോഗികള്‍ രാത്രി ആദ്യം പത്തുനാഴിക ഉണര്‍ന്നുതന്നെ ഇരിക്കണം. രണ്ടാമത്തെ പത്തുനാഴിക ഉറങ്ങണം).

പകല്‍ സമയത്ത് ഉറങ്ങുന്നതും യോഗനിഷ്ഠയ്‌ക്ക് വിഘ്‌നമായിത്തീരും. അതായത് നിദ്രാസക്തി തമോഗുണം വര്‍ധിപ്പിക്കുന്നതുകൊണ്ടും, ഉറക്കമൊഴിക്കുന്നത് രജോഗുണം വര്‍ധിപ്പിക്കുന്നതുകൊണ്ടും യോഗ പരിശീലനത്തില്‍ വിഘ്‌നം സൃഷ്ടിക്കും എന്നു താല്‍പര്യം.

ഇങ്ങനെ പറഞ്ഞ വ്യവസ്ഥയോടെ മിതമായ ആഹാരം, വിഹാരം (വിശ്രമം) മധ്യരാത്രിയില്‍ മാത്രം ഉറക്കം, ബാക്കി സമയം മാത്രം ഉണര്‍ന്നിരിക്കുക. ഈ സ്വഭാവം യോഗിക്ക് ഒരു ദുഃഖവും വരുത്തുകയില്ല.ഭക്ഷിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ചും നിയന്ത്രണം ആവശ്യമാണ്. സത്വഗുണം വര്‍ധിപ്പിക്കുന്ന മധുരരസമുള്ളതും, എണ്ണമിഴുക്കുള്ളതും ഉറപ്പുള്ളതും മനസ്സിന് ഹിതമായതും ആയ ആഹാരങ്ങളാണ് ഉപയോഗിക്കേണ്ടത്. പച്ചക്കറികള്‍, ഫലങ്ങള്‍, ധാന്യങ്ങള്‍, പാല്‍, നെയ്യ് എന്നിവ വിശിഷ്ടമായ ഭക്ഷണങ്ങളാണെന്ന് മനസ്സിലാക്കണം.

ഈ പദാര്‍ത്ഥങ്ങള്‍ ശ്രീകൃഷ്ണഭഗവാന് നിവേദിച്ച്, പ്രസാദമാക്കി മാറ്റി ആ വസ്തുക്കളുടെ ഭൗതികത കളഞ്ഞ്, ഭഗവച്ചൈതന്യമാക്കി മാറ്റിയതിനുശേഷം കഴിക്കുകയാണെങ്കില്‍, യോഗാനുഷ്ഠാനത്തിന് ഒരു തടസ്സവും ഉണ്ടാകാത്തവിധം ഭഗവാന്‍ അനുഗ്രഹിക്കുമെന്ന് ഭഗവാന്‍ പറയുന്നതായി, ഭക്തന്മാര്‍ ഓര്‍മിപ്പിക്കുന്നു.

കര്‍മസു യുക്തചേഷ്ടസ്യ-

ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ലൗകിക കാര്യങ്ങള്‍ ചെയ്യുന്നതും യോഗനിഷ്ഠയ്‌ക്ക് ഭംഗം വരുത്തും. ആ സമയങ്ങളില്‍ ഭഗവാന്റെ നാമം ജപിക്കുക, ഗീത, ഭാഗവതം മുതലായ ദിവ്യഗ്രന്ഥങ്ങള്‍ മാത്രം പാരായണം ചെയ്യുക, നടത്തം ക്ഷേത്രത്തില്‍ ചെന്ന് പ്രദക്ഷിണം ആക്കി മാറ്റുക, ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും ഭഗവന്നാമം ജപിക്കുക എന്നിങ്ങനെ കര്‍മങ്ങള്‍ ഭഗവാനുമായി ബന്ധപ്പെടുത്തി ചെയ്യണം. ഇതാണ് ”യുക്തചേഷ്ടസ്യ” എന്ന് ഭഗവാന്‍ പറഞ്ഞത്.

ഭാഗവതാചാര്യന്‍

കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.